റാലി തുടരുന്നു; പുതിയ ഉയരങ്ങൾ താണ്ടി സെൻസെക്സും നിഫ്റ്റിയും; ബാങ്കിം​ഗ് ഓഹരികളിൽ ലാഭമെടുപ്പ്

തുടർച്ചയായ ഏഴാം ദിവസത്തിലും നേട്ടം തുടർന്ന് ഇന്ത്യൻ ആഭ്യന്തര സൂചികകൾ. സെൻസെക്‌സ് 358 പോയിന്റ് ഉയർന്ന് 69,654 ലും നിഫ്റ്റി 83 പോയിന്റ് ഉയർന്ന് 20,938 ലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെൻസെക്സ് 69701.40 ലും നിഫ്റ്റി 20958.65 ലും പുതിയ ഉയർന്ന നിലവാരം കുറിച്ചു. സൂചികകളുടെ ഉയർന്ന ക്ലോസിം​ഗ് നിലവാരമാണിത്. ഏഴ് ദിവസമായി തുടരുന്ന റാലിയിൽ സെൻസെക്‌സ് 5.6 വും നിഫ്റ്റി 5.8 ശതമാനവും ഉയർന്നു.

രണ്ടാം പാദത്തിലെ ശക്തമായ ജിഡിപി ഡാറ്റ, വളർച്ചാ പാത, കുറയുന്ന പണപ്പെരുപ്പ സമ്മർദം, സ്ഥിരമായ പലിശ നിരക്ക്, യുഎസ് ബോണ്ട് യീൽഡുകളിലെ ഇടിവ്, വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലും രാഷ്ട്രീയ സ്ഥിരത ലഭിക്കുന്ന സൂചനകൾ, ഏഷ്യൻ വിപണികളിലെ മുന്നേറ്റം എന്നിങ്ങനെ അനുകൂലമായ നിരവധി എന്നിവ വിപണി വികാരത്തെ ഉത്തേജിപ്പിച്ചു. പോസിറ്റിവിറ്റിയിലെ ഈ കുതിച്ചുചാട്ടം അന്താരാഷ്ട്ര, ആഭ്യന്തര നിക്ഷേപകരിൽ നിന്ന് കാര്യമായ വാങ്ങൽ പ്രവർത്തനത്തിന് കാരണമായി.

റാലി തുടരുന്നു; പുതിയ ഉയരങ്ങൾ താണ്ടി സെൻസെക്സും നിഫ്റ്റിയും; ബാങ്കിം​ഗ് ഓഹരികളിൽ ലാഭമെടുപ്പ്

വിപ്രോ, എൽടിഐഎംഡ്‌ട്രീ, ഐടിസി, എൽ ആൻഡ് ടി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. അദാനി എന്റർപ്രൈസസ്, ഐഷർ മോട്ടോഴ്‌സ്, സിപ്ല, എൻടിപിസി, അൾട്രാടെക് സിമന്റ് തുടങ്ങിയവ നഷ്ടത്തിലുമാണ്. ക്യാപിറ്റൽ ഗുഡ്‌സ്, എഫ്‌എംസിജി, ഇൻഫർമേഷൻ ടെക്‌നോളജി, ഓയിൽ ആൻഡ് ഗ്യാസ്, പവർ എന്നിവ 1-2 ശതമാനം ഉയർന്നു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ശ്രദ്ധേയമായ ഓഹരികൾ

ഇന്ത്യൻ രൂപയുടെ സമീപകാല മൂല്യത്തകർച്ച ഐടി ഓഹരികളിൽ നേട്ടമുണ്ടാക്കി. വിപ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എൽടിഐമിൻഡ്ട്ര് തുടങ്ങിയ ഓഹരികൾ 2-3 ശതമാനം ഉയർന്നു. ബ്രോക്കറേജ് സ്ഥാപനമായ സി‌എൽ‌എസ്‌എയുടെ ബൈ റേറ്റിം​ഗിന് പിന്നാലെ റിലയൻസ് ഇൻഡസ്‌ട്രീസ് ഒരു ശതമാനത്തിലധികം ഉയർന്നു. ഓഹരിയിലെ നേട്ടം സെൻസെക്സിനെയും നിഫ്റ്റിയെയും ഉത്തേജിപ്പിച്ചു. അദാനി ​ഗ്രൂപ്പ് ഓഹരികൾ നേട്ടം തുടർന്നു. അദാനി പോർട്ട്‌സ് 2 ശതമാനത്തിലധികം ഉയർന്നു.

ഐഷർ മോട്ടോഴ്‌സിനൊപ്പം ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ബാങ്കിംഗ് ഓഹരികളിൽ ലാഭമെടുപ്പ് ഉണ്ടായി. മൂന്ന് ഓഹരികളും 1-2 ശതമാന വരെ ഇടിഞ്ഞു. കഴിഞ്ഞ സെഷനിൽ റെക്കോർഡ് ഉയരത്തിലെത്തിയ ബാങ്ക് നിഫ്റ്റി 178 പോയിന്റ് ഇടിഞ്ഞു. 13,350 കോടി രൂപയുടെ അധിക വളം സബ്‌സിഡിക്ക് സർക്കാർ പാർലമെന്റ് അനുമതി തേടിയതോടെ ഫെർട്ടിലൈസർ ഓഹരികൾ കുതിച്ചു.

ഇൻട്രാ-ഡേയിൽ എച്ച്എഎൽ 6 ശതമാനത്തിൽ കൂടുതൽ ഉയർന്നു. സിമന്റ് ഓഹരികൾ സമ്മർദ്ദത്തിലാണ്. എസിസി ഏകദേശം 3 ശതമാനവും അൾട്രാടെക് ശതമാനവും ഇടിഞ്ഞു. ലാർസൻ ആൻഡ് ടൂബ്രോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നെസ്‌ലെ, എൻടിപിസി, പവർ ഗ്രിഡ് കോർപ്പറേഷൻ, സൺ ഫാർമ, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റാൻ എന്നിവയുൾപ്പെടെ 370-ലധികം ഓഹരികൾ ബുധനാഴ്ച 52 ആഴ്‌ചയിലെ ഉയർന്ന നിലയിലെത്തി.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X