റോക്കറ്റ് പോലെ കുതിച്ച് പാഞ്ഞ കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കഴിഞ്ഞ ഒരു മാസമായി തിരുത്തലിന്‍റെ പാതയിലാണ്. ഒരു മാസത്തിനിടെ 17 ശതമാനത്തിന് മുകളിലാണ് ഓഹരിക്കുണ്ടായ ഇടിവ്. എന്നാൽ വ്യാഴാഴ്ച കൊച്ചിൻ ഷിപ്പ്‌യാർഡ് ഏപ്രിൽ-ജൂൺ മാസത്തെ പാദഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഏകീകൃത അറ്റാദായത്തിൽ 76.6 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ഓഹരി കുതിപ്പിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയുണ്ട്. നമുക്ക് കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
അറ്റാദായം 174 കോടി രൂപ
കൊച്ചിൻ ഷിപ്പ്‌യാർഡ് ജൂൺ പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 76.6% വളർച്ച രേഖപ്പെടുത്തി 174.23 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 98.65 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 475.86 കോടി രൂപയിൽ നിന്ന് 62 ശതമാനം വർധിച്ച് 771.47 കോടി രൂപയായി.
ആദ്യ പാദത്തിലെ മൊത്തം ചെലവുകൾ 46.6% വർധിച്ച് 619.66 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 422.58 കോടി രൂപയായിരുന്നു. ഇബിഐടിഡിഎ 125.29% വർധിച്ച് 177.3 കോടി രൂപയായി ഉയർന്നു, മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 78.7 കോടി രൂപയായിരുന്നു.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 1.76 ശതമാനം ഇടിവോടെ 2,308 രൂപ എന്ന നിലയിലാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10.27 ശതമാനം ഇടിവ് ഓഹരി നേരിട്ടു. ഒരു മാസത്തെ നഷ്ടം 17.70 ശതമാനമാണ്. ലാഭമെടുപ്പാണ് ഓഹരി വിലയെ താഴേക്ക് വലിച്ചതിലെ പ്രധാന കാരണം. അതേസമയം ആറ് മാസത്തെ കണക്ക് പരിശോധിച്ചാൽ 153.24 ശതമാനം വളർച്ച നേടാൻ പൊതുമേഖലാ ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 238.70 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
ഒരു വർഷത്തിനിടെ 593.03 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി നൽകിയത്. 2,979.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 316.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ഓഹരി കുതിക്കുമോ..?
വ്യാഴാഴ്ച ഓഹരി വിപണിയിൽ വ്യാപാരം പൂർത്തിയായ ശേഷമാണ് കൊച്ചി കപ്പൽശാല ജൂൺപാദ പ്രവർത്തനഫലം പുറത്തുവിട്ടത്. അതുകൊണ്ടു തന്നെ പ്രവർത്തനഫലം ഓഹരി വിപണിയിൽ വരുംദിവസങ്ങളിലേ ചലനങ്ങൾ സൃഷ്ടിക്കൂ.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (സിഎസ്എൽ)
കൊച്ചി ആസ്ഥാനമായുള്ള മുന്‍നിര കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. കമ്പനിയുടെ പ്രധാന വരുമാനം നാവിക കരാറുകളില്‍നിന്നാണ്. നാവിക സേനക്കുള്ള കപ്പലുകളുടെ നിര്‍മാണം, കോര്‍സ്റ്റ് ഗാര്‍ഡിന്റെ പദ്ധതികള്‍, വാണിജ്യ കപ്പലുകളുടെ നിര്‍മാണം, കപ്പലുകളുടെ അറ്റകുറ്റപണികള്‍ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
60,179 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ്. മുത്തൂറ്റ് ഫിനാൻസ് (73,923 കോടി രൂപ), ഫാക്ട് (61,860 കോടി രൂപ) എന്നിവയ്ക്ക് പിന്നിലായി കേരളത്തിൽ നിന്നുള്ള മൂന്നാമത്തെ വലിയ ലിസ്റ്റഡ് കമ്പനിയുമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

മിനിമം ബാലൻസ് പിഴയായി ബാങ്കുകൾ ഈടാക്കിയത് 19,000 കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications