ഓഹരി വിപണിയിലെ ഓളങ്ങളെ മുഴുവൻ വകഞ്ഞ് മാറ്റി നങ്കൂരമിടാതെ കുതിച്ചു പായുകയായിരുന്നു പൊതുമേഖലാ ഓഹരിയായ കൊച്ചിൻ ഷിപ്പ്‍യാർഡ്. ആ കുതിപ്പിൽ നിക്ഷേപകരുടെ കീശ വീർത്തു കൊണ്ടേയിരുന്നു. ജൂലൈ എട്ടിന് കമ്പനിയുടെ ഓഹരിവില സർവകാല റെക്കോർഡായ 2,979.45 രൂപയിലുമെത്തി. എന്നാൽ പിന്നീട് ഓഹരി വില പതിയെ താഴേക്ക് വീഴാൻ തുടങ്ങി. തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് വീണ കൊച്ചിൻ ഷിപ്പ്‍യാർഡിന് പിന്നെ മുകളിലേക്ക് ഉയരാനും സാധിച്ചില്ല. 4 മാസം പിന്നിടുമ്പോൾ എൻഎസ്ഇയിൽ 1,418.50 രൂപ എന്നതാണ് പൊതുമേഖലാ ഓഹരിയുടെ വില.
നഷ്ടം 50 ശതമാനത്തോളം
എൻഎസ്ഇയിൽ 1.27 ശതമാനം നേട്ടത്തോടെ 1,418.50 രൂപ എന്ന നിലയിലാണ് കൊച്ചിൻ ഷിപ്പ്‍യാർഡ് വ്യാഴാഴ്ച ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.41 ശതമാനം നഷ്ടമാണ് ഓഹരി നേരിട്ടത്. ഇടിഞ്ഞത് 113.50 രൂപ. ഒരു മാസത്തെ നഷ്ടം പരിശോധിച്ചാൽ 378 രൂപയാണ്. 21.05 ശതമാനത്തിന്‍റെ ഇടിവ്.
ജൂലൈയിൽ രേഖപ്പെടുത്തിയ റെക്കോർഡുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ പകുതിയിലേറെ ഇടിവിലാണ് ഓഹരിവിലയുള്ളത്. ജൂലൈയിൽ കമ്പനിയുടെ വിപണിമൂല്യം 80,000 കോടി രൂപയ്ക്കടുത്ത് എത്തിയിരുന്നു. നിലവിൽ മൂല്യം 37,100 കോടി രൂപ മാത്രം. 4 മാസത്തിനിടെ ഇടിഞ്ഞത് 40,000 കോടി രൂപയിലധികം.

ഇടിവിന് കാരണം
ഇക്കഴിഞ്ഞ 16, 17 തീയതികളിലാണ് കേന്ദ്രസർക്കാർ ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) വഴി കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ 5% ഓഹരികൾ വിറ്റഴിച്ച് 2,000 കോടി രൂപയോളം സമാഹരിച്ചത്. കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരിക്ക് അധികരിച്ച വിലയാണുള്ളതെന്ന (ഓവർവാല്യൂഡ്) ചില നിരീക്ഷകരുടെ വിലയിരുത്തലും ഓഹരിയിൽ വിൽപനസമ്മർദ്ദത്തിനും വിലയിടിവിനും വഴിവച്ചിരുന്നു. ഓഹരി വിൽപ്പന സാധാരണയായി വിപണിയിലെ ഓഹരികളുടെ വിതരണം വർധിപ്പിക്കുകയും ഓഹരി വിലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഓഹരി വില 1673 രൂപയിലുണ്ടായിരുന്ന സമയത്ത് 1540 രൂപയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിച്ചത്.
വിദഗ്ധരുടെ വിലയിരുത്തൽ
ചാർട്ടുകളിൽ, കൊച്ചിൻ ഷിപ്പ്‌യാർഡും അതിൻ്റെ 200 ദിവസത്തെ മൂവിംഗ് ആവറേജിന് താഴെയാണ്. 2023 മാർച്ചിന് ശേഷം സ്റ്റോക്ക് അതിൻ്റെ 200 ദിവസത്തെ മൂവിംഗ് ആവറേജിന് താഴെ വീഴുന്നത് ഇതാദ്യമാണ്. കൊച്ചിൻ ഷിപ്പ്‌യാർഡും അതിൻ്റെ ആപേക്ഷിക ശക്തി സൂചികയെ (RSI) സംബന്ധിച്ച് ഇപ്പോൾ "ഓവർസെൽഡ്" ടെറിട്ടറിയിയായ 26-ലാണ്. 30-ന് താഴെയുള്ള ആർഎസ്ഐ, ഓഹരി അമിതമായി വിറ്റുപോയതായി സൂചിപ്പിക്കുന്നു.
ഓഹരി വാങ്ങണോ..?
കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികളുടെ ഭാവി ടാർഗെറ്റ് വിലയെക്കുറിച്ച് അനലിസ്റ്റുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചില വിദഗ്‌ധർ സൂചിപ്പിക്കുന്നത് ഓഹരിക്ക് ഏകദേശം 1,540 രൂപയിൽ സ്ഥിരത കൈവരിക്കാൻ കഴിയുമെന്നാണ്. എന്നിരുന്നാലും, പൊതുമേഖലാ സ്ഥാപനങ്ങളിൽ (പിഎസ്‌യു) തുടരുന്ന വിലകുറഞ്ഞ പ്രവണതകളും ഉയർന്ന മൂല്യനിർണ്ണയവും ഉള്ളതിനാൽ നിക്ഷേപകർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (സിഎസ്എൽ)
കൊച്ചി ആസ്ഥാനമായുള്ള മുന്‍നിര കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. കമ്പനിയുടെ പ്രധാന വരുമാനം നാവിക കരാറുകളില്‍നിന്നാണ്. നാവിക സേനക്കുള്ള കപ്പലുകളുടെ നിര്‍മാണം, കോര്‍സ്റ്റ് ഗാര്‍ഡിന്റെ പദ്ധതികള്‍, വാണിജ്യ കപ്പലുകളുടെ നിര്‍മാണം, കപ്പലുകളുടെ അറ്റകുറ്റപണികള്‍ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
പ്രതിരോധ മന്ത്രാലയത്തിൽ നിന്നും സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ മറ്റ് ആഭ്യന്തര ഉപയോക്താക്കളിൽ നിന്നും യൂറോപ്പിൽ നിന്നടക്കമുള്ള വിദേശ ഉപയോക്താക്കളിൽ നിന്നും കൂടുതൽ ഓർഡറുകൾ കിട്ടുമെന്ന പ്രതീക്ഷകളും പുതിയ വികസന പദ്ധതികളും കൊച്ചി കപ്പൽശാലയുടെ ഓഹരികളെ പുതിയ ഉയരത്തിലേക്ക് നയിക്കുകയായിരുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications