ഓഹരി വിപണി നേരിയ നേട്ടത്തിൽ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിക്ക് 12,000 പോയിന്റ് മുകളിൽ നേട്ടം നിലനിർത്താൻ സാധിച്ചു. സെൻസെക്സ് 8.36 പോയിൻറ് അഥവാ 0.02 ശതമാനം ഉയർന്ന് 40802.17 ലും നിഫ്റ്റി 7.80 പോയിൻറ് അഥവാ 0.06 ശതമാനം 12048.20 ലും ക്ലോസ് ചെയ്തു. ഏകദേശം 1033 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 1481 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 189 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ഭാരതി ഇൻഫ്രാടെൽ, ഒഎൻജിസി എന്നിവയ്ക്കാണ് ഇന്ന് നിഫ്റ്റിയിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടത്. മെറ്റൽ, ഇൻഫ്ര, ഊർജ്ജ മേഖലകൾ ഒഴികെ ഐടി, ഓട്ടോ, എഫ്എംസിഎച്ച്, ഫാർമ, ബാങ്ക് ഓഹരികൾ ഇന്ന് നഷ്ട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബൈ-ബാക്ക് പ്ലാൻ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ന് ജാഗ്രൻ പ്രകാശന്റെ ഓഹരി വില 7 ശതമാനത്തിലധികം ഉയർന്നു.
സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലയിൽ, കുതിപ്പിന് കാരണങ്ങൾ ഇവയാണ്
ഭാരതി എയർടെല്ലിൽ ഇന്ന് 4 ശതമാനവും യെസ് ബാങ്ക് 6 ശതമാനവും നേട്ടം കൈവരിച്ചു. വെള്ളിയാഴ്ച്ച ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, ഇൻഫോസിസ് എന്നിവയ്ക്ക് ഇന്ന് കനത്ത നഷ്ടമാണ് നേരിടേണ്ടി വന്നിരുന്നു.
ഭാരതി എയർടെൽ വെള്ളിയാഴ്ച്ച 1.8 ശതമാനം ഉയർന്നു. യെസ് ബാങ്ക് 4.3 ശതമാനവും സീ എന്റർടൈൻമെന്റ് രണ്ട് ശതമാനവും ഗെയിൽ 1.7 ശതമാനവും നേട്ടമുണ്ടാക്കിയിരുന്നു.
ഓഹരി വിപണിയിൽ ഇന്ന് ഇടിവ്, ഏറ്റവും കൂടുതൽ നഷ്ടം ടിസിഎസിനും ഇൻഫോസിസിനും