പെന്നി ഓഹരികൾ പൊതുവെ അപകട സാധ്യതയുണ്ടെന്ന് കരുതി മാറ്റിനിർത്തുന്നവയാണ്. അതേസമയം, മൾട്ടിബാഗർ റിട്ടേൺ പ്രതീക്ഷിച്ചാണ് പലരും പെന്നി ഓഹരികൾ വാങ്ങുന്നതും. റിസ്കും റിവാർഡും ഒരു പോലെ ഉയർന്നതിനാൽ കരുതലോടെ മാത്രമെ പെന്നി ഓഹരികളിൽ നിക്ഷേപം പാടുള്ളൂ. അതേസമം, വിദേശ സ്ഥാപന നിക്ഷേപകർക്ക് പങ്കാളിത്തമുള്ള പെന്നി ഓഹരി തിങ്കളാഴ്ച വ്യാപാര സെഷനിൽ മുന്നേറ്റമുണ്ടാക്കുന്നുണ്ട്.
വികാസ് ലൈഫ് കെയറാണ് നേട്ടമുണ്ടാക്കുന്ന ഓഹരി ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡുമായി (ഐജിഎൽ) സംയുക്ത സംരംഭ കരാറിൽ ഏർപ്പെട്ടെന്ന വാർത്തയ്ക്ക് പിന്നാലെയാണ് സ്മോൾ കാപ് ഓഹരിയിൽ ചലനമുണ്ടായത്. തിങ്കളാഴ്ച 1.50 ശതമാനം മുന്നേറ്റമാണ് ഓഹരി വിലയിലുണ്ടായത്.
സംയുക്ത സംരംഭം
സ്മാര്‍ട്ട് മീറ്ററുകള്‍ നിര്‍മിക്കാനുള്ള സംയുക്ത സംരംഭത്തിനാണ് കരാർ. വികാസ് ലൈഫ് കെയര്‍ കമ്പനിയുടെ സബ്‌സിഡിയറിയായ ജെനസിസ് ഗ്യാസും ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡുമാണ് കരാറിലെത്തിയത്. സംയുക്ത സംരംഭത്തില്‍ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന് 51 ശതമാനം ഓഹരി വിഹിതമുണ്ടാകും. 110 കോടി രൂപ ചെലവിൽ ഇന്ത്യയിലെ ആദ്യത്തെ സംയോജിത സ്മാർട്ട് മീറ്റർ നിർമ്മാണ യൂണിറ്റാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വികാസ് ലൈഫ്
പിവിസി/ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് വികാസ് ലൈഫ്കെയര്‍. ഗ്യാസ് വിതരണ സംവിധാനങ്ങളും സ്മാര്‍ട്ട് ഗ്യാസ് മീറ്ററുകളും നിര്‍മിക്കുന്ന ജെനസീസ് ഗ്യാസ് സൊലൂഷന്‍സിനെ കമ്പനി 2022 ൽ ഏറ്റെടുത്തിരുന്നു. ഡല്‍ഹിയാണ് കമ്പനിയുടെ ആസ്ഥാനം.
ഓഹരി വില
തിങ്കളാഴ്ച സെഷനിൽ വികാസ് ലൈഫ് കെയർ ഓഹരിയിൽ ശക്തമായ വാങ്ങൽ നടന്നു. ഓഹരി വില 3.28 ശതമാനം ഉയർന്ന് 3.15 രൂപ എന്ന ഇൻട്രാഡേ ഉയർന്ന നിലവാരത്തിലെത്തി. ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്ന വില 5.60 രൂപയാണ്. കഴിഞ്ഞ 1 വർഷത്തിനിടെ 2.76 രൂപ എന്ന താഴ്ന്ന നിലവാരത്തിലേക്ക് ഓഹരി എത്തിയിരുന്നു. നിലവിൽ ഓഹരിയുടെ വിപണി മൂല്യം 453 കോടി രൂപയാണ്. എൻഎസ്ഇയിലെ ട്രേഡ് വോളിയം 48,83,726 ആണ്.
ഓഹരി പ്രകടനം
സമാകാലീന പ്രകടനം നോക്കിയാല്‍ നെഗറ്റീവ് റിട്ടേണാണ് വികാസ് ലൈഫ് കെയര്‍ ഓഹരിയില്‍ നിന്നുണ്ടായത്. ഒരു മാസത്തിനിടെ 3.08 ശതമാനം ഇടിഞ്ഞ ഓഹരി 1 വര്‍ഷത്തിനിടെ 34.38 ശതമാനം ഇടിഞ്ഞു. 29.21 ശതമാനമാണ് ഇടിവാണ് 2023 ല്‍ ഇതുവരെ വികാസ് ലൈഫ് കെയർ ഓഹരിയിലുണ്ടായത്.
ഓഹരി പങ്കാളിത്തം
ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി വിദേശ നിക്ഷേപ സ്ഥാപനങ്ങളായ എജി ഡൈനാമിക് ഫണ്ട്സ് ലിമിറ്റഡും സിട്രസ് ഗ്ലോബൽ ആർബിട്രേജ് ഫണ്ടും വികാസ് ലൈഫ് കെയർ ഓഹിരകൾ വാങ്ങി കൂട്ടിയിരുന്നു. എജി ഡൈനാമിക് ഫണ്ട്‌സ് ലിമിറ്റഡിനും സിട്രസ് ഗ്ലോബൽ ആർബിട്രേജ് ഫണ്ടിനും 5,20,83,333 ഓഹരികൾ വീതം ഓഹരികളാണ് കമ്പനി അനുവദിച്ചത്.
നിലവിൽ 11.4 ശതമാനം ഓഹരികളാണ് പ്രൊമോട്ടർമാർ കൈവശം വെയ്ക്കുന്നത്. ഇതിൽ 0.7 ശതമാനം ഓഹരികൾ ഈട് നൽകിയിട്ടുണ്ട്. ഈട് നൽകിയ ഓഹരികളുടെ അളവ് കുറച്ചു കൊണ്ടുവരാൻ പ്രമോട്ടർമാർക്കായിട്ടുണ്ട്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭ നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?



Click it and Unblock the Notifications