ആഗോള വിപണി സാഹചര്യങ്ങൾ പ്രതികൂലമായി തുടരുന്നതിനൊപ്പം മുൻനിര ബാങ്കിംഗ് ഓഹരികളിൽ തുടരുന്ന വിൽപ്പനയും മൂന്നാം ദിവസവും സെൻസെക്സിനും നിഫ്റ്റിക്കും നഷ്ടം സമ്മാനിച്ചു. വിപണിയിൽ താഴ്ന്ന് നിലവാരത്തിൽ നിന്ന് വീണ്ടെടുക്കൽ പ്രകടമായിരുന്നെങ്കിലും യുഎസ് ബോണ്ട് യീൽഡുകളുടെ വർധനവും ഉടൻ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകളും ഒപ്പം എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിയിൽ തുടരുന്ന വിൽപ്പന സമ്മദ്ദവുമാണ് വിപണിയെ പിന്നോട്ടടിപ്പിച്ചത്.
മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികൾ സെൻസെക്‌സിലെയും നിഫ്റ്റിയിലെയും ഇടിവിന് പ്രധാന കാരണമായി.
സെൻസെക്സ് 482 പോയിന്റ് നഷ്ടത്തിൽ 71,018.86 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഇൻട്രാഡേയിൽ 835 പോയിന്റ് നഷ്ടത്തിൽ 70,665.50 നിലവാരത്തിലേക്ക് കൂപ്പ്കുത്തിയ സൂചികകൾ 314 പോയിന്റ് നഷ്ടത്തിൽ 71,186.86 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 157 പോയിന്റ് നഷ്ടത്തിൽ 21,414.20 ലാണ് വ്യാപാരം ആരംഭിച്ചത്. 21,285 വരെ താഴ്ന്ന ശേഷം 110 പോയിന്റ് നഷ്ടത്തോടെ 21,462.25 ലാണ് സൂചികയുടെ ക്ലോസിംഗ്.

നിഫ്റ്റി ഓഹരികൾ
നിഫ്റ്റിയിൽ എൽടിഐമൈൻഡ്‌ട്രീ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എൻടിപിസി, ടൈറ്റൻ കമ്പനി, ഏഷ്യൻ പെയിന്റ്‌സ് എന്നി ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സൺ ഫാർമ, സിപ്ല, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക് എന്നിവ നേട്ടത്തിലാണ്.
സെക്ടറൽ സൂചികകൾ
സെക്‌ടറുകളിൽ ഫാർമ മികച്ച പ്രകടനം കാഴ്ചവച്ചു. ബാങ്ക്, എഫ്എംസിജി, ഐടി, മെറ്റൽ, പവർ എന്നി സൂചികകളാണ് വ്യാഴാഴ്ച പ്രധാനമായും ഇടിഞ്ഞത്. സൂചികകൾ 0.3-1 ശതമാനം വരെ ഇടിഞ്ഞു. ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി എന്നിവ 0.3-0.7 ശതമാനം ഉയർന്നു. ബിഎസ്‌ഇ മിഡ്‌കാപ് സൂചിക 0.08 ശതമാനവും സ്‌മോൾകാപ് സൂചിക 0.02 ശതമാനവും നേരിയ നഷ്ടം നേരിട്ടു.
ഓഹരികളുടെ പ്രകടനം
വെള്ളിയാഴ്ച മൂന്നാം പാദഫലത്തിന് മുന്നോടിയായി റിലയൻസ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. വാർഷികാടിസ്ഥാനത്തിൽ വരുമാനം 28 ശതമാനം വർധനവെന്ന റിപ്പോർട്ടിന് പിന്നാലെ ടാറ്റ കൺസ്യൂമർ ഓഹരികൾ നേട്ടമുണ്ടാക്കി. ഐഇഎക്സ് രണ്ടാം ദിവസത്തിലും നഷ്ടം തുടർന്നു. ഇതുവരെ 17 ശതമാനമാണ് ഓഹരിയിലുണ്ടായ ഇടിവ്. പാദഫലത്തിന് പിന്നാലെ എൽടിഐമൈൻഡ് ട്രീ ഓഹരികൾ ഇടിവിലാണ്. ഓഹരി 10 ശതമാനം ഇടിഞ്ഞു.
ഇടിവിന് കാരണം
ശക്തമായ യുഎസ് റീട്ടെയിൽ വിൽപ്പനയും ആഗോള ബോണ്ട് യീൽഡിലെ ഉയർച്ചയും ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വെട്ടിക്കുറയ്ക്കൽ പെട്ടന്നുണ്ടാകില്ല സൂചനയിലേക്ക് നിക്ഷേപകരെത്തി. ഇത് താഴ്ന്ന നിലവാരത്തിൽ നിന്നുള്ള സൂചികയുടെ വീണ്ടെടുക്കലിനെ നഷ്ടത്തിൽ നിലനിർത്തി. എണ്ണവിലയിലെ മുന്നേറ്റവും വിപണിയെ ബാധിച്ചു.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഇടിവ് സൂചികകളെ കാര്യമായി ബാധിക്കുന്നുണ്ട്. റിസൾട്ടിന് ശേഷമുള്ള രണ്ടാം സെഷനിലേക്കും ഇടിവ് തുടർന്ന ഓഹരി ഇതുവരെ ഏകദേശം 12 ശതമാനം ഇടിഞ്ഞു. മറ്റൊരു കാരണം വിദേശ സ്ഥാപന നിക്ഷേപകരുടെ വിൽപ്പനയാണ്. ബുധനാഴ്ച 10,578 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റത്. അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ 4,006 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയും ചെയ്തു.
More From GoodReturns

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

ഐഷർ മോട്ടോഴ്‌സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications