ദില്ലി; നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലഘൂകരിക്കുകയും വിദേശ നിക്ഷേപത്തിന് സാധ്യതയുള്ള വിവിധ മേഖലകൾ തുറന്നു നല്കുകയും ചെയ്യുന്നതിനാൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള നിക്ഷേപത്തിന് ഇന്ത്യയിൽ വളരെയധികം സാധ്യതകളുണ്ടെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.ഇന്ത്യ-ഓസ്‌ട്രേലിയ ഉഭയകക്ഷി സാമ്പത്തിക-വാണിജ്യ സഹകരണം മെച്ചപ്പെടുത്തുന്നതിനായി സി.ഐ.ഐ.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ ഉത്പന്നങ്ങളുടെ സംസ്കരണം, മൂല്യവർദ്ധന എന്നിവയ്ക്കായി കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാൻ കാർഷിക മേഖല തുറന്നുകൊടുത്തതായി കേന്ദ്ര മന്ത്രി പറഞ്ഞു. ഇന്ത്യ-ഓസ്‌ട്രേലിയ ഇക്കണോമിക് സ്ട്രാറ്റജി റിപ്പോർട്ടും മന്ത്രി പുറത്തിറക്കി.
ബഹിരാകാശം, ന്യൂക്ലിയർ എനർജി, പ്രതിരോധ ഉൽപാദനം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരമത്തിന് അവസരം തുറക്കും. എഫ്ഡിഐ നയങ്ങൾ കൂടുതൽ സൗകര്യപ്രദവും ആകർഷകവും വിദേശ നിക്ഷേപത്തെ പിന്തുണയ്ക്കുന്നതുമാക്കി മാറ്റാൻ ഞങ്ങൾ നിരന്തരം ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
''ബി'' യിൽ ആരംഭിക്കുന്ന ബിഗർ ട്രേഡ് ബാസ്കറ്റ്, ബെറ്റർ ട്രേഡ് ബാസ്കറ്റ്, ബാലൻസ്ഡ് ട്രേഡ് റിലേഷൻഷിപ് എന്നീ 3 ലക്ഷ്യങ്ങളിലൂന്നിയുള്ള പ്രവർത്തനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വൻ വളർച്ച കൈവരിക്കാൻ കഴിയുമെന്ന് ശ്രീ ഗോയൽ ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും വ്യാപാര, സാമ്പത്തിക നയങ്ങൾ സമന്വയിപ്പിച്ച് ഇന്ത്യ-ഓസ്‌ട്രേലിയ ഇക്കണോമിക് സ്ട്രാറ്റജി റിപ്പോർട്ട് നടപ്പിലാക്കാൻ ഓസ്‌ട്രേലിയ സ്ട്രാറ്റജി റിപ്പോർട്ട് പോലുള്ള സംരംഭങ്ങൾ സഹായകമാകുമെന്നും ഗോയൽ വ്യക്തമാക്കി.
ഇതുവരെ കാണാത്ത തരത്തിലുള്ളതായിരിക്കും, 2021ലെ കേന്ദ്ര ബജറ്റിനെ കുറിച്ച് ധനമന്ത്രി നിര്മല!!