ബാങ്കിംഗ്, എഫ്എംസിജി, മെറ്റൽ ഓഹരികളിൽ കണ്ട വിൽപ്പന സൂചികകളിൽ സമ്മർദം ചെലുത്തിയതിനാൽ തുടർച്ചയായ രണ്ടാം സെഷനിലും ആഭ്യന്തര സൂചികകൾ ഇടിവ് തുടർന്നു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ മുൻനിര ഓഹരികൾ 2-4 ശതമാനം ഇടിഞ്ഞത് സൂചികകളെ സമ്മർദത്തിലാക്കി. മിഡ്‌കാപ്, സ്‌മോൾകാപ് ഓഹരികളിലും വിൽപ്പന വ്യക്തമായിരുന്നു. സൂചികകളിൽ കനത്ത ഇടിവ് രേഖപ്പെടുത്തി.
വ്യാപാര ആരംഭത്തിൽ 445 പോയിന്റ് നേട്ടത്തിൽ 71,868.20 ലാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. 72,000-ന് മുകളിൽ ഇൻട്രാ ഡേ ഉയരം കുറിച്ചെങ്കിലും സൂചിക 1,800 പോയിന്റ് ഇടിഞ്ഞു. ക്ലോസിംഗിൽ സെൻസെക്സ് 1,053 പോയിന്റ് നഷ്ടത്തിൽ 70,370.55 ലാണുള്ളത്. നേട്ടത്തിൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി 21,750.25 ൽ ഇൻട്രാ ഡേ ഉയർന്നതിന് ശേഷം 550 പോയിന്റിലധികം ഇടിഞ്ഞു. വ്യാപാരം അവസാനിക്കുമ്പോൾ നിഫ്റ്റി 333 പോയിന്റിന്റെ നഷ്ടത്തോടെ 21,238.80 ലാണ്.

നിഫ്റ്റി ഓഹരികൾ
ഇൻഡസ്ഇൻഡ് ബാങ്ക്, കോൾ ഇന്ത്യ, ഒഎൻജിസി, അദാനി പോർട്ട്‌സ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ് എന്നിവയാണ് നിഫ്റ്റിയിൽ ഇടിവ് നേരിട്ട ഓഹരികളാണ്. സിപ്ല, സൺ ഫാർമ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നിവ ചൊവ്വാഴ്ച നേട്ടമുണ്ടാക്കി.
സെക്ടറൽ സൂചികകൾ
ഫാർമ ഒഴികെയുള്ള മേഖലാ സൂചികകളിൽ മറ്റെല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ്. സമീപകാല നേട്ടങ്ങൾക്ക് ശേഷം നിക്ഷേപകർ ലാഭമെടുത്തതോടെ മുൻനിര ബാങ്കിംഗ് ഓഹരികൾ ഇടിഞ്ഞു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയ മുൻനിര ഓഹരികൾ 3 ശതമാനത്തിലധികം നഷ്ടത്തിലേക്ക് വീണു. നിഫ്റ്റി ബാങ്ക് സൂചിക 2 ശതമാനത്തിലധികം താഴ്ന്നു.
എനർജി, മെറ്റൽ, പിഎസ്‍യു ബാങ്ക്, എഫ്എംസിജി, ഇൻഫ്രാ എന്നിവയും നഷ്ടത്തിൽ വീണു. അതേസമയം മികച്ച മൂന്നാം പാദഫലത്തിന് പിന്നാലെ സിപ്ല മുന്നേറി. ഇത് മറ്റു ഫാർമ ഓഹരികൾക്കും നേട്ടമായി. നിഫ്റ്റി ഫാർമ സൂചിക ഏകദേശം 2 ശതമാനം ഉയർന്നു. സീ എന്റർടെയിൻമെന്റ് 32 ശതമാനം ഇടിഞ്ഞതോടെ നിഫ്റ്റി മീഡിയ 12 ശതമാനം നഷ്ടത്തിലേക്ക് വീണു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ ഏകദേശം 3 ശതമാനം വീതം ഇടിഞ്ഞു.
ഓഹരികൾ ശ്രദ്ധേയം
പ്രതീക്ഷിച്ചതിലും മികച്ച പാദഫലത്തിൽ ഐസിഐസിഐ ബാങ്ക് നേട്ടം നിലനിർത്തി. ഓഹരി 2 ശതമാനം ഉയർന്നു. ഭാരതി എയർടെൽ 3 ശതമാനം വരെ ഉയർന്നു. സോണി ലയനം അവസാനിപ്പിച്ചെന്ന റിപ്പോർട്ടിൽ സീ എന്റർടെയിൻമെന്റ് 33 ശതമാനം ഇടിഞ്ഞു. 4 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയാണിത്.
മൂന്നാം പാദഫലത്തിന് പിന്നാലെ മിഡ്കാപിൽ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഒബ്‌റോയ് എന്നിവ ഇടിഞ്ഞു. കമ്പനികളുടെ ആകെ വിപണി മൂല്യം 366 ലക്ഷം കോടി രൂപയായി ഇടിഞ്ഞു. ഒറ്റ സെഷനിൽ നിക്ഷേപ മൂല്യം 8 ലക്ഷം കോടി ഇടിഞ്ഞെന്ന് സാരം.
ഇടിവിനുള്ള കാരണം
ഹെവിവെയ്റ്റ് ഓഹരികളിലെ വിൽപ്പനയാണ് ഇടിവിന് പ്രധാന കാരണമായത്. മിഡിൽ ഈസ്റ്റിലെയും ചെങ്കടലിലെയും പിരിമുറുക്കങ്ങൾക്കൊപ്പം ഉയർന്ന മൂല്യനിർണ്ണയവും സമ്മിശ്ര പാദഫലങ്ങളും കാരണം വിദേശ നിക്ഷേപകർ വിൽപ്പനക്കാരായതും നിക്ഷേപകരെ ലാഭമെടുക്കാൻ പ്രേരിപ്പിച്ചു.
മുൻനിര ഓഹരികളിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എസ്‌ബിഐ, കോൾ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഇൻഡസ്‌ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ 2 മുതൽ 4 ശതമാനം വരെയാണ് ഇടിഞ്ഞത്. വിദേശ നിക്ഷേപകർ തുടർച്ചയായി ഒഴുകുന്നത് വികാരത്തെ തളർത്തി. ജനുവരിയിൽ ഇതുവരെ 23,000 കോടി രൂപയിലധികം ഓഹരികളാണ് എഫ്ഐഐകൾ വിറ്റഴിച്ചത്.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

മിനിമം ബാലൻസ് പിഴയായി ബാങ്കുകൾ ഈടാക്കിയത് 19,000 കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications