ക്രിസ്തുമസ് അവധി കഴിഞ്ഞ് വിപണി ചൊവ്വാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ 8 ഐപിഒകളാണ് ലിസ്റ്റിംഗിന് ഒരുങ്ങുന്നത്. മോട്ടിസൺ ജുവലറി, മുത്തൂറ്റ് മൈക്രോഫിന്‍, സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്സ്, ഹാപ്പി ഫോര്‍ജിംഗ്സ്, ആര്‍ബിഇസെഡ് ജ്വല്ലേഴ്സ്, ക്രെഡോ ബ്രാന്‍ഡ്സ്, ആസാദ് എൻജിനീയറിംഗ്, ഇന്നോവ ക്യാപ്റ്റാബ് എന്നിവയാണ് ഈ വാരം എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാൻ പോകുന്ന കമ്പനികൾ.
ഉയര്‍ന്ന സബ്‌സ്‌ക്രിപ്ഷന് ശേഷവും ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഉയര്‍ന്ന് തന്നെ തുടരുന്ന മോട്ടിസണ്‍ ജുവലേഴ്‌സാണ് ഇക്കൂട്ടത്തില്‍ ശ്രദ്ധേയം. മോട്ടിസണ്‍ ജുവലേഴ്‌സിന് ഗ്രേ മാര്‍ക്കറ്റിലുള്ള ഉയർന്ന പ്രീമിയം ലിസ്റ്റിംഗ് ദിവസം തന്നെ മൾട്ടിബാഗർ റിട്ടേൺ നൽകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
ഗ്രേ മാർക്കറ്റ്
പ്രാരംഭ ഓഹരി വില്പനയെ സ്വാധീനിക്കുന്നൊരു ഘടകമാണ് ഗ്രേ മാർക്കറ്റ് പ്രീമിയം. ഇഷ്യൂ വിലയ്ക്ക് മുകളിൽ നിക്ഷേപകർ എത്ര രൂപ പ്രീമിയം അടയ്ക്കാൻ തയ്യാറാകുന്നു എന്നാണ് ഗ്രേ മാർക്കറ്റ് പ്രീമിയം പറയുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുൻപ് ഓഹരി ഇടപാടുകള്‍ നടക്കുന്ന അനൗദ്യോഗിക വിപണിയാണ് ഗ്രേ മാര്‍ക്കറ്റ്. ഐപിഒയ്ക്ക് ദിവസങ്ങൾ മുൻപെ ഗ്രേ മാർക്കറ്റിൽ ഓഹരിയുടെ വ്യാപാരം ആരംഭിക്കും.
ഗ്രേ മാർക്കറ്റ് പ്രീമിയം യഥാർത്ഥ ലിസ്റ്റിംഗ് വിലയെ പ്രതിഫലിപ്പിച്ചേക്കില്ലെന്ന് നിക്ഷേപകർ ശ്രദ്ധിക്കണം. വ്യക്തികൾ തമ്മിലുള്ള ഇടപാടാണ് ഗ്രേ മാർക്കറ്റ് ട്രേഡിംഗ്. കൂടാതെ, ഇത് ഒരു ഔദ്യോഗികമല്ലാത്തതിനാൽ വിലയുടെ സത്യാവസ്ഥ പരിശോധിക്കുന്നത് എളുപ്പമല്ല.

ഗ്രേ മാർക്കറ്റ് പ്രീമിയം
ഡിസംബര്‍ 26 ന് ലിസ്റ്റിംഗ് തീയതി പ്രഖ്യാപിച്ച കമ്പനിയുടെ ഓഹരികള്‍ അപ്പര്‍ പ്രൈസ് ബാന്‍ഡ് 55 രൂപയാണ്. ഡിസംബര്‍ 25 നുള്ള കമ്പനിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 66 രൂപയാണ്. അതായത് ഗ്രേ മാർക്കറ്റിൽ മോട്ടിസൺ ജുവലേഴ്സിന്റെ ഒരു ഓഹരിക്ക് 66 രൂപ അധികം നൽകാൻ നിക്ഷേപകർ തയ്യാറാണെന്ന് ചുരുക്കം.
ഇതുപ്രകാരം കമ്പനി 121 രൂപയില്‍ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. 120 ശതമാനമാണ് ഇതുപ്രകാരമുള്ള ലിസ്റ്റിംഗ് ഗെയിന്‍. അലോട്ട്‌മെന്റ് തീയതിയായ ഡിസംബര്‍ 21 ന് 85 രൂപയിലേക്ക് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഉയര്‍ന്നിരുന്നു.
ഐപിഒ സബ്സ്ക്രിപ്ഷൻ
മോട്ടിസണ്‍ ജുവലേഴ്‌സിന്റെ ഐപിഒ 159.6 മടങ്ങാണ് അധിക സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നും റീട്ടെയില്‍ നിക്ഷേപകരില്‍ നിന്നും വമ്പിച്ച ബിഡ്ഡിംഗ് നടന്നിരുന്നു. 122.28 മടങ്ങാണ് റീട്ടെയില്‍ നിക്ഷേപകകരുടെ ഭാഗം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.നോണ്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കാറ്റഗറിയില്‍ 233.91 മടങ്ങാണ് സബ്‌സ്‌ക്രിപ്ഷന്‍ ചെയ്യപ്പെട്ടത്.
ഐപിഒ വിശദാശംങ്ങള്‍
ജയ്പൂര്‍ ആസ്ഥാനമായുള്ള ജുവലറി റീട്ടെയില്‍ കമ്പനിയായ മോടിസണ്‍ ജുവലേഴ്‌സിന്റെ ഐപിഒ 151 കോടി രൂപ വലുപ്പമുള്ളതാണ്. ഡിസംബര്‍ 18 മുതല്‍ 20 വരെയായിരുന്നു ഐപിഒ സബ്‌സ്‌ക്രിപ്ഷന്‍ നടന്നത്. 52- 55 രൂപ നിലവാരത്തിലായിരുന്നു ഐപിഒയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരുന്നത്. ഡിസംബർ 21 ന് അലോട്ട്മെന്റും നടന്നു. 58 കോടി രൂപുടെ കട ബാധ്യത തീര്‍ക്കാനും 71 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനം കണ്ടെത്തുകയുമാണ് ഐപിഒയുടെ ലക്ഷ്യം.
മോട്ടിസൺ ജുവലേഴ്സ്
ജയ്പൂര്‍ ആസ്ഥാനമുള്ള ഹൈപ്പര്‍ലോക്കല്‍ ജുവലറി റീട്ടെയില്‍ ശൃംഖലയാണ് മോട്ടിസണ്‍സ് ജുവലറി. ഇന്ത്യയിലുടനീളമുള്ള വിതരണക്കാരില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന കമ്പനിക്ക് നാല് ഷോറൂമുകളാണുള്ളത്. 3 ലക്ഷം ജുവലറി ഡിസൈനുകളില്‍ സ്വര്‍ണ, ഡയമണ്ട്, മറ്റു ആഭരണങ്ങള്‍ എന്നിവ കമ്പനി വിപണിയിലെത്തിക്കുന്നു.
ജൂണില്‍ അവസാനിച്ച പാദത്തില്‍ കമ്പനി 86.7കോടി രൂപയുടെ വരുമാനവും 5.47 കോടി രൂപയുടെ ലാഭവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ധിച്ച് 366 ശതമാനമായും ലാഭം 51 ശതമാനം വര്‍ധിച്ച് 22.19 കോടി രൂപയിലേക്കും എത്തിയിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications