സെൻസെക്സ് 348.33 പോയിന്റ് അഥവാ 0.91 ശതമാനം നഷ്ടത്തിൽ 38017.02 ലും നിഫ്റ്റി 90.60 പോയിൻറ് അഥവാ 0.80 ശതമാനം ഇടിവിൽ 11226.80 ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. സെൻസെക്സിൽ ഏഷ്യൻ പെയിന്റ്‌സ്, പവർ ഗ്രിഡ്, അൾട്രാ സിമന്റെ എന്നിവ മാത്രമാണ് രാവിലെ മികച്ച നേട്ടം കൈവരിച്ചിരിക്കുന്ന ഓഹരികൾ. ടാറ്റാ സ്റ്റീൽ, യുപിഎൽ എന്നിവ മൂന്ന് ശതമാനം വീതം ഇടിഞ്ഞു. മേഖല സൂചികകളിൽ മെറ്റൽ സൂചിക ഇന്ന് രണ്ട് ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ ബാങ്കുകളും വാഹന മേഖലകളും ഒരു ശതമാനം വീതം കുറഞ്ഞു.
സെൻസെക്സിൽ 634 പോയിന്റ് ഇടിവ്, നിഫ്റ്റി 11,350 ന് താഴെ; എല്ലാ മേഖല സൂചികകളിലും ഇടിവ്
മിഡ്‌ക്യാപ്പ്, സ്‌മോൾകാപ്പ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക് എന്നിവ സെൻസെക്സിൽ കനത്ത നഷ്ടം തുടരുകയാണ്. ആസ്ട്രാസെനെക ഫാർമയുടെ ഓഹരി വില 10 ശതമാനത്തിലധികം ഇടിഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ഓഹരി വില രാവിലെ ഒരു ശതമാനം ഉയർന്നു. സ്വകാര്യ ഇക്വിറ്റി ഭീമനായ സിൽവർ ലേക്ക് പാർട്ണേഴ്സ് ഇന്ത്യയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് റീട്ടെയിൽ യൂണിറ്റായ റിലയൻസ് റീട്ടെയിലിൽ 7,500 കോടി രൂപ നിക്ഷേപിക്കും എന്ന വാർത്ത പുറത്തു വന്നതിനെ തുടർന്നാണിത്.
ഓഹരി വിപണി: നിക്ഷേപകർക്ക് മിനിറ്റുകൾക്കുള്ളിൽ നഷ്ടം 2.12 ലക്ഷം കോടി രൂപ