ഇന്ത്യൻ ഓഹരി വിപണി ഇന്നും നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. പോസിറ്റീവ് ആഗോള സൂചകങ്ങളുടെ പിൻബലത്തിൽ നിഫ്റ്റി 12500 ന് മുകളിലേയ്ക്ക് ഉയർന്നു. രാവിലെ 09:16ന് സെൻസെക്സ് 228.11 പോയിൻറ് അഥവാ 0.54 ശതമാനം ഉയർന്ന് 42,825.54 ലും നിഫ്റ്റി 62.40 പോയിന്റ് അഥവാ 0.50 ശതമാനം ഉയർന്ന് 12,523.40 ലും എത്തി. ഏകദേശം 718 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 294 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 48 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എൽടി എന്നിവയാണ് സെൻസെക്സിൽ ഇന്ന് ഏറ്റവും മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികൾ. ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, ഭാരതി എയർടെൽ, നെസ്ലെ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം.
ഓഹരി വിപണിയിൽ സർവ്വകാല റെക്കോർഡ്; സെൻസെക്സ് ആദ്യമായി 42,500ന് മുകളിൽ, നിഫ്റ്റിയിലും റെക്കോർഡ്
മേഖല സൂചികകളിൽ നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി ഓട്ടോ എന്നിവ ഉയർന്ന നേട്ടത്തിൽ വ്യാപാരം നടത്തുമ്പോൾ നിഫ്റ്റി ഐടി, നിഫ്റ്റി ഫാർമ എന്നിവയ്ക്കാണ് നഷ്ടം നേരിട്ടു കൊണ്ടിരിക്കുന്നത്. ടെക് മഹീന്ദ്ര, മൈൻട്രീ, ഇൻഫോസിസ് എന്നീ ഓഹരികളുടെ ഇടിവിനെ തുടർന്ന് നിഫ്റ്റി ഐടി സൂചിക 3 ശതമാനം ഇടിഞ്ഞു.
കൊറോണ വൈറസ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിലെ പുരോഗതിയെ ആഗോള നിക്ഷേപകർ പ്രശംസിച്ചതിനാൽ ഏഷ്യൻ ഓഹരി വിപണികൾ ചൊവ്വാഴ്ച പ്രാദേശിക വിമാനക്കമ്പനി, ടൂറിസം, ട്രാവൽ ഓഹരികൾ എന്നിവയുടെ നേട്ടത്താൽ ഉയർന്നു.
29 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയ ജപ്പാനിലെ നിക്കി 225 പോയിന്റ് അഥവാ 1.1 ശതമാനം ഉയർന്നു. ഓസ്‌ട്രേലിയയുടെ എസ് ആന്റ് പി / എഎസ്‌എക്സ് 200 പോയിന്റ് അഥവാ 1.6 ശതമാനം ഉയർന്നു. ആദ്യകാല വ്യാപാരത്തിൽ ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക ഒരു ശതമാനം ഉയർന്നു. എംഎസ്‌സിഐയുടെ ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് ഓഹരി സൂചിക 0.12 ശതമാനം ഉയർന്നു.എസ് ആന്റ് പി 500 ഉം ഡോവും തിങ്കളാഴ്ച റെക്കോർഡ് നേട്ടത്തിൽ കുത്തനെ ഉയർന്നിരുന്നു.
തുടർച്ചയായ 5-ാം ദിവസവും ഓഹരി വിപണിയിൽ നേട്ടം, നിഫ്റ്റി 12,250ന് മുകളിൽ, സെൻസെക്സ് 552 പോയിന്റിലെത്തി