ഇന്ത്യൻ ഓഹരി വിപണി വ്യാഴാഴ്ച 1.5 ശതമാനം ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസിൽ 7 ശതമാനം വർധനവ് രേഖപ്പെടുത്തി. റീട്ടെയിൽ വിഭാഗത്തിൽ വിദേശ നിക്ഷേപം ലഭിച്ചതിനെ തുടർന്നാണ് ഓഹരികൾ റെക്കോർഡ് ഉയരത്തിലെത്തിയത്. ബാങ്ക്, ഐടി ഓഹരികളും മികച്ച പ്രകടനം കാഴ്ച്ച വച്ചു. റിലയൻസ് ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. നിഫ്റ്റിയുടെ 171 പോയിൻറുകൾ നേടിയതിൽ 126 പോയിൻറുകൾ റിലയൻസ് സംഭാവന ചെയ്തതാണ്.
മെറ്റൽ, ഓട്ടോ, ഫാർമ, ബാങ്കിംഗ് ഓഹരികളിലെ ഇടിവ്, ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു
നിഫ്റ്റി ബാങ്ക് ഓഹരികൾ ഉയർന്ന നേട്ടം കൈവരിച്ചു. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഇന്നത്തെ ബാങ്ക് ഓഹരികളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 646 പോയിന്റുകൾ ഉയർന്ന് 38,840ലും നിഫ്റ്റി 171 പോയിന്റുകൾ ഉയർന്ന് 11,449 പോയിന്റ് വരെയും നേട്ടം കൈവരിച്ചത്. നിഫ്റ്റി ബാങ്ക് 199 പോയിന്റ് ഉയർന്ന് 22,466 വരെയും മിഡ്‌കാപ്പ് സൂചിക 203 പോയിന്റ് ഉയർന്ന് 16,653 വരെയും എത്തി.
ഏഷ്യൻ പെയിന്റ് ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കിൽ 4% നേട്ടത്തിൽ ക്ലോസ് ചെ്യതു. ഭാരതി ഇൻഫ്രാറ്റെൽ, ഭാരതി എയർടെൽ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ എന്നിവയ്ക്കാണ് നിഫ്റ്റിയിൽ നഷ്ടം നേരിട്ടത്. അലെംബിക്, ഇന്ത്യ സിമൻറ്സ്, ബി കെ ഓഫ് ഇന്ത്യ, അദാനി എന്റ് ഓഹരികളാമ് ടോപ്പ് മിഡ്‌ക്യാപ് നേട്ടക്കാർ.
സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ; ബാങ്കിംഗ് ഓഹരികൾ തിരിച്ചുപിടിച്ചു, ഭാരതി ഇൻഫ്രാടെല്ലിന് 6% നേട്ടം