തുടക്കത്തിലെ നേട്ടം നിലനിർത്തി ഇന്ത്യൻ ഓഹരി വിപണി ഇൻട്രാഡേയിലെ ഏറ്റവും ഉയർന്ന നിരക്കിന് സമീപം സെഷൻ അവസാനിപ്പിച്ചു. ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളിലെ കുതിപ്പാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ അഞ്ച് ഓഹരികളിൽ മൂന്നെണ്ണം ഈ സെക്ടറിൽ നിന്നാണ്. യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് അനുകൂലമാകുന്ന വാർത്തകളാണ് ഇൻഫർമേഷൻ ടെക്‌നോളജി ഓഹരികളെ ഉയർത്തിയത്.
സെൻസെക്സ് 454.67 പോയിന്റ് ഉയർന്ന് 72,186.09ലും നിഫ്റ്റി 167.50 പോയിന്റ് നേട്ടത്തിൽ 21,939.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിപിസിഎൽ, എച്ച്‌ഡിഎഫ്‌സി ലൈഫ്, ടിസിഎസ്, മാരുതി സുസുക്കി, എച്ച്‌സിഎൽടെക് തുടങ്ങിയവ നിഫ്റ്റി നേട്ടമുണ്ടാക്കി. പവർ ഗ്രിഡ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐടിസി, ബജാജ് ഫിൻസെർവ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഓട്ടോ, പവർ, ഓയിൽ ആൻഡ് ഗ്യാസ്, ഐടി, ഇൻഫ്രാ, മെറ്റൽ ഫാർമ എന്നിവ 1-3 ശതമാനം ഉയർന്നപ്പോൾ ബാങ്ക്, എഫ്എംസിജി സൂചികകൾ 0.1 ശതമാനം വീതം കുറഞ്ഞു. ബിഎസ്ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ ബെഞ്ച്‌മാർക്കുകളെ മറികടന്ന് ഒരു ശതമാനം വീതം നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ മുന്നേറ്റത്തിൽ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ റെക്കോർഡ് ഉയരത്തിലെത്തി.
ആനന്ദ് രതി, അപ്പോളോ ടയേഴ്‌സ്, ആസ്റ്റർ ഡിഎം, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബയോകോൺ, ഭാരത് ഫോർജ്, ബോഷ്, ബിപിസിഎൽ, ചാലറ്റ് ഹോട്ടൽസ്, ഡോ റെഡ്ഡീസ്, ഗ്ലാൻഡ് ഫാർമ, ജെനസ് പവർ, എച്ച്‌സിഎൽടെക്, എച്ച്‌ഡിഎഫ്‌സി എഎംസി, ഗ്ലെൻമാർക്ക് ലൈഫ്, ഗുജറാത്ത് ഗ്യാസ്, ഹീറോ മോട്ടോകോർപ്പ്, ഐസിഐസിഐ ലോംബാർഡ്, ഐഡിബിഐ ബാങ്ക് എന്നിങ്ങനെ നിരവധി ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തി.
എച്ച്സിഎൽ, ടിസിഎസ്, ഒഎൻജിസി, ഇൻഫോസിസ് എന്നിങ്ങനെ 8 8 നിഫ്റ്റി ഓഹരികൾ 52 ആഴ്ചയിലെ അല്ലെങ്കിൽ ഒന്നിലധികം വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ടിസിഎസിന്റെ കുതിപ്പിൽ വിപണി മൂല്യം 15 ലക്ഷം പിന്നിട്ടതിനൊപ്പം ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യം 30 ലക്ഷം കോടി രൂപയായി. 5-7 ശതമാനം നേട്ടമുണ്ടാക്കി എണ്ണ കമ്പനികളുടെ ഓഹരികൾ റെക്കോർഡ് ഉയരത്തിലെത്തി. ഖത്തർ എനർജിയുമായുള്ള കരാർ പുതുക്കുന്നതിനാൽ പെട്രോനെറ്റ് എൽഎൻജി കുതിച്ചുയരുന്നു.
ജനുവരി ഡാറ്റയ്ക്ക് മുൻപായി ഇൻഷുറൻസ് ഓഹരികൾ ഉയർന്നു. 3-5 ശതമാനം വരെയാണ് നേട്ടം. ദിവസത്തിലെ താഴ്ന്ന നിലവാരത്തിൽ നിന്ന് പേടിഎം 14 ശതമാനം വരെ നേട്ടമുണ്ടാക്കി. ക്ലോസിംഗിൽ ഓഹരി 3 ശതമാനം നേട്ടത്തിലാണ്.


Click it and Unblock the Notifications