ദുർബലമായ ആഗോള സൂചനകളും ലാഭമെടുപ്പിനും പിന്നാലെ ആഭ്യന്തര വിപണിയിൽ ഇടിവ്. സെൻസെക്സ് 671 പോയിന്റ് നഷ്ടത്തിൽ 71,355.22 ലും നിഫ്റ്റി 198 പോയിന്റ് ഇടിഞ്ഞ് 21,513 ലും ക്ലോസ് ചെയ്തു. യുപിഎൽ, എസ്ബിഐ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ദിവിസ് ലാബ്സ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നിവ നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു. ഇടിവിന്റെ ദിവസത്തിലും അദാനി പോർട്ട്സ്, എച്ച്സിഎൽ ടെക്നോളജീസ്, ഒഎൻജിസി, ഹീറോ മോട്ടോകോർപ്പ്, എൻടിപിസി എന്നിവ നേട്ടമുണ്ടാക്കി.
സെക്ടറൽ സൂചികകളിൽ എഫ്എംസിജി, ബാങ്ക്, ഫാർമ, മെറ്റൽ എന്നിവ ഒരു ശതമാനം വീതം കുറഞ്ഞു. മീഡിയ, റിയൽറ്റി സൂചികകളാണ് നേട്ടത്തിലുള്ളത്. ബിഎസ്ഇ മിഡ്കാപ സൂചിക 0.8 ശതമാനവും സ്മോൾകാപ് സൂചിക 0.3 ശതമാനവും ഇടിഞ്ഞു.
ശ്രദ്ധേയമായ ഓഹരികൾ
ഇന്ത്യ- മാലദീപ് നയതന്ത്ര വിഷയത്തിന് പിന്നാലെ മാലദ്വീപിലേക്കുള്ള വിമാന യാത്ര ടിക്കറ്റ് ബുക്കിംഗ് പിൻവലിച്ച ഈസ്മൈട്രിപ്പ് കമ്പനിയുടെ ഓഹരികൾ 6 ശതമാനം ഉയർന്നു. മൂന്നാം പാദ അപ്ഡേറ്റുകൾ പ്രതീക്ഷിച്ചതിലും താഴെയായതിനാൽ ഗോദ്‌റെജ് കൺസ്യൂമർ, മാരികോ ഓഹരികൾ 3-4 ശതമാനം ഇടിഞ്ഞു.

ബാങ്ക് ഓഫ് ബറോഡ്യുടെ സമ്മിശ്ര മൂന്നാം പാദ അപ്ഡേറ്റ പൊതുമേഖലാ ബാങ്കുകളെ മൊത്തത്തിൽ ബാധിച്ചു. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 2 ശതമാനം ഇടിഞ്ഞു. രാസവള കമ്പനികൾ 4-5 ശതമാനം വരെ ഇടിഞ്ഞു. യുപിഎൽ, ആരതി, നവീൻ ഫ്ലൂറിൻ എന്നിവ നഷ്ട പട്ടികയിൽ മുന്നിലുണ്ട്.
ബ്ലോക്ക് ഡീലിന് പിന്നാലെ ജിഎംആർ എയർപോർട്ട്സ് ഓഹരികൾ 3 ശതമാനം ഉയർന്നു. ഓഹരി ബൈബാക്ക് പ്രഖ്യാപിച്ച ചമ്പൽ ഫെർട്ടിലൈസർ 2 ശതമാനം ഉയർന്നു. 450 രൂപയാണ് ബൈബാക്ക് വില. ബ്ലോക്ക് ഡീൽ നടന്ന ട്രൈഡന്റ് 20 ശതമാനം ഉയർന്നു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം കഴിഞ്ഞ സെഷനിലെ ഏകദേശം 369.3 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 366.5 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഒരു സെഷനിൽ നിക്ഷേപകർക്കുണ്ടായ നഷ്ടം ഏകദേശം 2.8 ലക്ഷം കോടി രൂപയാണ്.
ഇടിവിന് കാരണം
യുഎസിലെ മികച്ച നോൺ-ഫാം പേറോൾ ഡാറ്റയും 10 വർഷ ബോണ്ട് യീൽഡ് 4 ശതമാനത്തിന് മുകളിലേക്ക് ഉയർന്നതും നേരത്തെയുള്ള പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യത കുറച്ചതാണ് വിപണിയിൽ വ്യാപകമായ വിൽപ്പനയ്ക്ക് കാരണമായത്. ഇനി പലിശ നിരക്ക് കുറയ്ക്കൽ തീരുമാനത്തെ സ്വാധീനിക്കുന്ന ഈ ആഴ്ച ഷെഡ്യൂൾ ചെയ്ത പണപ്പെരുപ്പ ഡാറ്റയ്ക്കും നിർണായക വരുമാന റിപ്പോർട്ടുകൾക്കും മുന്നോടിയായി നിക്ഷേപർ ലാഭമെടുക്കാൻ തീരുമാനിച്ചതും വിപണിക്ക് തിരിച്ചടിയായി.
ഈ ആഴ്ച മുതൽ മൂന്നാം പാദഫലങ്ങൾ പുറത്ത് വരും. വിപണി മൂല്യനിർണ്ണയം ഉയർന്ന തലങ്ങളിലായതിനാൽ സാധ്യതയുള്ള വിപണി തിരുത്തൽ തടയുന്നതിൽ ശക്തമായ വരുമാനത്തിന്റെ പ്രാധാന്യം പരമപ്രധാനമാണ്. അതേസമയം ജനുവരി 11 ന് ആരംഭിക്കുന്ന ഐടി കമ്പനികളുടെ പാദഫലം ആകർഷകമാകില്ലെന്നാണ് റിപ്പോർട്ട്. ദുർബലമായ ഡിമാൻഡ് കാരണം ഐടി സ്ഥാപനങ്ങൾ മൂന്നാം പാദത്തിൽ കുറഞ്ഞ വരുമാനവും ലാഭവുമാണ് രേഖപ്പെടുത്തുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില് മാറ്റം, വിശദാംശങ്ങള്

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications