മൂന്നാം ദിവസവും വിപണി നേട്ടത്തിൽ; ഐടി ഓഹരികളിൽ ഇടിവ്; ലിസ്റ്റിം​ഗ് ദിവസം ഡിസ്ക്കൗണ്ടിലേക്ക് വീണ് ഓഹരികൾ

തുടർച്ചയായ മൂന്നാം സെഷനിലും നേട്ടത്തോടെ ക്ലോസ് ചെയ്ത് ഇന്ത്യൻ ആഭ്യന്തര സൂചികകൾ. സെൻസെക്സ് 229.84 പോയിന്റ് നേട്ടത്തോടെ 71,336.80 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 91.90 പോയിന്റ് ഉയർന്ന് 21,441.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിവിസ് ലബോറട്ടറീസ്, ഹീറോ മോട്ടോകോർപ്പ്, അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ, എൻടിപിസി എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി.

ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ഇൻഫോസിസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഐടി ഒഴികെ മറ്റെല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്കാപ് സൂചിക 0.7 ശതമാനവും സ്മോൾകാപ് സൂചിക 0.5 ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക് 233 പോയിന്റ് നേട്ടത്തിൽ 47,725 ൽ ക്ലോസ് ചെയ്തു. എനർജി, മെറ്റൽ, ഫാർമ എന്നിവ 1 ശതമാനം വീതം ഉയർന്നു.

21,365.20 ല്‍ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇടിവോടെ 21,329.45 ലേക്ക് താഴ്ന്ന ശേഷമാണ് നേട്ടമുണ്ടാക്കിയത്. സൂചിക 21,477.15 വരെ കുതിച്ചു. സെന്‍സെക്‌സും ഇടിവ് നേരിട്ടു. 71,097.78 ല്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് 71,012.08 ലേത്ത് താഴ്ന്ന ശേഷം നേട്ടത്തിലേക്ക് തിരിച്ചെത്തി. 71,471.29 ആണ് ഇന്‍ട്രാ ഡേയിലെ സൂചികയുടെ ഉയര്‍ന്ന നിലവാരം.

മൂന്നാം ദിവസവും വിപണി നേട്ടത്തിൽ; ഐടി ഓഹരികളിൽ ഇടിവ്; ലിസ്റ്റിം​ഗ് ദിവസം ഡിസ്ക്കൗണ്ടിൽ ഓഹരികൾ

2024-ൽ യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ആഗോള വിപണികൾ കുതിച്ചുയരുകയാണ്. പ്രീമിയം മൂല്യനിർണയത്തിലും ഇന്ത്യൻ ഇക്വിറ്റികളും കുതിച്ചുചാട്ടം തുടരുകയാണ്. എന്നാൽ കഴിഞ്ഞ 2 മാസത്തെ റാലിക്ക് ശേഷം മിഡ്, സ്മോൾകാപ് ഓഹരികളിൽ ചില ഇടിവ് ശ്രദ്ധേയമാണെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി വിനോദ് നായർ പറയുന്നു.

ഒല ഇല്ക്ടിക് ഐപിഒയ്ക്കായി ഡിആർഎഎച്ച്പി ഫയൽ ചെയ്തതിന് പിന്നാലെ ഹീറോ മോട്ടോക്രോപ്പും ടിവിഎസ് മോട്ടോഴ്സും നേട്ടവുണ്ടാക്കി. ദിവീസ് ലാബ് 5 ശതമാനം ഉയർന്ന് 52-ആഴ്‌ച ഉയർന്ന നിലയ്ക്ക് സമീപമെത്തി. പൊതുമേഖലാ സ്ഥാപനങ്ങൾ നേട്ടമുണ്ടാക്കി. നിഫ്റ്റിയിൽ ഒഎൻജിസിയും എൻടിപിസയും മുന്നേറി. ആർബിഐ ക്രെഡിറ്റ് കാർഡ് കരാർ ഒരു വർഷത്തേക്ക് മാത്രം നീട്ടി നൽകിയതോടെ ബജാജ് ഫിനാൻസും ആർബിഎൽ ബാങ്കും വീണു.

ആ​ഗോള കമ്പനിയുമായുള്ള 1.5 ബില്യൺ ഡോളറിന്റെ ധാരണാപത്രം റദ്ദായതിന് പിന്നാലെ ഇൻഫോസിസ് ഒരു ശതമാനത്തിലധികം ഇടിഞ്ഞു. 3 ബില്യൺ ഡോളറിന്റെ ഫണ്ട് സമാഹരണത്തിന് പിന്നാലെ അദാനി ഗ്രീൻ 3 ശതമാനം ഉയർന്നു. വാൾട്ട് ഡിസ്നിയുമായുള്ള കാരാർ വാർത്തകൾക്ക് പിന്നാലെ ടിവി 18, നെറ്റ്‍വർക്ക് 18 ഓഹരികൾ 5-8 ശതമാനം ഉയർന്നു.

ചൊവ്വാഴ്ച പുത്തൻ കമ്പനികൾക്ക് നല്ല ദിവസമായിരുന്നില്ല. മുത്തൂറ്റ് മൈക്രോഫിനും സൂരജ് എസ്റ്റേറ്റും ഡിസ്ക്കൗണ്ടിൽ ലിസ്റ്റ് ചെയ്തു. 5 ശതമാനം ഡിസ്ക്കൗണ്ടിൽ 275 രൂപയിൽ ലിസ്റ്റ് ചെയ്ത മുത്തൂറ്റ് മൈക്രോഫിൻ 266.15 രൂപയിലാണ് ക്ലോസ് ചെയ്തത്.എൻഎസ്ഇയിൽ 98 ശതമാനം പ്രീമിയത്തിലാണ് മോട്ടിസൺസ് ജുവല്ലേഴ്‌സ് ലിസ്റ്റ് ചെയ്തത്. 109 രൂപയിൽ ലിസ്റ്റ് ചെയ്ത ഓഹരി 103.55 രൂപ എന്ന നിലവാരത്തിൽ ലോവർ സർക്യൂട്ടിലെത്തി.

ഡോളറിനെതിരെ രൂപ വീണ്ടും ഇടിഞ്ഞു. 4 പൈസ ഇടിവിൽ 83.19 നിലവാരത്തിലാണ് രൂപയുടെ ക്ലോസിം​ഗ്. വെള്ളിയാഴ്ച 83.15 നിലവാരത്തിലായിരുന്നു രൂപ.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X