സർവകാല ഉയരത്തിൽ നിന്ന് മൂക്ക് കുത്തി വീണ് ആഭ്യന്തര സൂചികകൾ; സെൻസെക്സിന് 930 പോയിന്റ് നഷ്ടം

ഉയരത്തിൽ നിന്ന് അമ്പരിപ്പിക്കുന്ന വീഴ്ചയുമായി ഇന്ത്യൻ ആഭ്യന്തര സൂചികകൾ. 72,000 ലെവലിനടുത്ത് പുതിയ റെക്കോർഡിലേക്ക് ഉയർന്നതിന് ശേഷം ബുധനാഴ്ച സെൻസെക്സ് 1,100 പോയിന്റിലധികം ഇടിഞ്ഞു. 71,913.07 ൽ പുതിയ ഉയരം കുറിച്ച സെൻസെക്സ് 930.88 പോയിന്റ് നഷ്ടപ്പെടുത്തി 70,506.31 ൽ ക്ലോസ് ചെയ്തു.

നിഫ്റ്റി 302.90 പോയിന്റ് നഷ്ടത്തിൽ 21,150.20 ലാണ് ക്ലോസ് ചെയ്തത്. 21,593 ൽ സർവകാല ഉയരത്തിലെത്തിയതിന് ശേഷമാണ് ബുധനാഴ്ചയിലെ ഇടിവ്. ശതമാന അടിസ്ഥാനത്തിൽ, നിഫ്റ്റിയിലെ ഇന്നത്തെ ഇടിവ് ഒക്ടോബർ 26 ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ നഷ്ടമാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം സൂചിക 1,400 പോയിന്റിന് മുകളിൽ അല്ലെങ്കിൽ ഏകദേശം 7.2 ശതമാനം ഉയർന്നിരുന്നു.

ഏകദേശം 2721 ഓഹരികളും ബുധനാഴ്ച ഇടിഞ്ഞു. 577 ഓഹരികൾക്ക് മാത്രമാണ് മുന്നേറാൻ സാധിച്ചത്. 57 ഓഹരികളുടെ വിലയിൽ മാറ്റമില്ല. നിഫ്റ്റിയിൽ അദാനി പോർട്ട്‌സ്, അദാനി എന്റർപ്രൈസസ്, യുപിഎൽ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയ കനത്ത നഷ്ടം നേരിട്ടു. ഒഎൻജിസി, ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ നേട്ടത്തിലായി.

സർവകാല ഉയരത്തിൽ നിന്ന് മൂക്ക് കുത്തി വീണ് ആഭ്യന്തര സൂചികകൾ; സെൻസെക്സിന് 930 പോയിന്റ് നഷ്ടം

എല്ലാ സെക്ടറൽ സൂചികകളും വീണു. ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, മെറ്റൽ, ഫാർമ, ഓയിൽ ആൻഡ് ഗ്യാസ്, പവർ, റിയൽറ്റി എന്നിവ 2-4 ശതമാനം ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ മൂന്ന് ശതമാനത്തിലധികം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

പൊടുന്നനെയുള്ള വിപണിയിലെ ഇടിവ് നിക്ഷേപകരെ ഞെട്ടിച്ചു. ആ​ഗോള സൂചികകളെല്ലാം നേട്ടത്തിലാണ്. ജപ്പാനിലെ നിക്കി 225 1.5 ശതമാനം ഉയർന്നു ലണ്ടനിലെ എഫ്ടിഎസ്ഇ 100 1 ശതമാനം നേട്ടമുണ്ടാക്കി ഉയർന്നു. യുഎസിലെ 10 വർഷത്തെയും 2 വർഷത്തെയും ബോണ്ട് യീൽഡ് 1 ശതമാനം ഇടിയുകയും ബ്രെന്റ് ക്രൂഡ് ഓയിൽ വില 80 ഡോളറിന് താഴെയെത്തുകയും ചെയ്ത അനുകൂല സാഹചര്യത്തിലാണ് വിപണി ഇടിഞ്ഞത്.

മിഡ്- സ്മോൾകാപ് ഓഹരികളുടെ കുത്തനെയുള്ള റാലിയിൽ നിന്നുള്ള ലാഭമെടുപ്പാണ് രണ്ടാം പകുതിയിൽ ആഭ്യന്തര വിപണിയിലെ ശക്തമായ വിൽപ്പനയ്ക്ക് കാരണമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു. ക്രൂഡ് വിലയിൽ സമീപ കാലത്തുണ്ടായ മുന്നേറ്റവും ലാഭമെടുക്കലിന് കാരണമായെന്ന് അദ്ദേഹം വിലയിരുത്തുന്നു.

ബുധനാഴ്ച 350ലധിരം ഓഹരികളാണ് 52 ആഴ്ചയിലെ ഉയരത്തിലെത്തിയത്. അജ്മേര റിയൽറ്റി, അരബിന്ദോ ഫാർമ, ഗാലന്റ് ഇസ്പാത്ത്, ഗുജറാത്ത് ഫ്ലൂറോകെമിക്കൽസ്, ഐനോക്സ് വിൻഡ്, കെയ്ൻസ് ടെക്നോളജി, എംഎസ്ടിസി, നവകർ കോർപ്പറേഷൻ, നിപ്പോൺ, ഓയിൽ ഇന്ത്യ, ഒഎൻജിസി, റിപ്രോ ഇന്ത്യ, ടാറ്റ കോഫി, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, വരുൺ ബിവറേജസ്, വോൾട്ടാസ് എന്നിവ പുതിയ ഉയരം കുറിച്ചു.

ഡോളറിനെതിരെ രൂപ നേരിയ നേട്ടത്തോടെ 83.17 നിലവാരത്തിൽ ക്ലോസ് ചെയ്തു. ചൊവ്വാഴ്ച 83.18 നിലവാരത്തിലായിരുന്നു ക്ലോസിം​ഗ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X