നേട്ടങ്ങളിൽ നിന്ന് പിന്നോട്ടിടിച്ച് ഇന്ത്യൻ ആഭ്യന്തര സൂചികകൾ. വെള്ളിയാഴ്ച ശക്തമായ വില്പനയിൽ നിഫ്റ്റി 19,350 ന് താഴെയത്തി. സെൻസെക്സ് 505.19 പോയിന്റ് നഷ്ടത്തിൽ 65,280.45 ലും നിഫ്റ്റി 165.50 പോയിന്റ് ഇടിഞ്ഞ് 19,331.80 ലുമാണ് ക്ലോസ് ചെയ്തത്. ഏകദേശം 1,457 ഓഹരികളാണ് വെള്ളിയാഴ്ച മുന്നേറിയത്. 1912 ഓഹരികൾ ഇടിവ് നേരിട്ടപ്പോൾ 118 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല. ഓട്ടോ, പൊതുമേഖലാ ബാങ്കുകൾ ഒഴികെയുള്ള മേഖലകളിലുടനീളം വില്പന നേരിട്ടതാണ് ഇടിവ് കാരണം.
നഷ്ടമുണ്ടാക്കിയ ഓഹരികൾ
ദുർബലമായ ആഗോള ട്രെൻഡാണ് ആഭ്യന്തര വിപണി പ്രൊഫിറ്റ് ബുക്കിംഗിന് വഴി മാറിയതെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. യുഎസ് ബോണ്ട് യീൽഡിലെ വർധനവ് കാരണം ആഗോള ഇക്വിറ്റികളും ഇടിവിലാണ്. അദാനി പോർട്ട്സ്, പവർ ഗ്രിഡ് കോർപ്പറേഷൻ, അപ്പോളോ ഹോസ്പിറ്റൽസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയിലെ ഏറ്റവും വലിയ നഷ്ടം നേരിട്ടത്.
ഓട്ടോ, പിഎസ്‌യു ബാങ്ക് ഒഴികെ മറ്റെല്ലാ സെക്ടർ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്. എഫ്എംസിജി, പവർ, റിയൽറ്റി എന്നിവ ഒരു ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.8 ശതമാനവും സ്മോൾ കാപ് സൂചിക 0.2 ശതമാനവും ഇടിഞ്ഞു.

നേട്ടമുണ്ടാക്കിയ ഓഹരികൾ
നേട്ടമുണ്ടാക്കിയ ഓഹരികൾ പരിശോധിച്ചാൽ, സീ എന്റർടെയ്ൻമെന്റിൽ നടന്ന ബ്ലോക്ക് ഡീൽ ഓഹരിയെ 9 ശതമാനം ഉയർത്തി. 11.1 ലക്ഷം ഓഹരികളാണ് ബ്ലോക്ക് ഡീലിലൂടെ കൈമാറ്റം ചെയ്തത്. ടൈറ്റൻ ഓഹരികൾ 3 ശതമാനം ഉയർന്നു. ത്രൈമാസ ഫലത്തിൽ വരുമാന വളർച്ച 20 ശതമാനം രേഖപ്പെടുത്തിയതാണ് ടൈറ്റാന് നേട്ടമായത്.
ഇന്ത്യയിൽ ജൈവ ഇന്ധന ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനുള്ള സംയുക്ത സംരംഭം രൂപീകരണ വാർത്ത ഇന്ത്യൻ ഓയിൽ, പ്രജ് ഇൻഡ്ട്രീസ് ഓഹരികളിൽ യഥാക്രമം 2 ശതമാനം, 5 ശതമാനം നേട്ടമുണ്ടാക്കി.
ഒരാഴ്ചത്തെ മുന്നേറ്റം
സെൻസെക്സും നിഫ്റ്റിയും വ്യാപാര ആരംഭത്തിൽ 0.4 ശതമാനം നഷ്ടം നേരിട്ടെങ്കിലും ഏഴ് സെഷനുകളിൽ ആറാം തവണയും പുതിയ റെക്കോർഡ് ഉയരങ്ങളിലെത്തി. സെൻസെക്സ് പുതിയ റെക്കോർഡ് ഉയരമായ 65,898.98 ലും നിഫറ്റി 19,523.60 ലും വെള്ളിയാഴ്ച വ്യാപാരത്തിനിടെ കുതിച്ചു. ശേഷമാണ് ഇടിവ്. ഈ ആഴ്ച സൂചികകൾ 1.5 ശതമാനം വീതം ഉയർന്നു. 13സെക്ടറൽ സൂചികകളിൽ എട്ടെണ്ണവും നേട്ടമുണ്ടാക്കി. ഓട്ടോ, റിയൽറ്റി സൂചികകൾ 0.5 ശതമാനത്തിലധികം ഉയർന്നു.
താരമായി ഐഡിയ ഫോർജ്
ഓഹരി വിപണിയിൽ ഇന്ന് ലിസ്റ്റ് ചെയ്ത ഐഡിയ ഫോർജ് ടെക്നോളജീസ് ഓഹരികളാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ഡ്രോൺ നിർമാതാക്കളായ കമ്പനിയുടെ ഓഹരികൾ ഇഷ്യു വിലയായ 672 രൂപയേക്കാൾ 94 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്. 93.5 ശതമാനം നേട്ടത്തിൽ 1,300 രൂപയിലാണ് ഓഹരി എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്തത്.
രൂപ ഇടിഞ്ഞു
രൂപ 23 പൈസ താഴ്ന്ന് ഡോളറിന് 82.74 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ആഭ്യന്തര വിപണിയിലെ വില്പനയും ക്രൂഡ് ഓയിൽ വില വർധനയുമാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയാൻ കാരണം. യുഎസിലും യുകെയിലും ഹ്രസ്വകാല ബോണ്ട് യീൽഡിലുണ്ടായ കുതിച്ചു ചാട്ടവും രൂപയെ സമ്മർദ്ദത്തിലാക്കി. ഇന്ത്യൻ വിപണിയിലേക്കുള്ള വിദേശ നിക്ഷേപകരുടെ ഫണ്ടൊഴുക്കലാണ് ഒരു പരിധി വിട്ടുള്ള ഇടിവിനെ പിടിച്ചു നിർത്തുന്നത്.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ



Click it and Unblock the Notifications