ബുധനാഴ്ചയിലെ അപ്രതീക്ഷിത ഇടിവിന് ശേഷം മാന്യമായ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ആഭ്യന്തര സൂചികകൾ. സെൻസെക്‌സ് 359 പോയിന്റ് നേട്ടത്തിൽ 70,865.10 ലും നിഫ്റ്റി 105 പോയിന്റ് ഉയർന്ന് 21,255.05 ലും ക്ലോസ് ചെയ്തു. സൂചികകൾ വ്യാഴാഴ്ച നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ നേട്ടത്തിലേക്ക് തിരികെ എത്തി.
69,920.39 ൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് 70,958.71 നിലവാരത്തിലേക്ക് ഉയർന്നിരുന്നു. 21,033.95 ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 20,976.80 നിലവാരത്തിലേക്ക് താഴ്ന്ന ശേഷം 21,288.35 ലേക്ക് തിരിച്ചു വരവ് നടത്തി.
നിഫ്റ്റിയിൽ ബിപിസിഎൽ, പവർ ഗ്രിഡ് കോർപ്പറേഷൻ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവ നേട്ടത്തിലാണ്. ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎൽ ടെക്‌നോളജീസ്, സിപ്ല എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്യുന്നത്.

സെക്ടറൽ സൂചികകളിൽ ഐടി, ബാങ്ക്, എഫ്എംസിജി എന്നിവ 0.5 ശതമാനം വീതവും മെറ്റൽ, ഫാർമ, റിയൽറ്റി, പവർ, ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്സ് എന്നിവ 1-2 ശതമാനം വീതവും ഉയർന്നു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾക്യാപ് സൂചികകൾ 1.5 ശതമാനം വീതം ഉയർന്നു.
ശ്രദ്ധേയമായ ഓഹരികൾ
1.36 ദശലക്ഷം ഓഹരികൾ കൈമാറി ബ്ലോക്ക് ഡീലിന് ശേഷം പൂനവല്ല ഫിൻകോർപ്പിന്റെ ഓഹരികൾ 1ശതമാനം ഇടിഞ്ഞു. ഗുജറാത്തിലെ കെപി ഗ്രൂപ്പിൽ നിന്ന് 193.2 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതി ഏറ്റെടുത്ത വാർത്ത സുസ്ലോണിന് നേട്ടമുണ്ടാക്കി. ഓഹരി 4.50 ശതമാനം ഉയർന്നു.
ഇന്ത്യൻ നാവികസേനയുടെ കപ്പൽ പുനർനിർമിക്കുന്നതിന് പ്രതിരോധ മന്ത്രാലയവുമായി 488.25 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചതിന് പിന്നലെ കൊച്ചിൻ ഷിപ്പ്‌യാർഡ് 6.50 ശതമാനം ഉയർന്നു. ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി ആറ് ഓഫ്‌ഷോർ പട്രോളിംഗ് കപ്പലുകൾ നിർമിക്കുന്നതിന് പ്രതിരോധ മന്ത്രാലയം 1,614.89 കോടി രൂപയുടെ കരാറിലെത്തിയതോടെ മാസ്ഗോൺ ഡോക്ക് ഷിപ്പ് ബിൾഡേഴ്സ് 3.50 ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
ചെമ്പ് വില കുതിച്ചുയരുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഹിന്ദുസ്ഥാൻ കോപ്പർ ഓഹരി 11 ശതമാനം ഉയർന്നു. എഫ് ആൻഡ് ഒ നിരോധനത്തിൽ നിന്ന് പുറത്തു വന്ന ഐആർസിടിസി 7 ശതമാനം നേട്ടമുണ്ടാക്കി.
കോവിഡ് കേസുകളിലെ വർധനവ് ഡയഗ്നോസിസ് ഓഹരികളിൽ നേട്ടത്തിന് കാരണമായി. ഡോ ലാൽ പാത്ത് ലാബ്, മെട്രോപോളിസ് എന്നിവ 5 മുതൽ 7 ശതമാനം വരെ ഉയർന്നു. ലയനത്തിനുള്ള കാലാവധി സോണി നീട്ടുമെന്ന പ്രതീക്ഷയിൽ സീ എന്റർടെയിൻമെന്റ് 3 ശതമാനം ഉയർന്നു. പ്രതീക്ഷിച്ചതിലും താഴെയുള്ള മൂന്നാം പാദ എസ്റ്റിമേറ്റിൽ സിറ്റി യൂണിയൻ ബാങ്ക് 5 ശതമാനം ഇടിഞ്ഞു.
അരബിന്ദോ ഫാർമ, സിയന്റ്, ഫോർട്ടിസ് ഹെൽത്ത്‌കെയർ, ഐനോക്‌സ് വിൻഡ്, ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ 150-ലധികം ഓഹരികൾ വ്യാഴാഴ്ച 52 ആഴ്‌ചയിലെ ഉയർന്ന നിലയിലെത്തി. ബിസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം കഴിഞ്ഞ ദിവസത്തെ 350.2 ലക്ഷം കോടിയിൽ നിന്ന് 354.3 ലക്ഷം കോടി രൂപയായി. നിക്ഷേപകർ ഒരു ദിവസം കൊണ്ട് 4.10 ലക്ഷം കോടി സമ്പന്നരായി.
രൂപ 10 പൈസ ഇടിവോടെ 83.27 നിലവാരത്തിൽ ക്ലോസ് ചെയ്തു.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബിഎസ്‌ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്



Click it and Unblock the Notifications