ഞൊടിയിടയില്‍ ഒരു നിക്ഷേപകനെ പണക്കാരനും പാപ്പരാക്കാനും കഴിവുള്ള ഓഹരി വിഭാഗമാണ് പെന്നി സ്റ്റോക്കുകള്‍. ഒരേസമയം വമ്പന്‍ ലാഭ സാധ്യതയും നഷ്ട സാധ്യതകളും ഒളിഞ്ഞിരിക്കുന്നയിടം. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി ഓഹരികള്‍ കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കും. അല്ലാത്തവ നഷ്ടത്തിലും കലാശിക്കാം.
ഇതിനിടെ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയതും തുടര്‍ച്ചയായ 4 ദിവസമായി അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തില്‍ വ്യാപാരം പുരോഗമിക്കുന്നതുമായ പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
വികാസ് ലൈഫ്കെയര്‍
സ്പെഷ്യാല്‍റ്റി കെമിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനിയാണ് വികാസ് ലൈഫ്കെയര്‍ ലിമിറ്റഡ്. പിവിസി/ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വ്യാപാരത്തിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇതിനോടൊപ്പം വിവിധ കെമിക്കല്‍ പദാര്‍ത്ഥങ്ങളുടേയും പോളിമറുകളുടേയും റെസിന്റേയും വ്യാപാരവും നടത്തുന്നു. നിലവില്‍ വികാസ് ലൈഫ്കെയറിന്റെ വിപണി മൂല്യം 656 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 1.15 രൂപ നിരക്കിലും പിഇ അനുപാതം 21.52 മടങ്ങിലുമാണുള്ളത്.
ഓഹരി വില ചരിത്രം
2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ വികാസ് ലൈഫ്കെയര്‍ ഓഹരിയില്‍ 22 ശതമാനം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ 14 ശതമാനം മുന്നേറ്റം കരസ്ഥമാക്കിയതോടെ മൂന്ന് മാസക്കാലയളവിലെ നഷ്ടം 6 ശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 44 ശതമാനം നേട്ടം വികാസ് ലൈഫ്കെയര്‍ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
ഒരു വര്‍ഷ കാലയളവില്‍ ഈ ഓഹരിയുടെ ഉയര്‍ന്ന വില 8.15 രൂപയും താഴ്ന്ന വില 3.10 രൂപയുമായാണ്. ഇന്നു രാവിലെ 4.95 രൂപ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്.
വിദേശ നിക്ഷേപം
2022 മേയ്, ജൂണ്‍ മാസങ്ങളിലായി മൂന്ന് വന്‍കിട വിദേശ നിക്ഷേപകരാണ് വികാസ് ലൈഫ്കെയറില്‍ ഓഹരി പങ്കാളിത്തം നേടിയത്. കമ്പനി നടത്തിയ വിഭവ സമാഹരണത്തിന്റെ ഭഗമായിട്ടായിരുന്നു വിദേശ നിക്ഷേപം. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരായ (FPI) ബിഎന്‍പി പരിബാസ് ആര്‍ബിട്രേജ്, എജി ഡൈനാമിക് ഫണ്ട്സ് ലിമിറ്റഡ്, ഫോര്‍ബ്സ് ഇഎംഎഫ്, നോമൂറ സിംഗപ്പൂര്‍ ലിമിറ്റഡ് തുടങ്ങിയവര്‍ക്കായി 12,50,00,000 ഓഹരികളാണ് വിതരണം ചെയ്തത്.
നിലവില്‍ ആകെ ഓഹരി വിഹിതത്തിന്റെ 12.21 ശതമാനമാണ് വികാസ് ലൈഫ്കെയറില്‍ വിദേശ നിക്ഷേപകരുടെ പക്കലുള്ളത്. ഇതില്‍ 4.39% ഓഹരികള്‍ ഫോര്‍ബ്സ് ഇഎംഎഫും 3.57% നോമൂറ സിംഗപ്പൂരും 2.04% ബിഎന്‍പി പരിബാസ് ആര്‍ബിട്രേജും 2.19% ഓഹരികള്‍ എജി ഡൈനാമിക്സ് ഫണ്ടും കരസ്ഥമാക്കി.
അതേസമയം വികാസ് ലൈഫ്കെയറിന്റെ ആകെ ഓഹരികളില്‍ 13.31 ശതമാനം മാത്രമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ഇതില്‍ 12.63 ശതമാനം ഓഹരികള്‍ ഈട് (Pledge) നല്‍കിയിട്ടുമുണ്ട്. 74.46 ശതമാനം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണെന്നതും ശ്രദ്ധേയം.
സാമ്പത്തികം
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ വികാസ് ലൈഫ്കെയറിന്റെ (BSE: 542655, NSE : VIKASLIFE) വരുമാനം 92 കോടിയാണ്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 2 കോടിയുമാണ്. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ രണ്ടു ഘടകങ്ങളിലും വളര്‍ച്ചയാണ് കാണിച്ചത്. അതേസമയം വികാസ് ലൈഫ്കെയറിന്റെ ഓഹരിയിന്മേലുള്ള ആദായം 21 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 25.4 ശതമാനം നിരക്കിലും രേഖപ്പെടുത്തുന്നു. അടുത്തിടെയായി കമ്പനിയുടെ കടബാധ്യത വളരെയധികം കുറച്ചുവെന്നതും നേട്ടമാണ്.
ശ്രദ്ധിക്കേണ്ട ഘടകം
അടിസ്ഥാനപരമായി ഭേദപ്പെട്ട നിലയിലുള്ള പെന്നി ഓഹരിയായിരിക്കുമ്പോളും വളരെയധികം വളര്‍ച്ച പ്രകടമാക്കുന്ന കമ്പനിയാണെങ്കില്‍ ഒഴിവാക്കുന്നതാകും ഉചിതം. കാരണം ഇത്തരം ഓഹരികള്‍ മൂല്യമതിപ്പിന്റെ (Valuations) അടിസ്ഥാനത്തില്‍ ചെലവേറിയതായിരിക്കും. മാത്രവുമല്ല ഏതെങ്കിലും സാമ്പത്തിക പാദങ്ങളില്‍ വളര്‍ച്ചാ ഇടിവ് പ്രകടമാക്കിയാല്‍ തന്നെ ഓഹരിയുടെ വിലയില്‍ വന്‍ തിരിച്ചടിയും നേരിടാം.
അതിനാല്‍ അടിസ്ഥാനപരമായ എല്ലാ ഘടകങ്ങളും ശരാശരി നിലവാരത്തിന് തൊട്ടുമുകളിലുള്ളതും എന്നാല്‍ മൂല്യമതിപ്പില്‍ വിലക്കുറവില്‍ ലഭ്യമായതുമായ പെന്നി ഓഹരികളെയാകണം നിക്ഷേപത്തിനായി തെരഞ്ഞെടുക്കേണ്ടത്. ഇത്തരം ഓഹരികളുടെ വില വേഗത്തില്‍ ഉയര്‍ന്നില്ലെങ്കിലും തീരെ മോശമല്ലാത്ത തോതിലുള്ള ആദായം കാലക്രമേണ നല്കിയിട്ടുണ്ടെന്നതും ചരിത്രമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?



Click it and Unblock the Notifications