ചാഞ്ചാട്ടം പ്രകടമായ ചൊവ്വാഴ്ച ഇന്ത്യൻ ആഭ്യന്തര സൂചികകൾ സമ്മിശ്ര തലത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 29.07 പോയിന്റ് താഴ്ന്ന് 66,355.71ലും നിഫ്റ്റി 3.35 പോയിന്റ് നേട്ടത്തിൽ 19,675.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റൽ, ഓട്ടോ ഓഹരികളിൽ നേട്ടമുണ്ടായപ്പോൾ ബാങ്കിംഗ്, എഫ്എംസിജി, ഐടി ഓഹരികളിൽ വിറ്റഴിക്കൽ കണ്ടു. ചൊവ്വാഴ്ച ഏകദേശം 1,686 ഓഹരികൾ മുന്നേറി. 1,754 ഓഹരികൾ ഇടിഞ്ഞപ്പോൾ 135 ഓഹരികളുടെ വിലയിൽ മാറ്റമില്ല.
നിഫ്റ്റിയിൽ 25 ഓഹരികൾ നേട്ടത്തിലും ബാക്കി 25 ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റൽ ഓഹരികളാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയത്. ഏറ്റവും ഉയർന്ന നേട്ടം ഹിൻഡാൽകോ ഇൻഡസ്ട്രീസാണ്, ഓഹരി 4 ശതമാനം ഉയർന്നു. ജെഎസ്‍ഡബ്ലു സ്റ്റീൽ (3.14%), ടാറ്റ സ്റ്റീൽ (3.12%), അൾട്രാടെക് സിമന്റ് (2.2%), എൻടിസിപി (2.09%) എന്നിവ മുന്നേറി.
ഏഷ്യൻ പെയിന്റ് ഓഹരിക്കാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത്. 4.20 ശതമാനം ഇടിവിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഐടിസി (2.12%), ലാർസൻ ആൻഡ് ടൂബ്രോ (1.54%), ബ്രിട്ടാനിയ ഇൻഡസ്ട്രീസ് (1.47%), കൊട്ടക് മഹീന്ദ്ര ബാങ്ക് (1.35%) എന്നീ ഓഹരികളും ഇടിഞ്ഞു.

സെക്ടറൽ സൂചികകൾ
സെക്ടറൽ സൂചികകളിൽ മെറ്റൽ, പവർ സൂചികകൾ 2 ശതമാനം വീതം ഉയർന്നു. പൊതുമേഖലാ ബാങ്ക്, എഫ്എംസിജി, റിയൽറ്റി സൂചികകൾ 0.5-1 ശതമാനം ഇടിഞ്ഞു. ബിഎസ്‌ഇ മിഡ് കാപ്, സ്‌മോൾ കാപ് സൂചികകൾ 0.3 ശതമാനം ഉയർന്നു. രൂപ ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഡോളറിനെതിരെ 81.87 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. തിങ്കളാഴ്ച 81.82 നിലവാരത്തിലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്.
വിപണിയുടെ പൊതു ചിത്രം
ബുധനാഴ്ച യുഎസ് ഫെഡറൽ റിസർവിന്റെ പണനയ യോഗത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതാണ് ഫ്ലാറ്റ് ക്ലോസിംഗിന് കാരണം. അമേരിക്കൻ സെൻട്രൽ ബാങ്ക് പലിശനിരക്ക് 25 അടിസ്ഥാന നിരക്കിന്റെ വർധനനവാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും മെറ്റൽ ഉത്പ്പാദകരും ഉപഭോക്താവുമായ ചൈനയുടെ സാമ്പത്തിക സഹായ പദ്ധതികളാണ് മെറ്റൽ ഓഹരികളിൽ മുന്നേറ്റമുണ്ടാക്കിയത്.
കോവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്ന കൂടുതൽ പദ്ധതികളാണ് ചൈന പ്രഖ്യാപിച്ചത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഇതിനെ തുടർന്ന് നേട്ടമുണ്ടാക്കി.
ടിവിഎസ് മോട്ടോഴ്സിന്റെ ത്രൈമാസ ലാഭം പ്രതീക്ഷിച്ചതിലും ഉയർന്നതോടെ ഓട്ടോ ഓഹരികൾ ഉയർന്നു. ശക്തമായ ഇരുചക്രവാഹന ഡിമാൻഡിന്റും ഓട്ടോ ഓഹരികൾക്ക് സഹായകമായി. അതേസമയം, ഹോട്ടൽ ബിസിനസ് വിഭജിക്കാനുള്ള തീരുമാനം ഐടിസി ഓഹരികളെ തുടർച്ചയായ രണ്ടാം ദിവസത്തിലും നഷ്ടത്തിൽ എത്തിച്ചു. 2.12 ശതമാനം ഇടിവാണ് ചൊവ്വാഴ്ച ഐടിസിയിലുണ്ടായത്.
പാദഫലം പുറത്തു വന്നതിന് പിന്നാലെ ഇടിഞ്ഞ ഓഹരിയാണ് ഏഷ്യൻ പെയിന്റ്സ്. അതേസമയം, പാദഫലത്തിന് പിന്നാലെ 2 ശതമാനം നേട്ടമുണ്ടാക്കി. ശക്തമായ ആദ്യ പാദഫലം ജ്യോതി ലാബ്സ് 20 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തിച്ചു. ഡിക്സൺ ടെക്, ജെകെ പേപ്പർ, ആരതി സർഫക്റ്റന്റ്സ് എന്നിവ 2-4 ശതമാനം വരെ ഉയർന്നു.
More From GoodReturns

മാരുതി സുസുക്കി ഓഹരി വാങ്ങാം, 29 ശതമാനം ലാഭം ഉറപ്പെന്ന് മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം അറിയാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം



Click it and Unblock the Notifications