യുഎസ് ട്രഷറി യീൽഡുകൾ 16 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തുകയും യുഎസ് ഡോളർ 10 മാസത്തെ ഉയർന്ന നിലയിലേക്ക് ഉയരുകയും ചെയ്ത ചൊവ്വാഴ്ചയും ഇന്ത്യൻ ആഭ്യന്തര സൂചികകൾ നഷ്ടത്തിൽ. സെൻസെക്സ് 78 പോയിന്റ് നഷ്ടപ്പെടുത്തി 65,945.47 ലും നിഫ്റ്റി 2 പോയിന്റ് നഷ്ടത്തിൽ 19,672.25 ലും ക്ലോസ് ചെയ്തു.
ആഗോള പലിശനിരക്ക് കൂടുതൽ കാലം തുടരുമെന്ന സാധ്യതയിൽ വിദേശ ഫണ്ടുകൾ വില്പന തുടർന്നു. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങലുകളാണ് നഷ്ടം പരിമിതപ്പെടുത്താൻ സഹായിച്ചു.
നിഫ്റ്റി നേട്ടത്തോടെ 19,682.80 ലാണ് വ്യാപാരം ആരംഭിച്ചത്. സെഷനിൽ 19,699.35 ലാണ് ഇൻട്രാ ഡേ ഉയർന്ന നിലവാരം. 19,637.45 വരെ താഴ്ന്ന നിഫ്റ്റി തിരികെ കയറിയാണ് നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തത്. ഐഷർ മോട്ടോഴ്‌സ്, നെസ്‌ലെ ഇന്ത്യ, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ്, ഒഎൻജിസി എന്നിവ നിഫ്റ്റിയിൽ നേട്ടമണ്ടാക്കിയത്.

ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, അദാനി എന്റർപ്രൈസസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ബാങ്ക്, ഫാർമ, ഐടി എന്നിവ ഒഴികെ സെക്ടറൽ സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇ മിഡ്‌കാപ് സൂചിക ഫ്ലാറ്റിൽ ക്ലോസ് ചെയ്തപ്പോൾ സ്‌മോൾകാപ് സൂചിക 0.3 ശതമാനം നേട്ടമുണ്ടാക്കി.
പോസിറ്റീവ് ബ്രോക്കറേജ് നോട്ടിൽ ഓട്ടോ ഓഹരികൾ ഉയർന്ന മുന്നേറ്റം തുടർന്നു. നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ ആദ്യ 5 ഓഹരികളിൽ 3 എണ്ണവും (ഐഷർ, ഹീറോ മോട്ടോ, ബജാജ് ഓട്ടോ) ഓട്ടോ ഓഹരികളാണ്. യുഎസ് ഫെഡ് നിരക്ക് വർധനവ് സംബന്ധിച്ച ആശങ്കകളാണ് ഐടി ഓഹരികളിൽ സമ്മർദ്ദമുണ്ടാക്കുന്നത്. ടെക് മഹീന്ദ്രയാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയ ഓഹരി. സിപ്ല 3 മാസത്തിനുള്ളിൽ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുതിച്ചു, മറ്റ് ഫാർമ ഓഹരികളും ഇടിഞ്ഞു.
വോഡഫോൺ ഐഡിയ 7 ശതമാനം ഉയർന്ന് 20 മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന തലത്തിൽ ക്ലോസ് ചെയ്തു. 2022 ലെ ടെലികോം അനുവദിച്ചതുമായി ബന്ധപ്പെട്ട 1721 കോടി രൂപ ഐഡിയ ടെലികോം മന്ത്രാലയത്തിൽ അടച്ച വാർത്തകൾക്ക് പിന്നാലെയാണ് ഓഹരി മൂന്ന് ദിവസങ്ങളിലായി മുന്നേറുന്നത്. 2022 ജനുവരിക്ക് ശേഷം ആദ്യമായാണ് ഓഹരി 12 രൂപ നിലവാരത്തിലേക്ക് എത്തുന്നത്.
വിലയിൽ ഉയരുന്നതിന് പിന്നാലെ സിമൻറ് ഓഹരികൾ നേട്ടം കൈവരിക്കുന്നുണ്ട്. രാംകോ സിമന്റ് 3 ശതമാനം ഉയർന്നു. ലോകകപ്പ് സമയത്ത് ഡിമാൻഡ് ആശങ്കകൾ തുടരുന്നതിനാൽ പിവിആർ ഓഹരികൾ 3 ആഴ്ചയിൽ 6 ശതമാനം കുറഞ്ഞു. കോൾ ഇന്ത്യ, കോൾഗേറ്റ്-പാമോലിവ് (ഇന്ത്യ), ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ട്രെന്റ്, വരുൺ ബിവറേജസ് എന്നിവയുൾപ്പെടെ 169 ഓഹരികൾ ചൊവ്വാഴ്ച 52 ആഴ്‌ചയിലെ ഉയർന്ന നിലയിലെത്തി.
ഡിമാൻഡ് സംബന്ധിച്ച ആശങ്കകൾ മൂലം ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. വെെകീട്ട് നാല് മണിയോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 1 ശതമാനം ഇടിഞ്ഞ് 92.5 ഡോളറിലാണ്. രൂപ ഡോളറിനെതിരെ 9 പൈസ ഇടിഞ്ഞ് 83.24 എന്ന നിലയിലെത്തി.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബിഎസ്‌ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്



Click it and Unblock the Notifications