പ്രതികൂല ആഗോള വിപണി സാഹചര്യങ്ങൾക്കിടയിലും തുടർച്ചയായ വിദേശ ഫണ്ടുകളുടെ വിൽപ്പനയ്ക്കിടയിലും ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ബുധനാഴ്ച നേട്ടമുണ്ടാക്കി. അഞ്ച് ദിവസത്തെ നഷ്ടത്തിന് ശേഷം സെൻസെക്സ് 173.22 പോയിന്റ് നേട്ടത്തോടെ 66,118.69 ലും നിഫ്റ്റ് 51.80 പോയിന്റ് നേട്ടത്തിൽ 19,716.50 ലും വ്യാപാരം അവസാനിപ്പിച്ചു. ഇൻട്രാഡേ താഴ്ന്ന നിലവാരത്തിൽ നിന്ന് 570 പോയിന്റ് തിരികെ കയറിയാണ് സെൻസെക്സ് ക്ലോസ് ചെയ്തത്.
നിഫ്റ്റിയിൽ കോൾ ഇന്ത്യ, ഐടിസി, ലാർസൻ ആൻഡ് ടൂബ്രോ, സിപ്ല, എൽടിഐമിൻഡ്‌ട്രീ എന്നിവ നേട്ടമുണ്ടാക്കി. ടൈറ്റൻ കമ്പനി, ഗ്രാസിം ഇൻഡസ്ട്രീസ്, ഹീറോ മോട്ടോകോർപ്പ്, എസ്ബിഐ, ബിപിസിഎൽ എന്നിവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
സെക്ടറൽ സൂചികകളിൽ പിഎസ്‌യു ബാങ്ക്, ക്യാപിറ്റൽ ഗുഡ്, എഫ്എംസിജി, റിയൽറ്റി, ഹെൽത്ത് കെയർ സൂചികകൾ 0.5-1 ശതമാനം വരെ ഉയർന്നു. അതേസമയം ഓയിൽ ആൻഡ് ഗ്യാസ് സൂചിക ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ 0.6 ശതമാനം വീതം ഉയർന്നു.

എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ എന്നിവ ഇടിഞ്ഞതോടെ നിഫ്റ്റി ബാങ്ക് 21 പോയിന്റ് ഇടിഞ്ഞ് 44,603 ലെത്തി. പോസിറ്റീവ് ബ്രോക്കറേജ് നോട്ട് ഐടി ഓഹരികളായ ഇൻഫോസിസ്, എൽടിഐമിൻഡ്ട്രി എന്നിവ നേട്ടമഉണ്ടാക്കി. മൂഡീസ് തരംതാഴ്ത്തിയതോടെ വേദാന്ത 6 ശതമാനത്തിലധികം ഇടിഞ്ഞു.
പവർ ഡിമാന്റ് ഉയരുന്നതിനാൽ പിഎഫ്‌സിയും ആർഇസിയും 6 ശതമാനം വീതം വർധിച്ച് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. പോളിക്യാബ് 4 ശതമാനം ഉയർന്നു. പഞ്ചാബ് നാഷണൽ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയ ബാങ്കിംഗ് ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്.
ഏഷ്യൻ വിപണികളിൽ, സിയോളും ടോക്കിയോയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടമുണ്ടാക്കി. ചൊവ്വാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് 0.99 ശതമാനം ഉയർന്ന് ബാരലിന് 94.89 ഡോളറിലെത്തി. രൂപ 1 പൈസ് ഉയർന്ന് 83.22 നിലവാരത്തിൽ ക്ലോസ് ചെയ്തു.


Click it and Unblock the Notifications