റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അപ്രതീക്ഷിത നീക്കമായിരുന്നു 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം. നോട്ടുകൾ മാറ്റിയെടുക്കാൻ സമയം നൽകിയ റിസർവ് ബാങ്ക് 2023 സെപ്റ്റംബർ 30 വരെ സമയം നൽകിയിട്ടുണ്ട്. അപ്രതീക്ഷിത നീക്കത്തിന്റെ ഞെട്ടൽ മാറിയതോടെ എങ്ങനെ ഈ വെല്ലുവിളിയെ അവസരമാക്കി മാറ്റാം എന്നാണ് ഓഹരി വിപണി നിക്ഷേപകർ ചിന്തിക്കേണ്ടത്.
നോട്ട് പിൻവലിക്കാനുള്ള തീരുമാനം വിപണിയെ എങ്ങനെ ബാധിക്കുമെന്നാണ് നിക്ഷേപകരുടെ ചിന്ത. ഈ നീക്കം പൊതുമേഖലാ ബാങ്കിംഗ് ഓഹരികൾക്ക് ഗുണം ചെയ്യുമെന്നാണ് വിവിധ അനലിസ്റ്റുകളുടെ നിരീക്ഷണം.
പൊതുമേഖലാ ബാങ്കുകൾക്ക് അവസരം
ഓഹരി വിപണി വിദഗ്ധരുടെ അഭിപ്രായത്തിൽ റിസർവ് ബാങ്കിന്റെ ഈ നീക്കം ബാങ്കിംഗ് മേഖലയിൽ പണലഭ്യത വർധിപ്പിക്കുന്നതാണ്. ടെയർ -2, ടെയർ -3 നഗരങ്ങളിൽ നിന്നുള്ള 2000 രൂപ നോട്ട് നിക്ഷേപങ്ങളിൽ ഭൂരിഭാഗവും പൊതുമേഖലാ ബാങ്കുകളിലേക്കാണ് പ്രതീക്ഷിക്കുന്നത്. ഇതിനാൽ മുൻനിര പൊതുമേഖലാ ഓഹരികൾ വാങ്ങുന്നതിനാണ് വിദഗ്ധരുടെ നിർദ്ദേശം.

നിക്ഷേപ ശേഖരം കൂടും
നോട്ടുകൾ പിൻവലിക്കുന്നതിലൂടെ ബാങ്കുകളുടെ നിക്ഷേപ ശേഖരണം സമീപകാലത്ത് നേരിയ തോതിൽ മെച്ചപ്പെടുമെന്ന് ഐസിആർഎ റേറ്റിംഗ്സ് ഫിനാൻഷ്യൽ സെക്ടർ സീനിയർ വൈസ് പ്രസിഡന്റ് കാർത്തിക് ശ്രീനിവാസൻ പറഞ്ഞു. ഇത് ഡെപ്പോസിറ്റ് നിരക്ക് വർധനയിലെ സമ്മർദ്ദം ലഘൂകരിക്കുകയും ഹ്രസ്വകാല പലിശ നിരക്കിൽ മാറ്റം വരുത്തുകയും ചെയ്യുമെന്നും അദ്ദേഹം വിശദമാക്കി.
സമ്പദ്‍വ്യവസ്ഥയെ ബാധിക്കുമോ
2000 രൂപ നോട്ടുകൾ പിൻവലിച്ചത് രാജ്യത്തെ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുമോ എന്നാണ് ചോദ്യം. പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.62 ലക്ഷം കോടിയാണ്. ഇത് പ്രചാരത്തിലുള്ള ആകെ കറൻസികളുടെ 10.80 ശതമാനം മാത്രമാണ്. അതിനാൽ ഈ പിൻവലിക്കൽ സമ്പദ്‍വ്യവസ്ഥയുടെ വളർച്ചയ്ക്ക് വലിയ തടസങ്ങളോ പ്രതിസന്ധികളോ ആവില്ലെന്നാണ് എൽ ആൻഡ് ടി ഹോൾഡിംഗ്സിന്റെ ചീഫ് ഇക്കണോമിസ്റ്റ് രൂപ റെഗെ നിഷൂറിന്റെ അഭിപ്രായം.
ചെറിയ അളവിലുള്ള നോട്ടുകൾ മതിയായ അളവിൽ ലഭ്യമാണ്. കൂടാതെ കഴിഞ്ഞ 6-7 വർഷങ്ങൾക്കിടെ ഓൺലൈൻ, ഡിജിറ്റൽ ഇടപാടുകൾ രാജ്യത്ത് വർധിച്ചതും ശുഭ സൂചനയാണ്.
എന്തുകൊണ്ട് പൊതുമേഖലാ ബാങ്കുകൾ
ആർബിഐയുടെ ഈ നീക്കം ബാങ്കുകളുടെ പണലഭ്യത വർദ്ധിപ്പിക്കുമെന്നാണ് മോത്തിലാൽ ഓസ്വാളിലെ ഡെറിവേറ്റീവ് ആൻഡ് ടെക്നിക്കൽ അനലിസ്റ്റ് ചന്ദൻ തപരിയ അഭിപ്രായപ്പെടുന്നത്. 2000 രൂപ നോട്ടുകളുടെ ഭൂരിഭാഗവും ടെയർ-2, ടെയർ-3 നഗരങ്ങളിൽ നിന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നഗരങ്ങളിൽ സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് കൂടുതൽ സാന്നിധ്യം പൊതുമേഖലാ ബാങ്കുകൾക്കാണ്. അതിനാൽ പൊതുമേഖലാ ബാങ്കുകളുടെ പണലഭ്യത കുതിച്ചുകയറുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കുന്നു.
ഏതൊക്കെ ഓഹരികൾ വാങ്ങാം
2000 രൂപ പിൻവലിച്ചതിന് ശേഷം ഈ അവസരം മുതലാക്കുന്നതിന്, മാർച്ച് പാദത്തിൽ ശക്തമായ വളർച്ച കാണിച്ച പൊതുമേഖലാ ബാങ്ക് ഓഹരികൾ നോക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ മുതലായവയാണ് അനലിസ്റ്റിന്റെ നിർദ്ദേശം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications