ഇന്ത്യൻ സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 11900ന് അടുത്താണ് വ്യാപാരം നടത്തുന്നത്. 09:16ന് സെൻസെക്സ് 81.19 പോയിൻറ് അഥവാ 0.20 ശതമാനം ഇടിഞ്ഞ് 40512.61 പോയിന്റിൽ, നിഫ്റ്റി 25.40 പോയിൻറ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 11905.60ൽ എത്തി. ഏകദേശം 390 ഓഹരികൾ മുന്നേറി, 447 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 52 ഓഹരികൾ മാറ്റമില്ലീതെ തുടർന്നു.

അൾട്രാ സിമന്റ്, ഭാരതി എയർടെൽ, എൽടി, ഇൻഫോസിസ്, ടാറ്റാ സ്റ്റീൽ, ഏഷ്യൻ പെയിന്റ് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, മാരുതി എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തുന്ന ഓഹരികൾ. ഡോളർ സൂചിക രണ്ടാഴ്ചത്തെ താഴ്ന്ന നിലയിലെത്തി.
അവകാശങ്ങളുടെ അടിസ്ഥാനത്തിൽ സെക്യൂരിറ്റികളുടെ ഇഷ്യു പരിഗണിക്കുമെന്ന് ബോർഡ് അറിയിച്ചതിനെത്തുടർന്ന് ഇന്ന് ലക്ഷ്മി വിലാസ് ബാങ്ക് ഓഹരി വില അഞ്ച് ശതമാനം ഉയർന്നു. മുംബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഡവലപ്പർ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ബാംഗ്ലൂരിലെ സർജാപൂരിൽ സ്ഥിതിചെയ്യുന്ന ലാൻഡ് പാർസൽ വാങ്ങുന്നതിനായി ഇടപാട് ആരംഭിച്ചു. ഇത് ഇന്ന് ഓഹരി വിലയിലെ മാറ്റങ്ങൾക്ക് കാരണമായേക്കും.
സെൻസെക്സ് 40,000 വീണ്ടെടുത്തു, നിഫ്റ്റിയിൽ 1% നേട്ടം; ഐടി ഓഹരികൾ കുതിക്കുന്നു


Click it and Unblock the Notifications