രണ്ട് ദിവസമായി തുടരുന്ന ഫ്ലാറ്റ് ക്ലോസിംഗിന് പിന്നാലെ നെഗറ്റീവ് ക്ലോസിംഗ് രേഖപ്പെടത്തി ആഭ്യന്തര വിപണി. ശക്തമായ ചാഞ്ചാട്ടം കണ്ട വ്യാഴാഴ്ച സെൻസെക്സ് 143.41 പോയിന്റ് നഷ്ടത്തിൽ 64,832.20ലും നിഫ്റ്റി 48.20 പോയിന്റ് ഇടിഞ്ഞ് 19,395.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചു. നേരിയ ഇടിവിൽ വ്യാപാരം ആരംഭിച്ച സൂചികകൾ ആദ്യ മണിക്കൂറുകളിൽ നേട്ടത്തിലെത്തിയെങ്കിലും ഭൂരിഭാഗം സമയവും നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്.
നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, എച്ച്‌യുഎൽ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, അദാനി പോർട്ട്‌സ്, ഒഎൻജിസി എന്നിവ കൂടുതൽ നഷ്ടം നേരിട്ടു. എം ആൻഡ് എം, അപ്പോളോ ഹോസ്‌പിറ്റൽസ്, കോൾ ഇന്ത്യ, ഹീറോ മോട്ടോകോർപ്പ്, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവ നേട്ടത്തിലും ക്ലോസ് ചെയ്തു.

സെക്ടറൽ സൂചികയിൽ റിയൽറ്റി, ഓട്ടോ സൂചികകൾ 1 ശതമാനം വീതം ഉയർന്നപ്പോൾ ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി, ഇൻഫർമേഷൻ ടെക്നോളജി സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.25 ശതമാനം ഇടിഞ്ഞു. സ്‌മോൾക്യാപ് സൂചികയിൽ ഫ്ളാറ്റ് ക്ലോസിംഗാണ്. നിഫ്റ്റി ബാങ്ക് 25 പോയിന്റ് നേട്ടത്തിൽ 43,684 ലാണ് ക്ലോസ് ചെയ്തത്.
ശ്രദ്ധേയമായ ഓഹരികൾ
രണ്ടാം പാദത്തിൽ എസ്റ്റിമേറ്റുകളേക്കാൾ മികച്ച വരുമാനം റിപ്പോർട്ട് ചെയ്ത അപ്പോളോ ഹോസ്പിറ്റൽസ് 4 ശതമാനം ഉയർന്നു. വൈദ്യുത കമ്പനി ഓഹരികളിൽ വാങ്ങാൽ പ്രകടമാണ്. പവർ ഗ്രിഡ്, കോൾ ഇന്ത്യ എന്നിവ 1-2 ശതമാനം വരെ ഉയർന്നു. മെട്രോപോളിസ് 6 ശതമാനവും ഡോ ലാൽ 2 ശതമാനവും ഉയർന്നു.
പിഎഫ്‌സി ആർഇസി ഓഹരികൾ നേട്ടമുണ്ടാക്കി. റിയൽറ്റി ഓഹരികൾ 1-3 ശതമാനം വരെ ഉയർന്നു, ആരോഗ്യകരമായ രണ്ടാം പാദഫലത്തിന് ശേഷംരാംകോ സിമന്റ്‌സ് 1 ശതമാനം ഉയർന്നു. ദുർബലമായ റിസൾട്ട് കാരണം നാൽകോ, എസ്എഎംഐഎൽ, ജിഎൻഎഫ്സി എന്നിവ 2-3 ശതമാനം വരെ ഇടിഞ്ഞു.
രൂപ ഡോളറിനെതിരെ 1 പൈസ നഷ്ടത്തിൽ 83.28 രൂപയിൽ ക്ലോസ് ചെയ്തു.


Click it and Unblock the Notifications