രണ്ട് ദിവസത്തെ ഇടിവിന് ശേഷം നേട്ടത്തിലേക്ക് തിരികെ എത്തി ആഭ്യന്തര സൂചികകൾ. ബാങ്കിംഗ് ഓഹരികളിലും എഫ്എംസിജി ഓഹരികളിലുമുണ്ടായ മുന്നേറ്റമാണ് വിപണിക്ക് നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 167.06 പോയിന്റ് നേട്ടത്തിൽ 71,595.49 നിലവാരത്തിലും നിഫ്റ്റി 64.55 പോയിന്റ് നേട്ടത്തിൽ 21,782.50 നിലവാരത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിപണി നേട്ടത്തിലാകുമ്പോഴും മിഡ്കാപ്, സ്മോൾകാപ് ഓഹരികളിൽ വലിയ ഇടിവ് നേരിട്ടു. സൂചികകൾ ഒരു ശതമാനത്തോളം ഇടിഞ്ഞു. ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ സമീപകാല നേട്ടത്തിന് ശേഷം വെള്ളിയാഴ്ച ഇടിവിലേക്ക് വീണു. മെറ്റൽ ഓഹരികളിലും ഇടിവ് കണ്ടു.

ഓഹരികൾ
നിഫ്റ്റി സൂചികയിൽ 27 ഓഹരികൾ നേട്ടത്തിലും ബാക്കി 23 എണ്ണം ഇടിവിലും ക്ലോസ് ചെയ്തു. നിഫ്റ്റി ഓഹരികളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഗ്രാസിം ഇൻഡസ്ട്രീസാണ്, ഓഹരി 5.92 ശതമാനം ഉയർന്നു. എസ്ബിഐ, അപ്പോളോ ഹോസ്പിറ്റൽസ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക് എന്നിവ 2-4 ശതമാനം നേട്ടമുണ്ടാക്കി.
നിഫ്റ്റിയിൽ ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയത് മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ്. ഓഹരി 2.46 ശതമാനമാണ് ഇടിഞ്ഞത്. ഭാരതി എയർടെൽ, എൻടിപിസി, ഒഎൻജിസി, ടാറ്റ സ്റ്റീൽ എന്നിവ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
സെക്ടറൽ സൂചിക
സെക്ടറൽ സൂചികകൾ. സമ്മിശ്രമായിരുന്നു നിഫ്റ്റി ബാങ്ക് കഴിഞ്ഞ ദിവസത്തെ കനത്ത വിൽപ്പനയ്ക്ക് ശേഷം നേട്ടമുണ്ടാക്കി. സൂചിക 1.38 ശതമാനം ഉയർന്നു. നിഫ്റ്റി ഹെൽത്ത് കെയർ ഒരു ശതമാനവും നിഫ്റ്റി ഫാർമയിൽ 0.50 ശതമാനവും നേട്ടമുണ്ടാക്കി. നിഫ്റ്റി മെറ്റൽ 1.54 ശതമാനം ഇടിഞ്ഞു. ഇതാണ് സെക്ടറൽ സൂചികകളിലെ ഏറ്റവും വലിയ നഷ്ടം.
നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ എന്നിവയും ഇടിഞ്ഞു. നിഫ്റ്റി മിഡ്കാപ് സൂചിക 0.89 ശതമാനവും നിഫ്റ്റി സ്മോൾകാപ് ഇൻഡെക്സ് 1.40 ശതമാനവും ഇടിഞ്ഞു.
ഉയർന്ന വാല്യുവേഷനിൽ നിക്ഷേപകർ ജാഗ്രത പുലർത്തുന്നതിനാലാണ് മിഡ്-സ്മോൾകാപ് സൂചികകളിൽ ഇടിവെന്നാണ് വിദഗ്ധരുടെ നിഗമനം. യുഎസ്, യുകെ, ഇന്ത്യ എന്നിവിടങ്ങളിലെ പണപ്പെരുപ്പ കണക്കുകൾ അടുത്തയാഴ്ച പുറത്തുവിടാനിരിക്കെ വിപണിയിൽ ജാഗ്രത നിലനിൽക്കുന്നുണ്ട്.


Click it and Unblock the Notifications