പ്രതികൂലമായ ആഗോള സൂചനകൾക്കിടയിൽ ആഭ്യന്തര ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇടിവിൽ വ്യാപാരം അവസാനിച്ചു. യുഎസ് ഫെഡറൽ റിസർവ് പണ നയ നിലപാടുകൾ ലഘൂകരിക്കുന്നതിലുള്ള അവ്യക്തമായയും ഇക്കാരണത്തിൽ ഡോളറും ബോണ്ട് യീൽഡും ഉയർന്നതുമാണ് വിപണിയെ ഇടിവിലേക്ക് എത്തിച്ചത്.
ഫ്ലാറ്റ് ഓപ്പണിംഗായിരുന്നു വിപണിയിൽ. അവസാന സമയത്തെ ഇടിവാണ് നഷ്ടത്തിലെത്തിച്ചത് സെൻസെക്‌സ് 354.21 പോയിൻ്റ് താഴ്ന്ന് 71,731.42ലും നിഫ്റ്റി 82.10 പോയിൻ്റ് ഇടിഞ്ഞ് 21,771.70 നിലവാരത്തിലുമാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിൻ്റെ അവസാന മണിക്കൂറിൽ നേട്ടം കൈവിടുന്നതിനു മുൻപ് രണ്ട് സൂചികകളും ഏകദേശം 0.5 ശതമാനം ഉയർന്നു. ഇടിവിനിടയിലും ഓട്ടോ, റിയൽറ്റി, ഫാർമ ഓഹരികൾ എന്നിവ നേട്ടമുണ്ടാക്കി. ബാങ്കിംഗ് ഓഹരികൾ ഇടിഞ്ഞു.
വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
ഫെബ്രുവരി 8 ന് പുറത്ത് വരുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ യോഗ തീരുമാനം നിക്ഷേപകരെ സ്വാധീനിക്കും. നിരക്ക് കുറയ്ക്കൽ സൂചനകൾക്കും പണപ്പെരുപ്പ പ്രവചനത്തിനും വിപണി കാത്തിരിക്കുകയാണ്. കോർപ്പറേറ്റ് വരുമാനവും നിക്ഷേപകരുടെ പ്രത്യേക മേഖലകളിലെ നീക്കങ്ങളെ സ്വാധീനിക്കുന്നു. നവംബർ, ഡിസംബർ മാസങ്ങളിലെ ശക്തമായ വാങ്ങലിനുശേഷം, വിദേശ സ്ഥാപന നിക്ഷേപകർ ജനുവരിയിൽ വിൽപ്പനക്കാരായത് വിപണിക്ക് തിരിച്ചടിയാണ്. ഡോളറിലും ബോണ്ട് യീൽഡിലെ വർദ്ധനവുമാണ് ഈ കളമാറ്റത്തിന് കാരണം.

സെക്ടറൽ സൂചികകൾ
യുപിഎൽ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവ നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കി. ടാറ്റ മോട്ടോഴ്‌സ്, കോൾ ഇന്ത്യ, ബിപിസിഎൽ, സൺ ഫാർമ, സിപ്ല എന്നിവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. റിലയൻസും ബജാജ് ഫിനാൻസും എയർടെലുമാണ് നിഫ്റ്റിയെ താഴേക്ക് എത്തിച്ചത്.
സെക്ടറൽ സൂചികകളിലും സമ്മിശ്ര പ്രകടനം കാണാം. ബാങ്ക്, ക്യാപിറ്റൽ ഗുഡ്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, എഫ്എംസിജി എന്നിവ 0.3-0.9 ശതമാനം ഇടിഞ്ഞു. ഓട്ടോ, ഫാർമ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി എന്നിവ 1 ശതമാനം വീതം ഉയർന്നു. ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ശ്രദ്ധേയം ഈ ഓഹരികൾ
450 രൂപയിലെത്തിയ കോൾ ഇന്ത്യ ഓഹരികൾ റെക്കോർഡ് ഉയരം കുറിച്ചു. പൊതുമേഖലാ ഓഹരികൾ മിക്കതും നേട്ടത്തിലാണ്. എന്നാൽ അവസാന മണിക്കൂറിലെ ഇടിവിൽ ഇൻട്രാഡേയിലെ ഉയർന്ന നിലവാരത്തിൽ നിന്ന് ഓഹരികൾ താഴേക്കെത്തി. ടാറ്റ മോട്ടോഴ്‌സ്, ഐഷർ മോട്ടോഴ്‌സ്, എം ആൻഡ് എം എന്നിവ 6 ശതമാനം വരെ ഉയർന്നതാണ് നിഫ്റ്റി ഓട്ടോ സൂചികയുടെ നേട്ടത്തിന് കാരണം.
ദുർബലമായ മൂന്നാം പാദഫലത്തിന് പിന്നാലെ യുപിഎൽ 3 വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവ് രേഖപ്പെടുത്തി 11 ശതമാനം നഷ്ടത്തിൽ ക്ലോസ്ചെയ്തു. പോസിറ്റീവ് ബ്രോക്കറേജ് റിപ്പോർട്ട് ഓയിൽ മാർക്കറ്റിംഗ് കമ്പനികളെ നേട്ടത്തിലാക്കി. ഇന്ത്യൻ ഓയിൽ 7 ശതമാനം നേട്ടത്തിലാണ്. വീഴ്ച തുടരുന്ന പേടിഎം തിങ്കളാഴ്ചത്തെ 10 ശതമാനം ഇടിഞ്ഞു.
ബിഎസ്ഇയിൽ കോൺഫിഡൻസ് പെട്രോളിയം, എൻ്റർടൈൻമെൻ്റ് നെറ്റ്‌വർക്ക് ഇന്ത്യ, എവറസ്റ്റ് കാൻ്റോ, ഫിനോ പേയ്‌മെൻ്റ്‌സ്, ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഗ്ലാക്‌സോ സ്മിത്ത്ക്ലൈൻ ഫാർമസ്യൂട്ടിക്കൽസ്, ഹാത്ത്‌വേ കേബിൾ, ഹിറ്റാച്ചി എനർജി, ഐഡിബിഐ, വേൾഡ്, ജെഡാൽ, ഐഒബിഡി, ജെഡാൽ തുടങ്ങിയ 500-ലധികം ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

മിനിമം ബാലൻസ് പിഴയായി ബാങ്കുകൾ ഈടാക്കിയത് 19,000 കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications