കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിലെ തകർച്ചയെ നേരിടാൻ യുഎസ് സെനറ്റർമാരും ട്രംപ് ഭരണകൂടവും വൻ സാമ്പത്തിക ഉത്തേജക ബില്ലിൽ ധാരണയിലെത്തിയതോടെ ഇന്ത്യൻ ഓഹരികൾ ഇന്ന് 6 മുതൽ 7 ശതമാനം ഉയർന്നു. സെൻസെക്സ് 1,862 പോയിന്റ് ഉയർന്ന് 28,536 എന്ന നിലയിലും നിഫ്റ്റി 517 പോയിന്റ് ഉയർന്ന് 8,318 എന്ന നിലയിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരി സൂചിക 3.4 ശതമാനം നേട്ടത്തോടെ മുന്നേറി.
വൈറസ് ബാധയെത്തുടർന്ന് സമ്പദ്‌വ്യവസ്ഥയെ നേരിടാൻ സഹായിക്കുന്നതിനായി സർക്കാർ ഉടൻ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ചൊവ്വാഴ്ച വ്യക്തമാക്കിയതിനെ തുടർന്ന് വിപണി വികാരം പോസിറ്റീവ് ആയിരുന്നു. ഈ കാലയളവിൽ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി നിരവധി നടപടികളും നികുതി സമയപരിധി നീട്ടിവയ്ക്കലുകളും മറ്റും നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

നിഫ്റ്റി 50 സൂചികയിൽ റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് ബാങ്ക്, യുപിഎൽ, മാരുതി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകളും ഇന്ന് മൂന്ന് ശതമാനം വീതം ഉയർന്നു.
വൈറസ് വ്യാപനം തടയുന്നതിന് ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക്ഡൌൺ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി അടച്ചുപൂട്ടൽ ഉണ്ടായിരുന്നിട്ടും, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പതിവുപോലെ പ്രവർത്തിക്കുന്നുണ്ട്. ഇതിനകം മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പകർച്ചവ്യാധിയെക്കുറിച്ചുള്ള ആശങ്കകൾ നിക്ഷേപകരെ വിൽപ്പനയിലേയ്ക്ക് നയിച്ചതിനാൽ മാർച്ചിൽ ഇന്ത്യൻ വിപണികൾ വൻ തകർച്ച നേരിട്ടു. ഇന്ത്യയിൽ ഇതുവരെ 562 വൈറസ് കേസുകളും 10 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സെൻസെക്സിലും നിഫ്റ്റിയിലും ഏറ്റവും വലിയ ഏകദിന ഇടിവ്; വിപണിയിൽ ഇന്ന് സംഭവിച്ചത് എന്ത്?


Click it and Unblock the Notifications