ലാഭവിഹിതം നല്കുന്ന ഓഹരികളാണെങ്കില്‍ റെക്കോര്‍ഡ് തീയതി, എക്സ് ഡിവിഡന്റ് തീയതി എന്നിവയെ പറ്റി നിക്ഷേകര്‍ ശ്രദ്ധാലുവായിരിക്കണം. ലാഭവിഹിതം ലഭിക്കാന്‍ കമ്പനിയുടെ ഓഹരി ഉടമകളുടെ പട്ടികയില്‍ ഉള്‍പ്പെടേണ്ട അവസാന തീയതിയാണ് റെക്കോര്‍ഡ് തീയതി. കമ്പനി ഡിവിഡന്റ് പ്രഖ്യാപിക്കുന്നതിനൊപ്പം റെക്കോര്‍ഡ് തീയതിയും നിക്ഷേപകരെ അറിയിക്കും.
ലാഭവിഹിതമില്ലാതെ ഓഹരി ട്രേഡ് ചെയ്യുന്ന ദിവസമാണ് എക്സ് ഡിവിഡന്റ് തീയതി. എക്സ് ഡിവിഡന്റ് തീയതിയിലോ ശേഷമോ ഓഹരികള്‍ വാങ്ങിയാല്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം ലഭിക്കില്ല. ഈക്കാര്യങ്ങള്‍ മനസിലാക്കിയാല്‍ വരുന്ന ആഴ്ച ലാഭവിഹിതം നല്കുന്ന 4 ടാറ്റ ഗ്രൂപ്പ് ഓഹരികളെ പരിചയപ്പെടാം.
നെല്‍കോ ലിമിറ്റഡ്
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യയിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് നെല്‍കോ ലിമിറ്റഡ്. 10 രൂപ മുഖ വിലയുള്ള നെല്‍കോ ഓഹരികള്‍ക്ക് 20 ശതമാനം ലാഭവിഹിതം നല്‍കാനാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. പ്രതിയോഹരി 2 രൂപ ലാഭ വിഹിതം ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂണ്‍ 6.

ജനുവരി- മാര്‍ച്ച് പാദത്തില്‍ കമ്പനി 82.08 കോടി രൂപയുടെ വരുമാനമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തെ അപേക്ഷിച്ച് 13.1 ശതമാനത്തിന്റെ ഉയര്‍ച്ചയാണിത്. 5.66 കോടി രൂപ ലാഭം നേടിയ കമ്പനി വാര്‍ഷികാടിസ്ഥാനത്തില്‍ 86 ശതമാനത്തിന്റെ മുന്നേറ്റമുണ്ടാക്കി. 623 രൂപയാണ് ഓഹരി വില.
ടാറ്റ പവര്‍
14101 മെഗാവാട്ട് ശേഷിയുള്ള പവര്‍ കമ്പനിയാണ് ടാറ്റ പവര്‍. 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 200 ശതമാനം ലാഭവിഹിതം നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഓഹരിയുടമയ്ക്ക് 2 രൂപ ലാഭവിഹിതം ലഭിക്കും. റെക്കോര്‍ഡ് തീയതി ജൂലായ് 7. ടാറ്റ പവറിന്റെ അറ്റാദയം നാലാം പാദത്തില്‍ 48 ശതാനം വര്‍ധിച്ച് 939 കോടി രൂപയിലെത്തി. വരുമാനം 6 ശതമാനം ഉയര്‍ന്ന് 12,755 കോടി രൂപയായി. ഓഹരി വില 215 രൂപ.
ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി
താജ്, വിവാന്ത, ജിംഗര് തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള ഹോട്ടലുകള്‍ കൈകാര്യം ചെയ്യുന്ന ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഹോസ്പ്പിറ്റാലിറ്റി കമ്പനിയാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി. ഓഹരി ഉടമകള്‍ക്ക് 1 രൂപയാണ് കമ്പനി ലാഭവിഹിതമായി നല്‍കുന്നത്. റെക്കോര്‍ഡ് തീയതി ജൂണ്‍ 9.
വരുമാനത്തില്‍ 65 ശതമാനം നേട്ടമാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി കുറിച്ചത്. 5,809.9 കോടി രൂപയാണ് കമ്പനിയുടെ നാലാം പാദത്തിലെ വരുമാനം. വാര്‍ഷിക ലാഭത്തില്‍ 510 ശതമാനം നേട്ടമുണ്ടാക്കിയ കമ്പനി 1,084.46 രൂപ ലാഭം രേഖപ്പെടുത്തി. ഓഹരി വില 395 രൂപ.
വോള്‍ട്ടാസ്
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഗൃഹോപകരണ കമ്പനിയാണ് വോള്‍ട്ടാസ്. 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 425 ശതമാനം ലാഭവിഹിതം കമ്പനി നല്‍കും. പ്രതിയോഹരി 4.25 രൂപ നേടാം. റെക്കോര്‍ഡ് തീയതി ജൂണ്‍ 9. അതേസമയം, കമ്പനിക്ക് നാലാം പാദത്തില്‍ ലാഭത്തില്‍ ഇടിവാണുണ്ടായത്. 21.60 ശതമാനം ലാഭം ഇടിഞ്ഞ് 143.23 കോടി രൂപയായി. വരുമാനം 11.50 ശതമാനം ഉയര്‍ന്ന് 2,963.76 കോടി രൂപയായി. ഓഹരി വില 826.80 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications