പുതുവർഷത്തിലെ ആദ്യ വ്യാപാര ദിനത്തിൽ സെൻസെക്സിലും നിഫ്റ്റിയിലും നേട്ടം. സെൻസെക്സ് 52.28 പോയിന്റ് അഥവാ 0.13 ശതമാനം ഉയർന്ന് 41306.02 ൽ എത്തി. നിഫ്റ്റി 21.20 പോയിന്റ് ഉയർന്ന് 12189.70 ൽ ക്ലോസ് ചെയ്തു. പവർ ഗ്രിഡ്, എൻടിപിസി, ഇൻഫോസിസ് എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. എന്നാൽ ടൈറ്റൻ കമ്പനി, ഇൻഡസ് ഇൻഡ് ബാങ്ക്, ഒഎൻജിസി എന്നിവയ്ക്ക് നഷ്ടം നേരിട്ടു.
മേഖല സൂചികകളിൽ നിഫ്റ്റി ഓട്ടോ അര ശതമാനം ഇടിഞ്ഞു. ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ അര ശതമാനം വീതം നേട്ടം കൈവരിച്ചു. ഏകദേശം 1337 ഓഹരികൾ മുന്നേറിയപ്പോൾ, 1062 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 192 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഫണ്ട് സമാഹരണത്തിനായുള്ള ബോർഡ് മീറ്റിംഗിന് മുന്നോടിയായി ബജാജ് ഇലക്ട്രിക്കൽസിന്റെ ഓഹരികൾ ഇന്ന് 2.4 ശതമാനം നേട്ടമുണ്ടാക്കി.
തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയിൽ ഇടിവ്
എംബസി ഓഫീസ് പാർക്ക്സ് ഓഹരികൾ ബെംഗളൂരുവിലെ മൊത്തത്തിലുള്ള എംബസി മന്യത ബിസിനസ് പാർക്ക് കാമ്പസിനുള്ളിൽ 0.6 ദശലക്ഷം ചതുരശ്രയടി വിസ്തീർണ്ണം ഏറ്റെടുക്കുന്നതിനായി കരാർ ഒപ്പിട്ടതിനെ തുടർന്ന് രണ്ട് ശതമാനം നേട്ടം കൈവരിച്ചു. പ്രിൻസ് പൈപ്പ്സ് ആൻഡ് ഫിറ്റിംഗ്സ് ഓഹരികൾ ഇന്ന് രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
എപിഎൽ അപ്പോളോ ട്യൂബ്സ് ഓഹരി വില 3 ശതമാനം ഉയർന്നു. ചൈന സെൻട്രൽ ബാങ്ക് റിസർവ് ആവശ്യകത അനുപാതം ജനുവരി 6 മുതൽ 50 ബേസിസ് പോയിന്റ് കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു.