ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് നേട്ടം. സാമ്പത്തിക, ഓട്ടോ, മെറ്റൽ ഓഹരികളിലെ നേട്ടം വിപണിയ്ക്ക് ഇന്ന് ഗുണം ചെയ്തു. അതേസമയം, ഏഷ്യൻ ഓഹരികളും കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടം മായ്ച്ചു. 2011 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെൻസെക്സ് 306 പോയിന്റ് ഉയർന്ന് 34,287 ൽ എത്തി. നിഫ്റ്റി 113 പോയിന്റ് ഉയർന്ന് 10,142 ൽ എത്തി. രണ്ട് സൂചികകളും ആറ് ശതമാനം വീതം ഉയർന്ന് ഈ ആഴ്ചയിലെ രണ്ടാമത്തെ വലിയ നേട്ടത്തോടെ അവസാനിച്ചു.
നേട്ടവും നഷ്ടവും
ടാറ്റ മോട്ടോഴ്‌സ്, എസ്‌ബിഐ, ഭാരതി ഇൻഫ്രാറ്റെൽ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ടിസിഎസ്, എച്ച്‌യുഎൽ, ബജാജ് ഓട്ടോ, സിപ്ല, നെസ്‌ലെ എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. ആസ്തി നിലവാരം മെച്ചപ്പെട്ടതോടെ വ്യക്തിഗത ഓഹരികളിൽ എസ്‌ബിഐ 9 ശതമാനം ഉയർന്നു. കമ്പനിയുടെ അറ്റാദായം 3,580.81 കോടി രൂപയായി ഉയർന്നതാണ് കാരണം.
റിലയൻസ് ഓഹരികൾ
ടാറ്റാ സ്റ്റീലും ആറ് ശതമാനത്തിലധികം ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസ് 2.42 ശതമാനം ഉയർന്ന് 1,618 രൂപയിലെത്തി. മുബഡാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി തങ്ങളുടെ ഡിജിറ്റൽ യൂണിറ്റായ ജിയോ പ്ലാറ്റ്‌ഫോമിൽ 1.85 ശതമാനം ഓഹരി 9,093 കോടി രൂപയ്ക്ക് വാങ്ങുമെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചത്.
മേഖല സൂചികകൾ
നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിൽ വ്യാപരം അവസാനിപ്പിച്ചു, നിഫ്റ്റി പിഎസ്‌യു ബാങ്ക് 6.8 ശതമാനവും നിഫ്റ്റി ബാങ്കും നിഫ്റ്റി മെറ്റലും യഥാക്രമം 3.1 ശതമാനവും 3.9 ശതമാനവും ഉയർന്നു. നിഫ്റ്റി ആട്ടോ, നിഫ്റ്റി ഫിൻ സർവീസസും രണ്ട് ശതമാനം വീതം ഉയർന്നു.


Click it and Unblock the Notifications