ദുർബലമായ ആഗോള സൂചനകൾക്ക് പിന്നാലെ ആഭ്യന്തര ഓഹരി സൂചികയായ സെൻസെക്സും നിഫ്റ്റിയും വെള്ളിയാഴ്ച നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 365.53 പോയിന്റ് അഥവാ 0.56 ശതമാനം താഴ്ന്ന് 65,322.65ലും നിഫ്റ്റി 114.80 പോയിന്റ് അഥവാ 0.59 ശതമാനം ഇടിഞ്ഞ് 19,428.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്‌സ് 40 പോയിന്റ് ഉയർന്ന് 65,727.80 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് സൂചിക 414 പോയിന്റ് ഇടിഞ്ഞ് 65,274.61 എന്ന താഴ്ന്ന നിലയിലെത്തി. നിഫ്റ്റിയുടെ ഇൻട്രാഡേ താഴ്ന്ന നില 19,412.75 ആണ്.

നിഫ്റ്റി തുടർച്ചയായി മൂന്നാം ആഴ്ചയിലാണ് നഷ്ടത്തിൽ അവസാനിക്കുന്നത്. ഈ ആഴ്ചയിലെ നഷ്ടം 0.5 ശതമാനം ആണ്. നിഫ്റ്റിയിൽ ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ദിവിസ് ലാബ്സ്, ഏഷ്യൻ പെയിന്റ്സ് എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. എച്ച്സിഎൽ ടെക്നോളജീസ്, ടൈറ്റൻ, പവർ ഗ്രിഡ് കോർപ്പറേഷൻ, ടാറ്റ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ.
സെക്ടറൽ സൂചികകളിൽ പൊതുമേഖലാ ബാങ്ക് ഒരു ശതമാനം നേട്ടമുണ്ടാക്കി. ഫാർമ, ബാങ്ക് സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു. ഓട്ടോ, എഫ്എംസിജി, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 0.5 ശതമാനം വീതം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്കാപ്, സ്മോൾ കാപ് സൂചികകൾ നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
പൊതുചിത്രം
മഹീന്ദ്ര ആൻഡ് മഹീന്ദ്ര 5 ശതമാനത്തിലധികം ഉയർന്നു. 5 ശതമാനം ഇടിഞ്ഞ് ബ്രിട്ടാനിയയാണ് ഈ വാരം നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരി. ബിഎസ്ഇയിൽ ലിസ്റ്റഡ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം മുൻ സെഷനിലെ 305.4 ലക്ഷം കോടി രൂപയിൽ നിന്നും 304.6 ലക്ഷം കോടി രൂപയായി കുറഞ്ഞു.
രണ്ട് ദിവസം കൊണ്ട് നിക്ഷേപകർക്ക് ഏകദേശം 1.6 ലക്ഷം കോടി രൂപ നഷ്ടമായി. രൂപ 14 പൈസ നഷ്ടത്തിൽ 82.85 നിലവാരത്തിൽ വ്യാപാരം അവസാനിച്ചു. 82.71 രൂപയിലായിരുന്നു വ്യാഴാഴ്ചയിലെ ക്ലോസിംഗ്.


Click it and Unblock the Notifications