രണ്ട് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് ശേഷം ഇന്ത്യന്‍ വിപണി വീണ്ടും നഷ്ടത്തില്‍. തിങ്കളാഴ്ച വ്യാപാരത്തിനിടെ 16,900 ന് താഴേക്ക് വീണ നിഫ്റ്റി 17002 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞ് 57,628 ല്‍ ക്ലോസ് ചെയ്തു.
ബജാജ് ഫിൻസെർവ്, അദാനി എന്റർപ്രൈസസ്, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നഷ്ടം നേരിട്ടു. എച്ച്‌യുഎൽ, ബിപിസിഎൽ, ഐടിസി, ഗ്രാസിം ഇൻഡസ്ട്രീസ്, നെസ്‌ലെ ഇന്ത്യ എന്നിവയാണ് നേട്ടത്തിൽ ക്ലോസ് ചെയ്ത ഓഹരികൾ .
സെക്ടറൽ സൂചികളും നഷ്ടത്തിലാണ്. നിഫ്റ്റി ഐടി, ബിഎസ്ഇ സ്‌മോൾ കാപ്, ബിഎസ്ഇ മിഡ് കാപ്, നിഫ്റ്റി ഓട്ടോ, ബിഎസ്ഇ ക്യാപിറ്റൽ ഗുഡ്‌സ്, ബിഎസ്ഇ ടെക്ക് എന്നിവ 1 ശതമാനത്തിലധികം നഷ്ടത്തിലാണ്.
ബിഎസ്ഇ മെറ്റൽ സൂചിക 2.57 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ എഫ്എംസിജി സൂചിക മാത്രമാണ് നേട്ടത്തിലുള്ളത്.
വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഇന്ത്യൻ വിപണിയെ നഷ്ടത്തിലെത്തിച്ച ഘടകങ്ങൾ പരിശോധിക്കാം.
ആഗോള ബാങ്കിംഗ് പ്രതിസന്ധി
അമേരിക്കയിലെ ബാങ്കിംഗ് പ്രതിസന്ധിയുടെ തുടർച്ച യൂറോപ്പിലാണ്. പ്രതിസന്ധിയിലാ ക്രെഡിറ്റ് സ്വിസിനെ 3.25 ബില്യൺ ഡോളരിന്റെ ഇടപാടിലൂടെ യുബിഎസ് ഗ്രൂപ്പ് വാങ്ങിയെങ്കിലും ആഗോള ബാങ്കിംഗ് സംവിധാനത്തിൽ തകർച്ച തുടരുമോയെന്ന ആശങ്കയിലാണ് നിക്ഷേപകർ.
മറ്റു വിപണികളിലെ തകർച്ച
സമാനമായ സാഹചര്യമായിരുന്നു ഇന്ത്യൻ വിപണിയിലേതിന് സമാനം സാഹചര്യത്തിലാണ് മറ്റ് ഏഷ്യൻ ഓഹരികളും. ഹോങ്കോങ്ങിന്റെ ഹാങ് സെങ് 2.5 ശതമാനവും ജപ്പാന്റെ നിക്കിയും ഓസ്‌ട്രേലിയയുടെ എഎസ്എക്‌സ്200 1 ശതമാനവും ഇടിഞ്ഞു.
സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയുടെയും നിരന്തരമായ നിരക്കുവർദ്ധനയുടെയും സമ്മർദ്ദത്തിൽ ഇതിനകം ആടിയുലയുന്ന ആഗോള വിപണികൾ ബാങ്കിംഗ് തകർച്ചകളെ പ്രതീക്ഷിക്കുകയാണ്.

യുഎസ് ഫെഡ് യോഗം
യുഎസ് ഫെഡറൽ റിസർവിന്റെ നിരക്ക് നിർണയ സമിതി 21, 22 തീയതികളിൽ യോഗം ചേരാനിരിക്കുന്നതിന്റെ സമ്മർദ്ദവും വിപണിയിലുണ്ട്. സാമ്പത്തിക പ്രവർത്തനങ്ങളും പണപ്പെരുപ്പവും തണുപ്പിക്കുന്നതിനായി ഫെഡറൽ റിസർവിൽ നിന്ന് നിരക്ക് വർധനവ് തന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്.
നേരത്തെ 50 അടിസ്ാന നിരക്ക് വർധനവ് പ്രതീക്ഷിച്ച വിപണി, നിലവിലെ ബാങ്കിംഗ് പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഫെഡ് 25 അടിസ്ഥാന നിരക്ക് വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദേശ നിക്ഷേപകരുടെ പിന്മാറ്റം
2023 ആരംഭിച്ചത് മുതൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻ വിറ്റയിക്കലാണ് നടത്തുന്നത്. വെള്ളിയാഴ്ച, വിദേശ നിക്ഷേപകർ 1,700 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റു. കലണ്ടർ വർഷത്തിലെ മൊത്തം വിൽപ്പന 23,000 കോടി രൂപയായി.
അദാനി നഷ്ടത്തിൽ
മുന്ദ്രയിലെ 34,000 കോടി രൂപയുടെ കൽക്കരി-പോളി വിനൈൽ ക്ലോറൈഡ് (പിവിസി) പ്ലാന്റിന്റെ പ്രവർത്തനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 10 അദാനി ഓഹരികളിൽ എട്ടെണ്ണവും ഇന്ന് സമ്മർദ്ദത്തിലാണ്. അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ് എന്നിവയുടെ ഓഹരികൾ ഏകദേശം 4 ശതമാനം താഴ്ന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications