ഓഹരിയുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്.
ഇത്തരത്തില്‍ ഓഹരി വിഭജിക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന ഓഹരിയുടെ വിലയും ആനുപാതികമായി കുറയുകയും തത്ഫലമായി ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ വര്‍ധിക്കുകയും അതിലൂടെ ഓഹരി വില ഉയരുകയും ചെയ്യാം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ വിപണി മൂല്യത്തില്‍ താത്കാലികമായി നിക്ഷേപകന് മെച്ചം ലഭിക്കാം. അതേസമയം ദീര്‍ഘ കാലയളവില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച ചരിത്രമുള്ള ടാറ്റാ സ്റ്റീലിന്റെ ഓഹരി വിഭജനവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ടാറ്റ സ്റ്റീല്‍
ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ളതും ആഗോള ഉരുക്ക് നിര്‍മാണ കമ്പനിയുമാണ് ടാറ്റാ സ്റ്റീല്‍. രാജ്യത്തെ രാണ്ടാമത്തെ വലിയ സ്റ്റീല്‍ ഉത്പാദകകരുമാണ്. ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം ഭൂമിശാസ്ത്രപരമായി നടത്തിയിട്ടുള്ള ലോകത്തെ വന്‍കിട സ്റ്റീല്‍ കമ്പനിയെന്ന വിശേഷണവും ടാറ്റ ഗ്രൂപ്പിന്റെ അഭിമാനക്കമ്പനിക്ക് സ്വന്തം. യൂറോപ്പ്, ദക്ഷിണ പൂര്‍വ്വേഷ്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 26 രാജ്യങ്ങളില്‍ കമ്പനിക്ക് നിര്‍മാണ ശാലകളുണ്ട്. ഇന്ത്യയിലെ കമ്പനിയുടെ ഏറ്റവും വലിയ നിര്‍മാണശാല ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ്.
ഓഹരി വിഭജനം
കഴിഞ്ഞ മാസാവസാനം ചേര്‍ന്ന ടാറ്റ സ്റ്റീല്‍ (BSE:500470, NSE : TATASTEEL) കമ്പനിയുടെ 115-ആമത് വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി വിഭജിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് കമ്പനിയുടെ ഓഹരികള്‍ 10:1 എന്ന അനുപാതത്തില്‍ വിഭജിക്കാനാണ് തീരുമാനം. ഇതോടെ നിലവില്‍ 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി മാറും. ഇതിനുള്ള എക്സ് സ്പ്ലിറ്റ് തീയതി ജൂലൈ 28-നും റെക്കോഡ് തീയതി 29-നായും നിശ്ചയിച്ചു.
ഓഹരി വിശദാംശം
വെള്ളിയാഴ്ച 936 രൂപയിലായിരുന്നു ടാറ്റ സ്റ്റീല്‍ ഓഹരിയുടെ ക്ലോസിങ്. നിലവില്‍ ഈ ലാര്‍ജ് കാപ് ഓഹരി 5, 10, 20-ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലും 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയുമാണ് തുടരുന്നത്.
കഴിഞ്ഞ 3 മാസത്തിനിടെ ടാറ്റ സ്റ്റീല്‍ ഓഹരിയുടെ വില 27 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. അതേസമയം ഓഹരിയുടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില നിലവവാരം 1,534 രൂപയും താഴ്ന്ന വില 827 രൂപയുമാണ്.
നിലവില്‍ ടാറ്റ സ്റ്റീലിന്റെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 1,14,355 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ടാറ്റ സ്റ്റീല്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.45 ശതമാനമാണ്. കഴിഞ്ഞ മാസം ഓഹരിയൊന്നിന് 51 രൂപ വീതം ലാഭവിഹിതം കൈമാറിയിരുന്നു. ഓഹരിയുടെ ബുക്ക് വാല്യൂ 958.50 രൂപ നിരക്കിലാണ്. സ്റ്റീല്‍ ഓഹരികളുടെ ശരാശരി പിഇ അനുപാതം 4.82 നിരക്കിലായിരിക്കുമ്പോള്‍ ടാറ്റ സ്റ്റീലിന്റേത് 2.85 ആണെന്നതും ശ്രദ്ധേയം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications