യുഎസ് ട്രഷറി യീൽഡുകൾ 16 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തുകയും യുഎസ് ഡോളർ 10 മാസത്തെ ഉയർന്ന നിലയിലേക്ക് ഉയരുകയും ചെയ്ത ചൊവ്വാഴ്ചയും ഇന്ത്യൻ ആഭ്യന്തര സൂചികകൾ നഷ്ടത്തിൽ. സെൻസെക്സ് 78 പോയിന്റ് നഷ്ടപ്പെടുത്തി 65,945.47 ലും നിഫ്റ്റി 2 പോയിന്റ് നഷ്ടത്തിൽ 19,672.25 ലും ക്ലോസ് ചെയ്തു.
ആഗോള പലിശനിരക്ക് കൂടുതൽ കാലം തുടരുമെന്ന സാധ്യതയിൽ വിദേശ ഫണ്ടുകൾ വില്പന തുടർന്നു. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങലുകളാണ് നഷ്ടം പരിമിതപ്പെടുത്താൻ സഹായിച്ചു.
നിഫ്റ്റി നേട്ടത്തോടെ 19,682.80 ലാണ് വ്യാപാരം ആരംഭിച്ചത്. സെഷനിൽ 19,699.35 ലാണ് ഇൻട്രാ ഡേ ഉയർന്ന നിലവാരം. 19,637.45 വരെ താഴ്ന്ന നിഫ്റ്റി തിരികെ കയറിയാണ് നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തത്. ഐഷർ മോട്ടോഴ്‌സ്, നെസ്‌ലെ ഇന്ത്യ, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ്, ഒഎൻജിസി എന്നിവ നിഫ്റ്റിയിൽ നേട്ടമണ്ടാക്കിയത്.

ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, അദാനി എന്റർപ്രൈസസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ബാങ്ക്, ഫാർമ, ഐടി എന്നിവ ഒഴികെ സെക്ടറൽ സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇ മിഡ്‌കാപ് സൂചിക ഫ്ലാറ്റിൽ ക്ലോസ് ചെയ്തപ്പോൾ സ്‌മോൾകാപ് സൂചിക 0.3 ശതമാനം നേട്ടമുണ്ടാക്കി.
പോസിറ്റീവ് ബ്രോക്കറേജ് നോട്ടിൽ ഓട്ടോ ഓഹരികൾ ഉയർന്ന മുന്നേറ്റം തുടർന്നു. നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ ആദ്യ 5 ഓഹരികളിൽ 3 എണ്ണവും (ഐഷർ, ഹീറോ മോട്ടോ, ബജാജ് ഓട്ടോ) ഓട്ടോ ഓഹരികളാണ്. യുഎസ് ഫെഡ് നിരക്ക് വർധനവ് സംബന്ധിച്ച ആശങ്കകളാണ് ഐടി ഓഹരികളിൽ സമ്മർദ്ദമുണ്ടാക്കുന്നത്. ടെക് മഹീന്ദ്രയാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയ ഓഹരി. സിപ്ല 3 മാസത്തിനുള്ളിൽ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുതിച്ചു, മറ്റ് ഫാർമ ഓഹരികളും ഇടിഞ്ഞു.
വോഡഫോൺ ഐഡിയ 7 ശതമാനം ഉയർന്ന് 20 മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന തലത്തിൽ ക്ലോസ് ചെയ്തു. 2022 ലെ ടെലികോം അനുവദിച്ചതുമായി ബന്ധപ്പെട്ട 1721 കോടി രൂപ ഐഡിയ ടെലികോം മന്ത്രാലയത്തിൽ അടച്ച വാർത്തകൾക്ക് പിന്നാലെയാണ് ഓഹരി മൂന്ന് ദിവസങ്ങളിലായി മുന്നേറുന്നത്. 2022 ജനുവരിക്ക് ശേഷം ആദ്യമായാണ് ഓഹരി 12 രൂപ നിലവാരത്തിലേക്ക് എത്തുന്നത്.
വിലയിൽ ഉയരുന്നതിന് പിന്നാലെ സിമൻറ് ഓഹരികൾ നേട്ടം കൈവരിക്കുന്നുണ്ട്. രാംകോ സിമന്റ് 3 ശതമാനം ഉയർന്നു. ലോകകപ്പ് സമയത്ത് ഡിമാൻഡ് ആശങ്കകൾ തുടരുന്നതിനാൽ പിവിആർ ഓഹരികൾ 3 ആഴ്ചയിൽ 6 ശതമാനം കുറഞ്ഞു. കോൾ ഇന്ത്യ, കോൾഗേറ്റ്-പാമോലിവ് (ഇന്ത്യ), ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ട്രെന്റ്, വരുൺ ബിവറേജസ് എന്നിവയുൾപ്പെടെ 169 ഓഹരികൾ ചൊവ്വാഴ്ച 52 ആഴ്‌ചയിലെ ഉയർന്ന നിലയിലെത്തി.
ഡിമാൻഡ് സംബന്ധിച്ച ആശങ്കകൾ മൂലം ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. വെെകീട്ട് നാല് മണിയോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 1 ശതമാനം ഇടിഞ്ഞ് 92.5 ഡോളറിലാണ്. രൂപ ഡോളറിനെതിരെ 9 പൈസ ഇടിഞ്ഞ് 83.24 എന്ന നിലയിലെത്തി.
More From GoodReturns

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…



Click it and Unblock the Notifications