ഏപ്രില്‍-ജനുവരി കാലയളവില്‍ 7.52 ലക്ഷം കോടി പ്രത്യക്ഷ നികുതി ലഭിച്ചെന്ന് സര്‍ക്കാര്‍

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 7.52 ലക്ഷം കോടി പ്രത്യക്ഷ നികുതി ലഭിച്ചെന്ന സര്‍ക്കാര്‍ അറിയിച്ചു. ജനുവരി 31 വരെയുള്ള കണക്ക് പ്രകാരമാണിത്. മാര്‍ച്ച് 31 -ന് അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 11.70 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി പിരിച്ചെടുക്കാനാണ് പുതുക്കിയ എസ്റ്റിമേറ്റില്‍ (RE) നിശ്ചയിച്ചിരിക്കുന്നത്. 2020 ജനുവരി 31 വരെയുള്ള കാലയളവില്‍ പിരിച്ചെടുത്ത ആകെ പ്രത്യക്ഷ നികുതി 7,52,472 കോടി രൂപയാണെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

കോര്‍പ്പറേറ്റ്, ആദായ നികുതികള്‍ ഉള്‍പ്പെട്ടതാണ് പ്രത്യക്ഷ നികുതി. അവസാന അഡ്വാന്‍സ് ടാക്‌സ് ഇന്‍സ്റ്റാള്‍മെന്റ് 2020 മാര്‍ച്ചിലാണ് വരാനിരിക്കുന്നതെന്നും അതിനാല്‍ ഈ ഘട്ടത്തില്‍ നടപ്പ് വര്‍ഷത്തേക്കുള്ള പ്രത്യക്ഷ നികുതികളുടെ അന്തിമ ശേഖരം പ്രവചിക്കുന്നത് വളരെ നേരത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് 18.50 ലക്ഷം കോടി രൂപയായിരിക്കും. ഇത് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്ന തുകയായ 19.62 ലക്ഷം കോടി രൂപയെക്കാള്‍ കുറവാണെന്നും അദ്ദേഹം അറിയിച്ചു.

ഏപ്രില്‍-ജനുവരി കാലയളവില്‍ 7.52 ലക്ഷം കോടി പ്രത്യക്ഷ നികുതി ലഭിച്ചെന്ന് സര്‍ക്കാര്‍

2019-20 കാലയളവിലെ റിവൈസ്ഡ് എസ്റ്റിമേറ്റിലെ (RE) കുറവ് കോര്‍പ്പറേഷന്‍ നികുതി, വരുമാന നികുതി, കസ്റ്റംസ് ഡ്യൂട്ടി, എക്‌സൈസ് ഡ്യൂട്ടി, ചരക്ക് സേവന നികുതി എന്നിവയിലും കുറവുണ്ടാക്കി. ഇക്കാരണത്താലാണ് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്ന ടാര്‍ജറ്റ് നേടാന്‍ കഴിയാതിരുന്നത്, താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കണക്കാക്കിയ ധനക്കമ്മി 3.3 ശതമാനത്തില്‍ നിന്ന് ജിഡിപിയുടെ 3.8 ശതമാനമായി ഉയര്‍ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X