കൊറോണ വൈറസ് ആഗോള സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിൽ ഇന്ത്യൻ ഓഹരി വിപണി ഇന്ന് ദുർബലമായി. സെൻസെക്സ് 250 പോയിൻറ് ഇടിഞ്ഞപ്പോൾ 12,050 പോയിന്റ് നിലനിർത്താൻ പാടുപെട്ടു. ചൈനയിലെ കൊറോണ വൈറസ് പകർച്ചവ്യാധി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നുവെന്നതിന്റെ തെളിവുകൾക്കിടയിലാണ് ഏഷ്യൻ ഓഹരികൾ ഏഴ് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയത്.
സെൻസെക്സ് ഓഹരികളിൽ ആർഐഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഇൻഫോസിസ് എന്നിവ ഒരു ശതമാനം വീതം ഇടിഞ്ഞു. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികൾ ഇന്ന് 4 ശതമാനം ഇടിഞ്ഞു. ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ 1,639 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതിനെ തുടർന്നാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയത്.
ബജറ്റ് പ്രതീക്ഷയിൽ ഓഹരി വിപണി, നേട്ടം തുടരുമെന്ന് കരുതുന്നുണ്ടോ?
നിഫ്റ്റി ബാങ്ക് സൂചിക 0.7 ശതമാനം ഇടിഞ്ഞ് 30,649 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊറോണ വൈറസിൽ നിന്നുള്ള മരണസംഖ്യ 170 ആയി വർദ്ധിക്കുകയും കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തതോടെ നിക്ഷേപകർ ജാഗ്രത പാലിച്ചു തുടങ്ങി.
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ മാറ്റം വരുത്താത്തതും. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ചൈനീസ് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും കൂടുതൽ വ്യാപകമാകുമെന്നും ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഓഹരി വിപണിയിൽ ഇന്ന് നേട്ടം, സെൻസെക്സ് 41,932 ൽ ക്ലോസ് ചെയ്തു