ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടം നിലനിർത്തിയ ആഭ്യന്തര സൂചികകളിൽ പുതിയ ഉയരത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 28 പോയിന്റും സെൻസെക്സ് 103പോയിന്റുമാണ് ഉയർന്നത്. നിഫ്റ്റി നേരിയ ഇടിവില്‍ 20,965.30 ലാണ് വ്യാപാരം ആരംഭിച്ചത്. 21,026.10 ല്‍ പുതിയ ഉയരം കുറിച്ച നിഫ്റ്റി 28 പോയിന്റ് നേട്ടത്തോടെ 20,997.10 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്‌സ് നേട്ടത്തോടെ 69,925.63 ലാണ് വ്യാപാരം ആരംഭിച്ചത്. ആദ്യമായി 70,000 ത്തിന് മുകളിലെത്തിയ സെന്‍സെക്‌സ് 70,57.83 ല്‍ പുതിയ ഉയരം കുറിച്ചു. 103 പോയിന്റ് ഉയര്‍ന്ന് 69,928.85 ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്.
നിഫ്റ്റിയിൽ യുപിഎൽ, അൾട്രാടെക് സിമന്റ്, ബജാജ് ഓട്ടോ, അദാനി എന്റർപ്രൈസസ്, എൽടിഐമിൻഡ്‌ട്രീ എന്നിവ മികച്ച നേട്ടമുണ്ടാക്കി. ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, സിപ്ല, ആക്‌സിസ് ബാങ്ക്, ബിപിസിഎൽ, എം ആൻഡ് എം എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

സെക്ടറൽ സൂചികകളിൽ പൊതുമേഖലാ ബാങ്ക്, എഫ്എംസിജി, ക്യാപിറ്റൽ ഗുഡ്സ്, പവർ, മെറ്റൽ, റിയൽറ്റി 0.5-1 ശതമാനം ഉയർന്നു. നിഫ്റ്റി ഫാർമ സൂചിക 0.4 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് സൂചിക ഒരു ശതമാനവും സ്മോൾകാപ് സൂചിക 0.7 ശതമാനവും നേട്ടത്തിലും വ്യാപാരം അവസാനിച്ചു.
രാജീവ് ജെയിനിന്റെ ജിക്യുജി പാര്‍ട്‌ണേഴ്‌സ് നിക്ഷേപം നടത്തിയ ജിഎംആര്‍ എയര്‍പോര്‍ട്‌സ് വെള്ളിയാഴ്ച നേട്ടം തുടര്‍ന്നു. ഓഹരി 6 ശതമാനം ഉയര്‍ന്ന 15 വര്‍ഷത്തെ ഉയരത്തിലെത്തി. സീ ഉടമകള്‍ക്കെതിരായ പാപ്പരത്ത ഹര്‍ജി കേള്‍ക്കാനുള്ള സുപ്രീംകോടതി തീരുമാനതക്തിന് പിന്നാലെ സീ ഓഹരികള്‍ 2 ശതമാനം ഉയര്‍ന്നു. എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അള്‍ട്രടെക് സിമന്റ് എന്നിങ്ങനെ 370ഓഹരികള്‍ 52 ആഴ്ചയിലെ ഉയരത്തിലെത്തി.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം 349.2 ലക്ഷം കോടിയില്‍ നിന്ന് 351.1 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് 1.90 ലക്ഷം കോടി രൂപയാണ് നിക്ഷേപകരുടെ വരുമാനത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഡോളറിനെതിരെ രൂപ 83.39 നിലവാരത്തിൽ വ്യാപാരം അവസാനിപ്പിച്ചു.


Click it and Unblock the Notifications