ദുർബലമായ ആഗോള സൂചനകളും വിദേശ നിക്ഷേപകരുടെ വിൽപനയും വ്യാഴാഴ്ച ഇന്ത്യൻ ആഗോള സൂചികകളെ തുടർച്ചയായ മൂന്നാം ദിവസത്തെ ഇടിവിലേക്ക് എത്തിച്ചു. സെൻസെക്‌സ് 542 പോയിന്റ് നഷ്ടത്തിൽ 65,240.68 ലും നിഫ്റ്റി 145 പോയിന്റ് ഇടിഞ്ഞ് 19,381.65 ലും ക്ലോസ് ചെയ്തു. യുഎസ് ബോണ്ട് യീൽഡ് കുത്തനെ ഉയർന്നതും ഡോളർ ശക്തിപ്പെട്ടതും ഓഹരി വിപണി വികാരത്തെ ബാധിച്ചതാണ് വ്യാഴാഴ്ച വിപണിയെ പിന്നോട്ടിടിപ്പിച്ചത്. ഇക്കാരണത്താൽ വിദേശ നിക്ഷേപകർ വിൽപ്പനയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചതും വിപണിയെ തളർത്തി.
വ്യാഴാഴ്ച ഗ്യാപ് ഡൗൺ ഓപ്പണിംഗാണ് വിപണിയിലുണ്ടായത്. രണ്ടാം പകുതിയിലെ ലാഭം ബുക്കിംഗ് സെൻസെക്‌സിനെയും നിഫ്റ്റിയെയും 65,000, 19,300 ലെവലിന് താഴേക്ക് എത്തിച്ചു. 232 പോയിന്റ് നഷ്ടത്തിൽ 65,550.82 ൽ ആരംഭിച്ച വിപണി 820 പോയിന്റ് നഷ്ടപ്പെടുത്തി 64,963.08 ലെത്തിയിരുന്നു. എന്നാൽ വ്യാപാരത്തിന്റെ അവസാന മണിക്കൂറിലെ വാങ്ങൽ ദിവസത്തിലെ താഴ്ന്ന നിലയിൽ നിന്ന് കരകയറാൻ സൂചികകളെ സഹായിച്ചു.

റിയൽറ്റി, ബാങ്ക്, ഐടി, ഫിനാൻഷ്യൽ സർവീസ് ഓഹരികളാണ് വ്യാഴാഴ്ച ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. മീഡിയ, ഹെൽത്ത് കെയർ ഓഹരികളിൽ വാങ്ങാൽ നടന്നു. നിഫ്റ്റി 50 ഓഹരികളിൽ, യുപിഎൽ, ടൈറ്റൻ കമ്പനി, ബജാജ് ഫിൻസെർവ്, ഒഎൻജിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നിഫ്റ്റി നഷ്ടത്തിലായി.
അദാനി എന്റർപ്രൈസസ്, ഐഷർ മോട്ടോഴ്‌സ്, ദിവിസ് ലാബ്‌സ്, ഇൻഫോസിസ്, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെക്ടറൽ സൂചികകളിൽ, ഫാർമ സൂചിക ഒരു ശതമാനം നേട്ടമുണ്ടാക്കി. ബാങ്ക്, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി എന്നിവ 1-2 ശതമാനം വീതം ഇടിഞ്ഞു.
പൊതുചിത്രം
നിഫ്റ്റി സൂചികയിൽ 39 ഓഹരികൾ നഷ്ടത്തിലും 11 ഓഹരികൾ നേട്ടത്തിലുമാണ് അവസാനിച്ചത്. അദാനി എന്റർപ്രൈസസ് ഓഹരികൾ 2 ശതമാനത്തിലധികം ഉയർന്നു. പാദഫലത്തിൽ ഏകീകൃത അറ്റാദായം 44 ശതമാനം ഉയർന്ന് 674 കോടി രൂപയിലേക്ക് എത്തിയതാണ് ഓഹരിക്ക് തുണയായത്. അംബുജ സിമന്റ്സ് സംഘി ഇൻഡ്സ്ടീസ് ഏറ്റെടുക്കുന്ന വാർത്ത അദാനി ഓഹരികൾ മൊത്തത്തിൽ ഗുണം ചെയ്തു. ആദ്യമായി ലാഭത്തിലെത്തിയ സൊമാറ്റ ഓഹരിയിൽ 2 ശതമാനം മുന്നേറ്റമുണ്ടായി.
തുടർച്ചയായ രണ്ടാം പാദത്തിലും പ്രതീക്ഷകളെ മറികടക്കുന്ന പ്രകടനം നടത്തിയ എംആർഎഫ് ഏകദേശം അഞ്ച് ശതമാനം ഉയർന്നു. ലുപിൻ, അരവിന്ദോ എന്നീ ഓഹരികളുടെ പ്രകടനം തുടർച്ചയായ രണ്ടാം ദിവസവും ഫാർമ സൂചികയെ നേട്ടിലെത്തിച്ചു. സമ്മിശ്ര വരുമാനം റിപ്പോർട്ട് ചെയ്യുന്ന ബാങ്കിതര ധനാകാര്യ സ്ഥാപനങ്ങൾ നഷ്ടം നേരിടുന്നുണ്ട്. ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് 2.45 ശതമാനം ഇടിഞ്ഞു. പാദഫലം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി എൽഐസി ഹൗസിംഗ് ഫിനാൻസ് മൂന്ന് ശതമാനം ഇടിഞ്ഞു.
നഷ്ടത്തിനുള്ള കാരണം
യുഎസിലെ സ്വകാര്യ പേ റോൾ സംബന്ധിച്ച പുതിയ ഡാറ്റയോടുള്ള പ്രതികരണമായി ഫെഡറൽ റിസർവ് പലിശ നിരക്ക് നീട്ടുമെന്ന ആശങ്കകൾ ഉയർത്തിയതാണ് ആഗോള വിപണികളെ ഉലച്ചത്. യുഎസ് ബോണ്ടുകളുടെ ആദായം ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും ഡോളർ ശക്തമാകാനും ഇത് ഈ ആശങ്ക കാരണമായി. ഇതോടെ ഏഷ്യൻ ഓഹരികൾ ഇടിഞ്ഞു. ഏഷ്യൻ വ്യാപാരത്തെ പിന്തുടർന്നാണ് ദലാൽ സ്ട്രീറ്റിലും ഇടിവ് രേഖപ്പെടുത്തിയത്.
അതേസമയം വിദേശ സ്ഥാപന നിക്ഷേപക (എഫ്‌ഐഐകൾ)രുടെ വില്പനയും ഇടിവിനെ ശക്തിപ്പെടുത്തുന്നു. ഓഗസ്റ്റ് രണ്ടിന് 1,877.84 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിവാക്കിയത്. മാസങ്ങൾ നീണ്ട തുടർച്ചയായ വാങ്ങലുകൾക്ക് ശേഷമാണ് എഫ്ഐഐകൾ വിൽപ്പനകാരാകുന്നത്.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications