കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഓഹരിയുടെ കഷ്ടകാലം മാറുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരി വീണ്ടും താഴേക്ക് പോവുകയാണ്. കൊച്ചിൻ ഷിപ്പ്‌യാർഡ് ഉൾപ്പെടെയുള്ള ഇന്ത്യയിലെ കപ്പൽ നിർമ്മാതാക്കളുടെ 1.45 ലക്ഷം കോടി രൂപയുടെ മൂലധന ഏറ്റെടുക്കൽ നിർദ്ദേശങ്ങൾക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകിയതിന് പിന്നാലെ ബുധനാഴ്ച ഓഹരി വലിയ നേട്ടമുണ്ടാക്കിയിരുന്നു. എന്നാൽ വ്യാഴാഴ്ച ഓഹരി വീണ്ടും ചുവന്നു.
ആ ആഴ്ച അവസാനിക്കുമ്പോഴും കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി നഷ്ടത്തിൽ തന്നെയാണ്. വെള്ളിയാഴ്ച ഏകദേശം 2.5 ശതമാനം നഷ്ടമാണ് പൊതുമേഖലാ ഓഹരി നേടിയത്. നമുക്ക് ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
ഓഹരി വില
എൻഎസ്ഇയിൽ 1,863 രൂപ എന്ന നിരക്കിലാണ് വെള്ളിയാഴ്ച കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.3 ശതമാനം ഇടിവ് ഓഹരി നേരിട്ടു. 18.66 ശതമാനം നഷ്ടമാണ് ഒരു മാസത്തിനിടെ ഓഹരി നേടിയത്. അതേസമയം ആറ് മാസത്തിനിടെ 117.93 ശതമാനം വളർച്ച ഓഹരി നേടിയിട്ടുണ്ടെന്ന് കാണാം.
ഒരു വർഷത്തിനിടെ 290 ശതമാനം മുന്നേറ്റമാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി നേടിയത്. 2,979.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. ആ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതുവരെ 1116 രൂപയുടെ നഷ്ടം ഓഹരിക്ക് സംഭവിച്ചു.

ബ്രോക്കറേജ് വിലയിരുത്തൽ
ഇപ്പോൾ 20,50, 100 എസ്എംഎകൾക്ക് താഴെയുള്ള ഓഹരിയിൽ ശക്തമായ ബെറിഷ് ട്രെൻഡ് പ്രകടമാണ്. നിലവിലുള്ള നെഗറ്റീവ് വികാരത്തെ ഉയർത്തിക്കാട്ടുന്ന മൊമെൻ്റം ഇൻഡിക്കേറ്ററുകളും ഓസിലേറ്ററുകളും ഈ മാന്ദ്യത്തെ കൂടുതൽ സ്ഥിരീകരിക്കുന്നു. ഈ ഘടകങ്ങൾ പരിഗണിച്ച് ഓഹരി ഒഴിവാക്കാൻ യെസ് സെക്യൂരിറ്റീസിലെ ടെക്‌നിക്കൽ റിസർച്ച് അനലിസ്റ്റ്, ലക്ഷ്മികാന്ത് ശുക്ല പറഞ്ഞു.
കൊച്ചിൻ ഷിപ്പ്‌യാർഡ് ഏകദേശം 3,000 രൂപ മുതൽ തിരുത്തൽ മോഡിലാണ്, അടുത്തിടെ 1,800 രൂപ നിലവാരത്തിലേക്ക് എത്തിയതായി ആനന്ദ് രതി പറഞ്ഞു. ഡെയ്‌ലി ചാർട്ടിൽ റിവേഴ്‌സൽ മെഴുകുതിരി പാറ്റേണും ഉണ്ട്, അത് പിൻവലിക്കാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. അതിനാൽ, 1,790 രൂപയുടെ സ്റ്റോപ്പ് ലോസോടെ 1,950-1,930 രൂപ ടാർഗെറ്റ് വിലയ്ക്ക് വേണ്ടി ശ്രമിക്കാമെന്നും ബ്രോക്കറേജ് ചൂണ്ടിക്കാട്ടി.

നിലവിൽ കൈവശം 22,500 കോടി
നിലവിൽ കൊച്ചി കപ്പൽശാലയുടെ കൈവശം 22,500 കോടി രൂപയുടെ ഓർഡറുകളുണ്ടെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് കമ്പനി സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. കേന്ദ്രസർക്കാരിൽ നിന്നുള്ള പ്രതിരോധ ഓർഡറുകളാണ് ഇതിൽ 15,028 കോടി രൂപയുടേത് (മൊത്തം ഓർഡറിന്റെ 70%). ഇത് മുഖ്യമായും നാവികസേനയ്ക്ക് 15 വെസ്സല്ലുകൾ കൈമാറാൻ വേണ്ടിയുള്ളതാണ്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (സിഎസ്എൽ)
കൊച്ചി ആസ്ഥാനമായുള്ള മുന്‍നിര കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. കമ്പനിയുടെ പ്രധാന വരുമാനം നാവിക കരാറുകളില്‍നിന്നാണ്. നാവിക സേനക്കുള്ള കപ്പലുകളുടെ നിര്‍മാണം, കോര്‍സ്റ്റ് ഗാര്‍ഡിന്റെ പദ്ധതികള്‍, വാണിജ്യ കപ്പലുകളുടെ നിര്‍മാണം, കപ്പലുകളുടെ അറ്റകുറ്റപണികള്‍ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications