സൂപ്പർ സ്‌പോർട്‌സ് കാർ നിർമാതാക്കളായ ലംബോർഗിനി ഇന്ത്യയിലെ വളർച്ചാ വേഗത നിലനിർത്താൻ ശ്രമിക്കുകയാണെങ്കിലും രാജ്യത്തെ വാഹന മേഖലയിലെ മാന്ദ്യം സൂപ്പർ ആഡംബര വിഭാഗത്തെ ബാധിച്ചതായി റിപ്പോർട്ടുകൾ. 2019 ൽ ലംബോർഗിനി ഇന്ത്യ 52 കാറുകൾ വിറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2020ലും വളർച്ചാ വേഗത നിലനിർത്താൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ വിപണി വികാരം പ്രവചനാതീതമായതിനാൽ എത്രത്തോളം വളർച്ച കൈവരിക്കുമെന്നറിയില്ലെന്ന് ലംബോർഗിനി ഇന്ത്യ മേധാവി ശരദ് അഗർവാൾ പറഞ്ഞു. സൂപ്പർ സ്‌പോർട്‌സ് കാറായ 'ഹുറാക്കൻ ഇവോ ആർഡബ്ല്യുഡി' പുറത്തിറക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അഗർവാൾ.
എസ്‌ബിഐ, പിഎൻബി, ബാങ്ക് ഓഫ് ബറോഡ; കാർ ലോൺ എടുക്കാൻ ഏത് ബാങ്കാണ് ബെസ്റ്റ്?
2019ൽ സൂപ്പർ ആഡംബര വിഭാഗത്തിൽ 260 കാറുകളാണ് വിറ്റത്. 2018 ൽ ഇത് 315 ആയിരുന്നു. രാജ്യത്തെ വാഹന മേഖലയിലെ മാന്ദ്യമാണ് ഇതിന് കാരണം, 2020 ൽ ഈ വിഭാഗം വളരുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഭാഗമായ ലംബോർഗിനി 20 ശതമാനം ഓഹരിയുമായി വിപണിയിൽ മുന്നിലാണ്.
ഇറ്റലിയിലെ സാന്റ് അഗറ്റ ബൊലോഗ്നീസിൽ ഏക നിർമ്മാണ പ്ലാന്റുള്ള കമ്പനിക്ക് ഇന്ത്യയിൽ മൂന്ന് മോഡലുകൾ ഉണ്ട്. അതായത് സൂപ്പർ സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്എസ്‌യുവി) 'ഉറസ്', സൂപ്പർ സ്‌പോർട്‌സ് കാറുകളായ അവന്റഡോർ, 'ഹുറാക്കൻ'. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾക്ക് ദക്ഷിണേന്ത്യയിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നത്. വിൽപ്പനയുടെ 50 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് ദക്ഷിണേന്ത്യയിൽ നിന്നാണെന്ന് അഗർവാൾ പറയുന്നു.
വർഷാവസാനം കാർ വില വർദ്ധിപ്പിക്കുന്നതിന് പിറകിൽ എന്തെങ്കിലും തന്ത്രങ്ങളുണ്ടോ?