2024 ജൂൺ മാസം വരെ നിക്ഷേപകരുടെ കീശ വീർപ്പിച്ച പൊതുമേഖലാ ഓഹരിയായിരുന്നു കൊച്ചിൻ ഷിപ്പ്‌യാർഡ്. 1200 രൂപയിലധികമാണ് ഒരു വർഷത്തിനിടെ കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരിയിലുണ്ടായ വില വർദ്ധനവ്. എന്നാൽ കേന്ദ്ര ബജറ്റിന് ശേഷം പ്രതിരോധ- കപ്പൽ മേഖലയിലെ ഓഹരികളെല്ലാം താഴേക്ക് വീഴാൻ തുടങ്ങി. അതിൽ ഏറ്റവും വലിയ നഷ്ടം സംഭവിച്ചതും കൊച്ചിൻ ഷിപ്പ്‌യാർഡിനാണ്. എന്താണ് ഓഹരിയുടെ വീഴ്ചയുടെ കാരണമെന്ന് നമുക്ക് പരിശോധിക്കാം.
നഷ്ടം 574 രൂപ
എൻഎസ്ഇയിൽ 1,863 രൂപ എന്ന നിരക്കിലാണ് തിങ്കളാഴ്ച കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വ്യാപാരം ആരംഭിച്ചത്. എന്നാൽ 9.35 ആകുമ്പോഴേക്കും ഓഹരി വില 1809.50 രൂപയിലേക്ക് വീണു. പിന്നീടുള്ള സെഷനിൽ മുകളിലേക്ക് ഉയരാനുള്ള ചെറിയ ശ്രമം കൊച്ചിൻ ഷിപ്പ്‌യാർഡ് നടത്തിയെങ്കിലും വിജയിച്ചില്ല. 12.25 ആകുമ്പോഴേക്കും ഓഹരി 1800 രൂപയിലേക്ക് തകർന്നു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4.71 ശതമാനം തകർച്ചയാണ് ഓഹരി നേരിട്ടത്. ഒരു മാസത്തിനിടെ 23.96 ശതമാനം നഷ്ടവും ഓഹരിക്ക് സംഭവിച്ചു. അതായത് 574 രൂപയുടെ ഇടിവ്. അതേസമയം ആറ് മാസത്തിനിടെ 121.20 ശതമാനം വളർച്ച ഓഹരി നേടി. 200 ശതമാനം നേട്ടമാണ് ഒരു വർഷത്തിനിടെ പൊതുമേഖലാ ഓഹരി നേടിയത്. 2,979.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

അടിസ്ഥാന കാര്യങ്ങൾ
2024 സെപ്റ്റംബർ 9 വരെയുള്ള കണക്കനുസരിച്ച്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൻ്റെ ശരാശരി വില-വരുമാനം (PE) അനുപാതം 57.01 ആണ്. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൻ്റെ പിഇ അനുപാതം 2019 മാർച്ചിൽ 10.8 ൽ നിന്ന് 2023 മാർച്ചിൽ 20.5 ആയി വർദ്ധിച്ചു. ഇത് അഞ്ച് വർഷത്തിനിടെ 13.68% എന്ന സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) പ്രതിനിധീകരിക്കുന്നു.
തകർച്ചയുടെ കാരണം
നിക്ഷേപകരെ നിരാശരാക്കി സമീപകാല ബജറ്റിൽ പ്രതിരോധ മേഖലയെ കുറിച്ച് വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാതിരുന്നതാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി വിലയെ താഴേക്ക് വലിച്ചത്. അതോടൊപ്പം വിലയേറിയ മൂല്യനിർണ്ണയവും ഇടിവിന് കാരണമായി. ബേസ് കേസ് സാഹചര്യത്തിൽ ഓഹരിയുടെ ആന്തരിക മൂല്യം 428.52 രൂപ ആണ്. നിലവിലെ വിപണി വിലയായ 1863.35 ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് 77% അധികമൂല്യമുണ്ട്.

കൊച്ചിന്‍ഷിപ്പ്‌യാര്‍ഡ് (സിഎസ്എൽ)
കൊച്ചി ആസ്ഥാനമായുള്ള മുന്‍നിര കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമാണ് കൊച്ചിന്‍ഷിപ്പ്‌യാര്‍ഡ്. കമ്പനിയുടെ പ്രധാന വരുമാനം നാവിക കരാറുകളില്‍നിന്നാണ്. നാവിക സേനക്കുള്ള കപ്പലുകളുടെ നിര്‍മാണം, കോര്‍സ്റ്റ് ഗാര്‍ഡിന്റെ പദ്ധതികള്‍, വാണിജ്യ കപ്പലുകളുടെ നിര്‍മാണം, കപ്പലുകളുടെ അറ്റകുറ്റപണികള്‍എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
മറ്റ് ഓഹരികളും ഇടിവിൽ
ഇന്ത്യൻ വിപണിയിലെ മറ്റ് പ്രധാന കപ്പൽ ഓഹരികളും ഇടിവിലാണ്. മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് അഞ്ച് ദിവസത്തിനിടെ 1.56 ശതമാനം ഇടിഞ്ഞു. 11.86 ശതമാനം നഷ്ടമാണ് ഒരു മാസത്തിനിടെ ഓഹരിക്ക് സംഭവിച്ചത്. ഗാര്‍ഡന്‍റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ഓഹരി ഇന്ന് 2.88 ശതമാനത്തോളം ഇടിഞ്ഞു. ഒരു മാസത്തിനിടെ 13.44 ശതമാനം നഷ്ടമാണ് ഓഹരിക്ക് സംഭവിച്ചത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?



Click it and Unblock the Notifications