കൊറോണ വൈറസ് മഹാമാരി ബാധിച്ച ചെറുകിട ബിസിനസുകൾക്കുള്ള സർക്കാരിന്റെ ഉത്തേജക പാക്കേജിൽ നിക്ഷേപകർക്ക് കാര്യമായ നേട്ടം ലഭിക്കാത്തതിനെ തുടർന്ന് വ്യാഴാഴ്ച ഇന്ത്യൻ ഓഹരികൾ ഇടിഞ്ഞു. എൻഎസ്‌ഇ നിഫ്റ്റി സൂചിക 1.4 ശതമാനം ഇടിഞ്ഞ് 9247.35 ലെത്തി. ബിഎസ്‌ഇ സെൻസെക്സ് 1.51 ശതമാനം ഇടിഞ്ഞ് 31,522.01 ൽ എത്തി.
20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ ഇന്നലെ ധനമന്ത്രി രാജ്യത്ത് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചെറുകിട ബിസിനസുകൾക്ക് ഈടില്ലാതെ 60 ബില്യൺ ഡോളർ വായ്പ നൽകുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. കൊറോണ വൈറസ് അണുബാധയുടെ രണ്ടാം തരംഗത്തെക്കുറിച്ചും യുഎസ് ഫെഡറൽ റിസർവ് തലവന്റെ മുന്നറിയിപ്പിനെത്തുടർന്ന് മറ്റ് ഏഷ്യൻ ഓഹരി വിപണികളും തകർച്ചയിലാണ്.
ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്; ബാങ്ക് ഓഹരികൾ മുങ്ങി താഴ്ന്നു
മോർഗൻ സ്റ്റാൻലി റേറ്റിംഗിന് ശേഷം ഇന്ന് ബജാജ് ഫിനാൻസിന്റെ ഓഹരികൾ 4.5 ശതമാനം ഉയർന്നു. ടാർഗറ്റ് വില 2,740 രൂപയാണ്, ഇത് നിലവിലെ നിലവാരത്തിൽ നിന്ന് 27 ശതമാനം ഉയർന്നേക്കാമെന്ന സൂചനകൾ നൽകുന്നു.
സീമെൻസ് ഓഹരി വില ഇന്ന് രണ്ട് ശതമാനം ഇടിഞ്ഞു. വരുമാനം കുറഞ്ഞതിനാൽ മാർച്ച് പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 38 ശതമാനം ഇടിവ് രേഖപ്പെടുത്തി. അറ്റാദായം 175.7 കോടി രൂപയായി. 2019 മാർച്ച് 31 ന് അവസാനിച്ച ത്രൈമാസത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 284.2 കോടി രൂപയായിരുന്നു.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ വിൽപ്പന തുടരുന്നു, ഏപ്രിലിൽ 15,403 കോടി രൂപ പിൻവലിച്ചു