മുംബൈ; ലോകത്തിലെ വളരുന്ന വിപണിയില്‍ വന്‍ കുതിച്ചുചാട്ടം നടത്തി മൂന്നാം സ്ഥാനത്ത് ഇന്ത്യ. ലോകത്തിലെ എമേര്‍ജിങ് മാര്‍ക്കറ്റുകളുടെ പട്ടികയില്‍ അഞ്ച് സ്ഥാനങ്ങളാണ് ഇന്ത്യ മുന്നില്‍ കയറിയത്. ഇന്ത്യയ്ക്കു മുന്നിലുള്ളത് ചൈനയും തുര്‍ക്കിയുമാണ്. രാജ്യത്തെ ഉയര്‍ന്ന കയറ്റുമതി, കുറഞ്ഞ പണപ്പെരുപ്പം, കൂടുതൽ ഉൽപ്പാദനം നിര്‍മ്മാണ രംഗത്തെ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സഹായകമായ ഘടകങ്ങൾ.
കഴിഞ്ഞ വർഷം 27.45 ബില്യൺ ഡോളറായിരുന്ന ഇന്ത്യയുടെ കയറ്റുമതി ഈ ജനുവരിയില്‍ 6.2 ശതമാനം അധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് കയറ്റുമതി രംഗത്ത് ഇന്ത്യവന്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്. ഇന്ത്യയ്ക്ക് തൊട്ടുപിന്നിലായി നില്‍ക്കുന്ന ഇന്തോനേഷ്യ കയറ്റുമതിയില്‍ 12.2 ശതമാനം വളര്‍ച്ചയും ബ്രസീല്‍ 2.2 ശതമാനം വളര്‍ച്ചയുമാണ് ജനുവരിയില്‍ നേടിയത്.
ആഗോളതലത്തില്‍ സംഭവിച്ച ട്രെന്‍ഡിങ്ങിന്‍റെ ഭാഗമായാണ് ഇന്ത്യയിലെ വളര്‍ച്ച എന്നാണ് താൽക്കാലിക കയറ്റുമതി നമ്പറുകളെ അടിസ്ഥാനമാക്കി ഫെബ്രുവരി 2 ന് പുറത്തിറങ്ങിയ കുറിപ്പിൽ നോമുറയിൽ നിന്നുള്ള വിശകലന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
എമേര്‍ജിങ് മാര്‍ക്കറ്റുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയ്ക്ക് 78 സ്കോറും രണ്ടാം സ്ഥാനത്തുള്ള തുര്‍ക്കിക്ക് 67 സ്കോറും മൂന്നാം സ്ഥാനത്തുളള ഇന്ത്യയ്ക്ക് 60 സ്കോറുമാണുള്ളത്. ഇന്തോനേഷ്യ 60, തായ്ലന്‍ഡ് 52, റഷ്യ 50, ബ്രസീല്‍ 49, മലേഷ്യ 46, മെക്സിക്കോ 41, ഫിലിപ്പീന്‍സ് 39 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ സ്കോറുകള്‍.
നടപ്പ് സാമ്പത്തിക വർഷത്തിൽ 8 ശതമാനം ഇടിവ് നേരിട്ട ശേഷം 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 11.5 ശതമാനം വളർച്ച നേടുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കുകൂട്ടല്‍.
ആമസോണിന് വെല്ലുവിളി, ആഗോള ഭീമനെ നിരോധിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ്
മസ്കിനെ കടത്തി വെട്ടി ജെഫ് ബെസോസ്... ലോക സമ്പന്ന പട്ടം വീണ്ടും വെട്ടിപ്പിടിച്ചു; എങ്ങനെ സംഭവിച്ചു
ഊര്‍ജ്ജ മേഖലയിലെ ബജറ്റ് വ്യവസ്ഥകള്‍ എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം; നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി