2024 ലെ ആദ്യ വ്യാപാര ദിനത്തിൽ ഇന്ത്യൻ ആഭ്യന്തര സൂചികകൾക്ക് ഫ്ലാറ്റ് ക്ലോസിംഗ്. ബെഞ്ച്മാർക്ക് സൂചികകൾ നേരിയ നേട്ടത്തിൽ അവസാനിച്ചപ്പോൾ മിഡ്‌കാപ്, സ്മോൾകാപ് സൂചികകൾ ആരോഗ്യകരമായ നേട്ടമുണ്ടാക്കി. 22 പോയിന്റ് താഴ്ന്ന് 72,218.39 നിലവാരത്തിൽ വ്യാപാരം തുടങ്ങിയ സെൻസെക്‌സ് ഇൻട്രാഡേയിൽ 72,031.23 നും 72,561.91 നും ഇടയിൽ വ്യാപാരം നടത്തി. സെൻസെക്സ് 32 പോയിന്റ് ഉയർന്ന് 72,271.94 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി നഷ്ടത്തോടെ 21,727.75 ലാണ് വ്യാപാരം ആരംഭിച്ചത്. 21,680.85 നും 21,834.35 നും ഇടയിലായിരുന്നു സൂചിക വ്യാപാരം നടത്തിയത്. 11 പോയിന്റ് ഉയർന്ന് 21,741.90 ലാണ് സൂചികയുടെ ക്ലോസിംഗ്. നിഫ്റ്റിയിൽ നെസ്‌ലെ ഇന്ത്യ, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്‌സ്, ടെക് മഹീന്ദ്ര, വിപ്രോ എന്നിവ നേട്ടുമുണ്ടാക്കി. ഐഷർ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, എം ആൻഡ് എം, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ നഷ്ടത്തിലാണ്.
സെക്ടറൽ സൂചികകളിൽ ഹെൽത്ത് കെയർ, പിഎസ്‌യു ബാങ്ക് എന്നിവ 0.5 ശതമാനം വീതം ഉയർന്നു. ബാങ്ക് സൂചിക 0.5 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 0.54 ശതമാനവും 0.73 ശതമാനവും നേട്ടത്തോടെ ക്ലോസ് ചെയ്തു.

അനുകൂലമായ സാമ്പത്തിക ഡാറ്റകളും നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും കാരണം കഴിഞ്ഞ രണ്ട് മാസത്തെ ശക്തമായ നേട്ടത്തിലായിരുന്നു വിപണി. ഉയർന്ന മൂല്യ നിർണയം കാരണം വിപണിയിൽ ഏകീകരണം ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. കമ്പനികളുടെ ഡിസംബർ പാദ വരുമാനം വരും ആഴ്ചകളിൽ പ്രഖ്യാപിക്കും. ഇത് ഓഹരികളുടെ പ്രകടനത്തെ സ്വാധീനിക്കും.
ശ്രദ്ധേയമായ ഓഹരികൾ
ജനുവരി 3-ന് നിശ്ചയിച്ച ബോർഡ് യോഗത്തിന് മുന്നോടിയായി അദാനി പോർട്ട്‌സ് ഏകദേശം 3 ശതമാനം നേട്ടമുണ്ടാക്കി. എൻപിഎ പോർട്ട്‌ഫോളിയോ വിൽപ്പനയ്‌ക്ക് ശേഷം 150 കോടി രൂപ സ്വീകരിക്കുമെന്ന ബാങ്കിന്റെ പ്രഖ്യാപനം യെസ് ബാങ്ക് ഓഹരിയെ ചലിപ്പിച്ചു. ഓഹരി 7 ശതമാനം ഉയർന്നു. എൻഎൽസിയുടെ ഒഡീഷ പ്രോജക്റ്റിൽ എൽ ആൻഡ് ടിയെ പിന്തള്ളി ഏറ്റവും കുറഞ്ഞ ലേലകാരായ ഭെൽ 5 ശതമാനം വരെ ഉയർന്നു.
പ്രതീക്ഷിച്ചതിലും കുറഞ്ഞ ഡിസംബർ വിൽപ്പനയ്ക്ക് ശേഷം ഓട്ടോ ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. 131 കോടി രൂപയുടെ ജിഎസ്ടി ഡിമാൻഡ് നോട്ടീസ് ലഭിച്ചതിന് ശേഷം ഐഷർ മോട്ടോഴ്സ് ഇടിഞ്ഞു. ടാറ്റ മോട്ടോഴ്‌സും അശോക് ലെയ്‌ലാൻഡും ഡിസംബറിലെ വിൽപ്പനയ്ക്ക് മുന്നോടിയായി നേട്ടത്തിലാണ്. വെള്ളിയാഴ്ചയിലെ നേട്ടം വോഡഫോൺ ഐഡിയ തുടർന്നു. രണ്ട് സെഷനുകളിലായി ഓഹരി 25 ശതമാനത്തിലധികം ഉയർന്നു.
ഗുജറാത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ 5-6 ശതമാനം വരെ ഉയർന്നു. നെസ്‌ലെ, ടാറ്റ സ്റ്റീൽ, വിപ്രോ, ബാങ്ക് ഓഫ് ബറോഡ, കോൾ ഇന്ത്യ, ഡിഎൽഎഫ്, ഗെയിൽ, ഹിൻഡാൽകോ, ഇന്റർഗ്ലോബ് ഏവിയേഷൻ (ഇൻഡിഗോ), ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയുൾപ്പെടെ 400 ഓളം ഓഹരികൾ തിങ്കളാഴ്ച 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിലെ ഏകദേശം 364.3 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 365.8 ലക്ഷം കോടി രൂപയായി ഉയർന്നു. നിക്ഷേപകരുടെ സമ്പാദ്യം ഏകദേശം 1.5 ലക്ഷം കോടി രൂപ വർധിച്ചു.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications