കൊച്ചി: കേരളത്തിലെ ബാങ്ക് ശാഖകളിലേക്ക് പ്രവാസികളുടെ നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന സംഭവിച്ചെന്ന് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2,27,430 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്. 2020 ഡിസംബര്‍ 31 ലെ കണക്കനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്. 2019നെ അപേക്ഷിച്ച് നിക്ഷേപത്തില്‍ 14 ശതമാനം വര്‍ദ്ധനയാണ് സംഭവിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
2019 ഡിസംബറിലെ കണക്കനുസരിച്ച് കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 1,99,781 കോടി രൂപയായിരുന്നു. എന്നാല്‍ 14 ശതമാനം വര്‍ദ്ധിച്ച് ഇത് 2,22,029 കോടി രൂപയായി. ഇത് 2017ല്‍ 1.61 ലക്ഷം കോടിയും 2018 ഡിസംബറില്‍ 1.86 ലക്ഷം കോടിയായിരുന്നു. 2020 ഡിസംബറിലെ കണക്കനുസരിച്ച് പൊതുമേഖലാ വാണിജ്യ ബാങ്കുകളില്‍ 1,05,326 കോടി രൂപയുടെ പ്രവാസി നിക്ഷേപമാണുള്ളത്.
എന്നാല്‍ ഇത് കേരള ഗ്രാമീണ്‍ ബാങ്കില്‍ 1,738 കോടിയും സ്വകാര്യ ബാങ്കുകളില്‍ 1,18,613 കോടി രൂപയുമാണ്. കൂടാതെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ 1,754 കോടി രൂപയുടെ പ്രവാസി നിക്ഷേപമുണ്ട്. കേരളത്തിലേക്കെത്തുന്ന പ്രവാസി നിക്ഷേപത്തില്‍ 52.15 ശതമാനവും സ്വകാര്യ മേഖലാ ബാങ്കുകളിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകളിലെ വിഹിതം 46.31 ശതമാനമാണ്.
ഉപയോക്താക്കളുടെ എണ്ണത്തിൽ ജിയോയെ മറികടന്ന് എയർടെൽ: ലയനത്തിന് ശേഷം വളർച്ച രേഖപ്പെടുത്തി വോഡഫോൺ- ഐഡിയ
മുത്തൂറ്റ് ഫിനാന്‍സിന്റെ കടപത്രങ്ങള്‍ക്കുള്ള ഐസിആര്‍എ റേറ്റിങ് എഎ പ്ലസ് (സ്റ്റേബിള്‍) ആയി ഉയര്‍ത്തി
അവസാന മണിക്കൂറില്‍ നിലതെറ്റി വിപണി; സെന്‍സെക്‌സില്‍ നിന്ന് 562 പോയിന്റ് ചോര്‍ന്നു