ഇന്ത്യൻ ഇക്വിറ്റി വിപണിക്ക് ശുഭകാലമായിരുന്നു 2023. സെൻസെക്സും നിഫ്റ്റിയും 19 ശതമാനത്തിന്റെ നേട്ടമാണ് ഇക്കാലയളവിൽ ഉണ്ടാക്കിയത്. 2023 കലണ്ടർ വർഷത്തിൽ മൾട്ടിബാഗർ റിട്ടേൺ നൽകി ഓഹരികൾ നിരവധിയാണ്. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായൊരു ഫിനാൻഷ്യൽ ഓഹരിയാണ് ധ്രുവ ക്യാപിറ്റിൽ സർവീസസ്. മൂന്ന് വർഷത്തിനിടെ 5,900 ശതമാനത്തോളം ഉയർന്ന ഓഹരി 2023 ൽ ഏകദേശം എല്ലാ മാസത്തിലും ഇരട്ടയക്ക റിട്ടേൺ നൽകി.
ധ്രുവ ക്യാപിറ്റിൽ സർവീസസ്
ഇന്ത്യയിലെ ബാങ്ക് ഇതര സാമ്പത്തിക കമ്പനിയാണ് ധ്രുവ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ്. സാമ്പത്തിക, നിക്ഷേപ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ ആസ്ഥാനം ഉദയ്പൂരിലാണ്. ഹയർ പർച്ചേസ്, ലീസ് ഫിനാൻസ്, സെക്യൂരിറ്റികളിലെ നിക്ഷേപം എന്നിവയാണ് കമ്പനിയുടെ പ്രധാന ബിസിനസ്. വാടക, വാഹനങ്ങൾ ബുക്ക് ചെയ്യൽ എന്നിവയിലൂടെയാണ് കമ്പനിയുടെ പ്രധാന വരുമാനം ലഭിക്കുന്നത്. പ്രധാന ഊന്നൽ ലീസിംഗ് ബിസിനസാണ്. 87 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

മൾട്ടിബാഗർ ഓഹരി
ധ്രുവ ക്യാപിറ്റൽ സർവീസസിന്റെ ഓഹരികൾ കഴിഞ്ഞ 3 വർഷത്തിനിടെ നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേണാണ് നൽകിയത്. 2020 ഡിസംബറിൽ 3.5 രൂപയായിരുന്ന ഓഹരി നിലവിൽ 210 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഓഹരിയുടെ 5900 ശതമാനം വളർച്ച,
10,000 രൂപയുടെ നിക്ഷേപം മൂന്ന് വർഷം കൊണ്ട് 6 ലക്ഷം രൂപയായി വളരുമെന്ന് സൂചിപ്പിക്കുന്നു.
അതേസമയം, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 889 ശതമാനം കുതിച്ചുയരുകയും 2023 കലണ്ടർ വർഷത്തിൽ 797 ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു. 2022 ഡിസംബർ 28ന് 21.24 രൂപയായിരുന്നു ഓഹരി വില. 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന വിലയിൽ നിന്ന് 889 ശതമാനമാണ് ഓഹരി ഉയർന്നത്. വെള്ളിയാഴ്ച 2 ശതമാനം നേട്ടത്തിൽ 214.25 രൂപയിൽ അപ്പർസർക്യൂട്ടിലാണ് ഓഹരി.
2023-ലെ 12 മാസങ്ങളിൽ 7 മാസങ്ങളിലും ഓഹരി പോസിറ്റീവ് റിട്ടേൺ നൽകി. ഈ മാസങ്ങളിൽ ഇരട്ടയക്ക റിട്ടേണാണ് ഓഹരി നൽകിയത്. ജനുവരിയിൽ ഏകദേശം 90 ശതമാനം വരെയാണ് ഓഹരി ഉയർന്നത്. സെപ്റ്റംബറിൽ 63 ശതമാനവും നവംബറിലും ഏപ്രിലിലും 53 ശതമാനവും ഓഹരി റിട്ടേൺ നൽകി. ഡിസംബറിൽ 45 ശതമാനവും ജൂലായിൽ 21.5 ശതമാനവും ജൂണിൽ 26 ശതമാനവുമായിരുന്നു ഓഹരിയുടെ റിട്ടേൺ.
മുന്നേറ്റത്തിന് കാരണം ലാഭം
കഴിഞ്ഞ ഏതാനും പാദങ്ങളിൽ ലാഭത്തിൽ ഗണ്യമായ വർധനയുണ്ടായതാണ് ഓഹരി വിലയിലെ മുന്നേറ്റത്തിന് കാരണം. 2024 സാമ്പത്തിക വർഷത്തിന്റെ സെപ്തംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം മുൻവർഷത്തെ 2.6 ലക്ഷത്തിൽ നിന്ന് 24.2 ലക്ഷം രൂപയായി വളർന്നു. അതേസമയം കമ്പനിയുടെ മൊത്ത വരുമാനം കഴിഞ്ഞ വർഷത്തെ സെപ്റ്റംബർ പാദത്തിലെ 6.3 ലക്ഷത്തിൽ നിന്ന് 28.5 ലക്ഷമായി ഉയർന്നു.
ശ്രദ്ധിക്കാം
ഓഹരിയുടെ സമീപകാല പ്രകടനം ശ്രദ്ധേയമാണെങ്കിലും പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്നതിന് അപകടസാധ്യതകളുണ്ട്. കുറഞ്ഞ ലിക്വിഡിറ്റി സെക്യൂരിറ്റികളിലെ ഉയർന്ന അപകടസാധ്യത ചൂണ്ടിക്കാട്ടുന്നു. ആവശ്യസമയത്ത് വാങ്ങാനാളില്ലാതെ കുടുങ്ങുന്ന സാഹചര്യം പെന്നി ഓഹരികളിൽ കാണാം. അതിനാൽ റിസ്ക് എടുക്കാൻ താൽപര്യമില്ലാത്ത നിക്ഷേപകർക്ക് പെന്നി ഓഹരികൾ അനുയോജ്യമല്ല. ഉയർന്ന റിസ്കെടുക്കുന്ന നിക്ഷേപകർക്ക് പോർട്ട്‌ഫോളിയോയുടെ ഒരു ചെറിയ ഭാഗം പെന്നി ഓഹരികളിൽ നിക്ഷേപിക്കുന്നത് പരിഗണിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

മിനിമം ബാലൻസ് പിഴയായി ബാങ്കുകൾ ഈടാക്കിയത് 19,000 കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications