ഐടി ഓഹരികളിലെ മുന്നേറ്റവും ആഗോള വിപണിയിലെ ശുഭസൂചനകളും വെള്ളിയാഴ്ച ഇന്ത്യൻ വിപണിയെ പുതിയ ഉയരങ്ങളിലെത്തിച്ചു. സെൻസെക്‌സ് 502 പോയിന്റ് ഉയർന്ന് 66,060.90 ലും നിഫ്റ്റി 151 പോയിന്റ് നേട്ടത്തിൽ 19,564.50 ലും ക്ലോസ് ചെയ്തു. സെൻസെക്‌സിന്റെയും നിഫ്റ്റിയുടെയും റെക്കോർഡ് ക്ലോസിംഗാണിത്.
സെൻസെക്‌സ് 217 പോയിന്റ് ഉയർന്ന് 65,775.49 ലാണ് വ്യാപാരം ആരംഭിച്ചത്. ഇൻട്രാഡേ ട്രേഡിൽ 601 പോയിന്റ് ഉയർന്ന് 66,159.79 എന്ന റെക്കോർഡിലെത്തി. നിഫ്റ്റി ഇൻട്രാഡേ ട്രേഡിൽ 19,595.35 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി.
2,158 ഓഹരികൾ നേട്ടത്തിലെത്തി. 1,161 ഓഹരികൾ ഇടിഞ്ഞപ്പോൾ 142 ഓഹരികളുടെ വിലയിൽ മാറ്റമില്ല. ഐടി ഓഹരികളാണ് വെള്ളിയാഴ്ച സെഷനിൽ നേട്ടമുണ്ടാക്കിയത്.നിഫ്റ്റി ഐടി സൂചിക നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ അഞ്ച് ഓഹരികളും ഐടി സെക്ടറിൽ നിന്നാണ്. നിഫ്റ്റിയുടെ ഉയർച്ചയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ഇൻഫോസിസാണ്. ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എൽടിഐമിൻഡ്ട്രീ, എച്ച്സിഎൽ ടെക്നോളജീസ് എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു ഓഹരികൾ.

എച്ച്ഡിഎഫ്സി ലൈഫ്, എം ആൻഡ് എം, പവർ ഗ്രിഡ് കോർപ്പറേഷൻ, ടൈറ്റൻ കമ്പനി, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നിവ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്കാപ്, സ്മോൾ കാപ് സൂചികകൾ 1 ശതമാനം വീതം മുന്നേറി. ഐടി സൂചിക 4 ശതമാനവും മെറ്റൽ, റിയൽറ്റി സൂചികകൾ 1 ശതമാനം വീതവും ഉയർന്നു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂലധനം 298.6 ലക്ഷം കോടി രൂപയായി ഉയർന്നു. വ്യാഴാഴ്ച സെഷനിലെ 295.8 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഒറ്റ സെഷനിൽ നിക്ഷേപകർ 2.8 ലക്ഷം കോടി രൂപ സമ്പന്നരായി.
ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, ടെക് മഹീന്ദ്ര, സൊമാറ്റോ, ബജാജ് ഹോൾഡിംഗ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്, കോൾഗേറ്റ് പാമോലിവ് ഇന്ത്യ, ഇൻഫോ എഡ്ജ് (ഇന്ത്യ) എന്നിവയുൾപ്പെടെ 189 ഓഹരികളാണ് വെള്ളിയാഴ്ച 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്.
നേട്ടത്തിന് കാരണം
മുൻനിര ഐടി ഓഹരികളുടെ പിൻബലത്തിലാണ് ഓഹരി വിപൻി പുതിയ റെക്കോർഡ് ക്ലോസിലേക്ക് എത്തിയത്. ജൂലായ്ക്ക് ശേഷം യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധന താൽക്കാലികമായി നിർത്തിയേക്കുമെന്ന പ്രതീക്ഷകൾ ആഗോള സൂചികകളിലും ആഭ്യന്തര വിപണിയിലും പോസിറ്റീവ് വികാരമുണ്ടാക്കി. സുസ്ഥിരമായ വിദേശ മൂലധനം വിപണിയിലേക്ക് ഒഴുകുന്നതും, യുഎസ് ഡോളറിന്റെ ദുർബലതയും വിപണിയെ ഉയർന്ന നിലവാരത്തിൽ നിലനിർത്തുന്നതിന് സഹായകമാകുന്നുണ്ട്.
വെള്ളിയാഴ്ച ഡോളർ 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു, കൂടാതെ യുഎസ് ട്രഷറി യീൽഡ് നാല് മാസത്തിനിടയിലെ ഏറ്റവും രൂക്ഷമായ പ്രതിവാര ഇടിവിനെ തുടർന്ന് ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. രൂപ വെള്ളിയാഴ്ച 10 പൈസ താഴ്ന്ന് ഡോളറിനെതിരെ 82.17 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. വ്യാഴാഴ്ച 82.07 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.
More From GoodReturns

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില്‍ എയര്‍ബസ് ടെക്നോളജി സെന്റര്‍, യൂറോപ്പിന് പുറത്തെ വലിയ കേന്ദ്രം



Click it and Unblock the Notifications