മൂന്ന് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം സെൻസെക്സും നിഫ്റ്റിയും വെള്ളിയാഴ്ച നേട്ടത്തിൽ വ്യപാരം അവസാനിപ്പിച്ചു. അനുകൂല ആഗോള സൂചനകളുടെ സഹായത്തോടെ സെക്ടറൽ സൂചികകളിലും നേട്ടം പ്രകടനമായി. സെൻസെക്സ് 700 പോയിന്റ് നേട്ടത്തോടെ 71,786.74 ലാണ് വ്യാപാരം തുടങ്ങിയത്.
വ്യാപരത്തിനിടെ 71,895.64 വരെ ഉയർന്ന സൂചിക 496 പോയിന്റിന്റെ മാന്യമായ നേട്ടത്തിൽ 71,683.23 ൽ വ്യാപാരം അവസാനിച്ചു. നിഫ്റ്റി 153 പോയിന്റ് നേട്ടത്തിൽ 21,615.20 ലാണ് വ്യാപാരം ആരംഭിച്ചത്. 21,670.60 വരെ ഉയർന്ന ശേഷം 160 പോയിൻ് ഉയർന്ന് 21,622.40 ൽ വ്യാപാരം അവസാനിച്ചു,
നിഫ്റ്റി ഓഹരികൾ
ഒഎൻജിസി, ഭാരതി എയർടെൽ, എൻടിപിസി, ടെക് മഹീന്ദ്ര, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ് എന്നിവയാണ് നിഫ്റ്റിയിലെ നേട്ടത്തിലുള്ള ഓഹരികൾ. ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ദിവിസ് ലാബ്, അദാനി പോർട്ട്‌സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റിയിൽ 7 ഓഹരികളാണ് നഷ്ടത്തിലേക്ക് വീണത്.

സെക്ടറൽ സൂചികകൾ
ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, എഫ്എംസിജി, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, പവർ എന്നിവ 1-2 ശതമാനം വീതം ഉയർന്നു. ബാങ്ക് നിഫ്റ്റി 0.03 ശതമാനവും നിഫ്റ്റി മീഡിയ 0.9 ശതമാനവും ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌കാപ് സൂചിക 1.69 ശതമാനവും സ്‌മോൾകാപ് സൂചിക 1 ശതമാനവും ഉയർന്നു.
ഓഹരികൾ ഇന്ന്
ഐസിഐസിഐ ബാങ്കും ഹിന്ദുസ്ഥാൻ യൂണിലിവറും മൂന്നാം പാദഫലത്തിന് മുന്നോടിയായി 1 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഇൻഡസ്ഇൻഡ് ബാങ്ക് 3 ശതമാനത്തിലധികം ഇടിഞ്ഞു. നേട്ടത്തിൽ തുടങ്ങിയ എച്ച്‌ഡിഎഫ്‌സി ബാങ്ക് 3 ശതമാനം ഇടിഞ്ഞു. പാദഫലങ്ങൾക്ക് പിന്നാലെ അതുൽ 3 ശതമാനം ഇടിഞ്ഞു. പോസിറ്റീവ് ബ്രോക്കറേജ് നോട്ടുകൾക്കിടെ ആരതി ഇൻഡസ്ട്രീസ് 11 ശതമാനത്തോളം ഉയർന്നു. ബ്രോക്കറേജ് അപ്‌ഗ്രേഡിൽ ആർഇസി, പിഎഫ്സി എന്നി 7 ശതമാനം വരെ മുന്നേറി. ഐആർസിടിസി 6 ശതമാനം നേട്ടമുണ്ടാക്കി.
ഭാരതി എയർടെൽ, ഇൻഫോസിസ്, ലാർസൻ ആൻഡ് ടൂബ്രോ, സൺ ഫാർമ, ടൈറ്റൻ എന്നിവയുൾപ്പെടെ 389 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിലെത്തി. ഒറ്റ സെഷനിൽ നിക്ഷേപകരുടെ സമ്പത്ത് 4.10 ലക്ഷം കോടി രൂപ വളർന്നു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 373.6 ലക്ഷം കോടി രൂപയായി ഉയർന്നു.
'ബൈ ഓൺ ഡിപ്‌സ്' തന്ത്രവും അനുകൂലമായ ആഗോള സൂചനകളുമാണ് വിപണിയുടെ വീണ്ടെടുക്കലിന് കാരണമായതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി വിനോദ് നായർ വിലയിരുത്തി.
പ്രതിവാര ഇടിവ്
സെൻസെക്സും നിഫ്റ്റിയും പ്രതിവാര ഇടിവ് രേഖപ്പെടുത്തി. സൂചികകൾ 1 ശതമാനം വീതം ഇടിഞ്ഞു. 3 മാസത്തെ ഏറ്റവും വലിയ പ്രതിവാര ഇടിവാണിത്. നിഫ്റ്റി ബാങ്ക് ഒരു വർഷത്തെ ഏറ്റവും വലിയ പ്രതിവാര ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റിയുടെയും നിഫ്റ്റി ബാങ്കിന്റെയും തകർച്ചയ്ക്ക് ഏറ്റവും വലിയ സംഭാവന നൽകിയ എച്ച്ഡിഎഫ്സി ബാങ്ക് ഈ ആഴ്‌ച 10 ശതമാനം ഇടിഞ്ഞു. 3 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്.
എച്ച്ഡിഎഫ്സി ബാങ്കിനെ കൂടാതെ എൽടിഐമൈൻഡ്ട്രി, ഇൻഡസ്ഇൻഡ് ബാങ്ക്, അദാനി എന്റർപ്രൈസ് എന്നിവ ഈ വാരം നിഫ്റ്റിയിലെ പ്രധാന നഷ്ടം രേഖപ്പെടുത്തിയ ഓഹരികളാണ്. ഒഎൻജിസി, ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്‌പിറ്റൽ എന്നിവയാണ് ഈ ആഴ്‌ചയിലെ നേട്ടക്കാർ.
More From GoodReturns

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications