സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ ഓട്ടോ, എഫ്എംസിജി, മെറ്റൽ, റിയാലിറ്റി ഓഹരികളിലുണ്ടായ വിൽപ്പനയെ തുടർന്ന് സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 139.58 പോയിന്റ് താഴ്ന്ന് 65,655.15 ലും നിഫ്റ്റി 37.80 പോയിന്റ് നഷ്ടത്തിൽ 19,694 നിലവാരത്തിലും ക്ലോസ് ചെയ്തു. വിപണി നഷ്ടത്തിലാണെങ്കിലും ഐടി ഓഹരികൾ തിങ്കളാഴ്ച നേട്ടമുണ്ടാക്കി.
അദാനി എന്റർപ്രൈസസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, അൾട്രാടെക് സിമന്റ് എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. ദിവിസ് ലാബ്സ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ, ഒഎൻജിസി എന്നിവ നേട്ടമുണ്ടാക്കി. സെക്ടറൽ സൂചികകളിൽ ഐടി സൂചിക 0.6 ശതമാനവും ഹെൽത്ത് കെയർ സൂചിക 0.3 ശതമാനവും ഉയർന്നു.
മെറ്റൽ, ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, എഫ്എംസിജി, റിയൽറ്റി തുടങ്ങിയവ വിൽപ്പന നേരിട്ടു. ബിഎസ്‌ഇ മിഡ്‌കാപ് സൂചിക ഫ്ലാറ്റിൽ ക്ലോസ് ചെയ്തപ്പോൾ സ്‌മോൾകാപ് സൂചിക 0.4 ശതമാനം ഉയർന്നു. നിഫ്റ്റി മിഡ്‌കാപ് 100 സൂചിക സർവകാല ഉയരത്തിലെത്തി 42,000 മാർക്ക് കടന്നു.

സുസ്‌ലോൺ എനർജി 6 ദിവസത്തെ നേട്ടത്തിന് ശേഷം ഏകദേശം 2 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്. എച്ച്സിഎൽ ടെക്, വിപ്രോ എന്നിവ 1 ശതമാനത്തിലധികം ഉയർന്നതിനെ തുടർന്ന് നിഫ്റ്റി ഐടി നേട്ടങ്ങൾ നിലനിർത്തി. നിഫ്റ്റി ഫാർമ നേട്ടമുണ്ടാക്കി. ഡിവിസ് ലാബ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയവയിൽ പ്രധാനിയാണ്. ഓർഡർ നേടിയതിന് പിന്നാലെ ടാൽബ്രോസ് ഓട്ടോ 20 ശതമാനം ഉയർന്നു. ഇൻഡോർ യൂണിറ്റിന് യുഎസ് എഫ്ഡിഎ മുന്നറിയിപ്പ് കത്ത് നൽകിയതിന് പിന്നാലെ സിപ്ല ഇടിഞ്ഞു.
ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ, കെപിഐടി ടെക്‌നോളജീസ്, മെട്രോ ബ്രാൻഡ്‌സ്, പിബി ഫിൻടെക്, ഗ്ലാക്‌സോ സ്മിത്ത്ക്ലൈൻ ഫാർമസ്യൂട്ടിക്കൽസ്, പവർ ഫിനാൻസ്, ന്യൂ ഇന്ത്യ അഷ്വറൻസ്, ബിക്കാജി ഫുഡ്‌സ്, ജനറൽ ഇൻഷുറൻ, ആർഇസി എന്നിവയുൾപ്പെടെ 400-ലധികം ഓഹരികൾ തിങ്കളാഴ്ച 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി.
രൂപ നേരിയ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഡോളറിനെതിരെ 83.34 നിലവാരത്തിലാണ് ക്ലോസിംഗ്. വെള്ളിയാഴ്ച 83.27 ലെവവിലായിരുന്നു രൂപയുടെ ക്ലോസിംഗ്.


Click it and Unblock the Notifications