11 ദിവസത്തെ വിജയകുതിപ്പിന് പിന്നാലെ നഷ്ടത്തിലേക്ക് വീണ് ആഭ്യന്തര സൂചികകള്‍. സെന്‍സെക്‌സ് 242 പോയിന്റ് ഇടിഞ്ഞ് 67,596.84 ലും നിഫ്റ്റി 59 പോയിന്റ് നഷ്ടത്തില്‍ 20,133.30 ലും ക്ലോസ് ചെയ്തു. സൂചികകള്‍ വ്യാപാരം ആരംഭിച്ചതും നഷ്ടത്തിലായിരുന്നു. സെന്‍സെക്‌സ് 173 പോയിന്റ് നഷ്ടത്തില്‍ 67,665.58 ലും നിഫ്റ്റി 20,155.95 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജിയോ ഫിനാന്‍ഷ്യല്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്‌സ് എന്നിവയാണ് നഷ്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍. ടൈറ്റാന്‍, എംആന്‍ഡ്എം, ബിപിസിഎല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവ നേട്ടമുണ്ടാക്കി.
സെക്ടറല്‍ സൂചികയില്‍ പിഎസ്‍യു ബാങ്ക് സൂചിക 3.40 ശതമാനം മുന്നേറി. പവര്‍, ഓട്ടോ, എഫ്എംസിജി സൂചികകള്‍ 0.5 ശതമാനം മുതല്‍ 0.8 ശതമാനം വരെ മുന്നേറി. റിയല്‍റ്റി, മെറ്റല്‍ സൂചികകള്‍ 1 ശതമാനം ഇടിഞ്ഞു. ബാങ്ക്, ഐടി, ഫാര്‍മ സൂചികഖള്‍ 0.50 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.25 ശതമാനവും സ്‌മോള്‍ കാപ് സൂചിക 0.5 ശതമാനവും ഇടിഞ്ഞു.

ശക്തമായ വായ്പാ വളർച്ച, താരതമ്യേന കുറഞ്ഞ മൂല്യനിർണ്ണയം, ആസ്തി ഗുണനിലവാരം എന്നിവ ബാങ്കിംഗ് സൂചികയിലെ കുതിപ്പിന് സഹായകമായി. തുടർച്ചയായ നാലാം സെഷനിലാണ് പിഎസ്‍യു ബാങ്ക് സൂചിക നേട്ടമുണ്ടാക്കുന്നത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് 20 ശതമാനം നേട്ടമുണ്ടാക്കി. പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്, യുകോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ 13-16 ശതമാനം നേട്ടമുണ്ടാക്കി.
ഓട്ടോ, പിഎസ്‍യു ഓഹരികളിലെ മുന്നേറ്റമാണ് നിഫ്റ്റിക്ക് 20,100 നിലവാരത്തില്‍ നിലവിര്‍ത്തിയത്. ഓട്ടോ സെക്ടറില്‍ വാങ്ങല്‍ തുടരു്‌നു. എംആന്‍ഡ് എം, ടിവിഎസ് ഓഹരകല്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി. ഇന്‍ഷൂറന്‍സ് ഓഹരികളും ബുള്ളിഷണ്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ 52 ആഴ്ച ഉയരം തൊട്ടു. പുതിയ ഓര്‍ഡര്‍ ലഭിച്ചതിന് പിന്നാലെ പ്രതിരോധ ഓഹരികളായ ബിഇഎല്‍, എച്ച്എഎല്‍ എന്നിവ നേട്ടമുണ്ടാക്കി. ഐടി ഓഹരികലാണ് ഇന്നത്തെ പ്രധാന നഷ്ടം നേരിട്ടവ.
ഏറ്റെടുക്കല്‍ വാര്‍ത്ത കമ്പനി നിഷേധിച്ചതിനെ തുടര്‍ന്ന് വോഡാഫോണ്‍ ഐഡിയ ഓഹരികള്‍ നേട്ടം കൈവിട്ടു. ക്യുഐപിക്ക് മുന്നോടിയായി ചോള മണ്‌ഡലം ഇന്‍വെസ്റ്റ്‌മെന്റ് ഓഹരികള്‍ 2 ശതമാനം ഇടിഞ്ഞു. വില കുറഞ്ഞതിന് പിന്നാലെ കെമിക്കല്‍ ഓഹരികള്‍ ഇടിഞ്ഞു. ജിഎന്‍എഫ്‌സി 5 ശതമാനം താഴേക്ക് പോയി. മൂന്നാ പാദഫലത്തിന് മുന്നാോടിയായി ടൈറ്റാന്‍ കമ്പനി ഓഹരികളില്‍ വാങ്ങല്‍ നടക്കുന്നുണ്ട്. ഓഹരി റെക്കോര്‍ഡ് ഉയരത്തിലെത്തി.


Click it and Unblock the Notifications