ബുധനാഴ്ചയിലെ അപ്രതീക്ഷിത ഇടിവിന് ശേഷം മാന്യമായ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ആഭ്യന്തര സൂചികകൾ. സെൻസെക്‌സ് 359 പോയിന്റ് നേട്ടത്തിൽ 70,865.10 ലും നിഫ്റ്റി 105 പോയിന്റ് ഉയർന്ന് 21,255.05 ലും ക്ലോസ് ചെയ്തു. സൂചികകൾ വ്യാഴാഴ്ച നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ നേട്ടത്തിലേക്ക് തിരികെ എത്തി.
69,920.39 ൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് 70,958.71 നിലവാരത്തിലേക്ക് ഉയർന്നിരുന്നു. 21,033.95 ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 20,976.80 നിലവാരത്തിലേക്ക് താഴ്ന്ന ശേഷം 21,288.35 ലേക്ക് തിരിച്ചു വരവ് നടത്തി.
നിഫ്റ്റിയിൽ ബിപിസിഎൽ, പവർ ഗ്രിഡ് കോർപ്പറേഷൻ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവ നേട്ടത്തിലാണ്. ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎൽ ടെക്‌നോളജീസ്, സിപ്ല എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്യുന്നത്.

സെക്ടറൽ സൂചികകളിൽ ഐടി, ബാങ്ക്, എഫ്എംസിജി എന്നിവ 0.5 ശതമാനം വീതവും മെറ്റൽ, ഫാർമ, റിയൽറ്റി, പവർ, ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്സ് എന്നിവ 1-2 ശതമാനം വീതവും ഉയർന്നു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾക്യാപ് സൂചികകൾ 1.5 ശതമാനം വീതം ഉയർന്നു.
ശ്രദ്ധേയമായ ഓഹരികൾ
1.36 ദശലക്ഷം ഓഹരികൾ കൈമാറി ബ്ലോക്ക് ഡീലിന് ശേഷം പൂനവല്ല ഫിൻകോർപ്പിന്റെ ഓഹരികൾ 1ശതമാനം ഇടിഞ്ഞു. ഗുജറാത്തിലെ കെപി ഗ്രൂപ്പിൽ നിന്ന് 193.2 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതി ഏറ്റെടുത്ത വാർത്ത സുസ്ലോണിന് നേട്ടമുണ്ടാക്കി. ഓഹരി 4.50 ശതമാനം ഉയർന്നു.
ഇന്ത്യൻ നാവികസേനയുടെ കപ്പൽ പുനർനിർമിക്കുന്നതിന് പ്രതിരോധ മന്ത്രാലയവുമായി 488.25 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചതിന് പിന്നലെ കൊച്ചിൻ ഷിപ്പ്‌യാർഡ് 6.50 ശതമാനം ഉയർന്നു. ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി ആറ് ഓഫ്‌ഷോർ പട്രോളിംഗ് കപ്പലുകൾ നിർമിക്കുന്നതിന് പ്രതിരോധ മന്ത്രാലയം 1,614.89 കോടി രൂപയുടെ കരാറിലെത്തിയതോടെ മാസ്ഗോൺ ഡോക്ക് ഷിപ്പ് ബിൾഡേഴ്സ് 3.50 ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
ചെമ്പ് വില കുതിച്ചുയരുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഹിന്ദുസ്ഥാൻ കോപ്പർ ഓഹരി 11 ശതമാനം ഉയർന്നു. എഫ് ആൻഡ് ഒ നിരോധനത്തിൽ നിന്ന് പുറത്തു വന്ന ഐആർസിടിസി 7 ശതമാനം നേട്ടമുണ്ടാക്കി.
കോവിഡ് കേസുകളിലെ വർധനവ് ഡയഗ്നോസിസ് ഓഹരികളിൽ നേട്ടത്തിന് കാരണമായി. ഡോ ലാൽ പാത്ത് ലാബ്, മെട്രോപോളിസ് എന്നിവ 5 മുതൽ 7 ശതമാനം വരെ ഉയർന്നു. ലയനത്തിനുള്ള കാലാവധി സോണി നീട്ടുമെന്ന പ്രതീക്ഷയിൽ സീ എന്റർടെയിൻമെന്റ് 3 ശതമാനം ഉയർന്നു. പ്രതീക്ഷിച്ചതിലും താഴെയുള്ള മൂന്നാം പാദ എസ്റ്റിമേറ്റിൽ സിറ്റി യൂണിയൻ ബാങ്ക് 5 ശതമാനം ഇടിഞ്ഞു.
അരബിന്ദോ ഫാർമ, സിയന്റ്, ഫോർട്ടിസ് ഹെൽത്ത്‌കെയർ, ഐനോക്‌സ് വിൻഡ്, ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ 150-ലധികം ഓഹരികൾ വ്യാഴാഴ്ച 52 ആഴ്‌ചയിലെ ഉയർന്ന നിലയിലെത്തി. ബിസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം കഴിഞ്ഞ ദിവസത്തെ 350.2 ലക്ഷം കോടിയിൽ നിന്ന് 354.3 ലക്ഷം കോടി രൂപയായി. നിക്ഷേപകർ ഒരു ദിവസം കൊണ്ട് 4.10 ലക്ഷം കോടി സമ്പന്നരായി.
രൂപ 10 പൈസ ഇടിവോടെ 83.27 നിലവാരത്തിൽ ക്ലോസ് ചെയ്തു.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ



Click it and Unblock the Notifications